തിരുവനന്തപുരം: ഇന്നലെയായിരുന്നു തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫിസിലെ അസിസ്റ്റൻറ് ഓഡിറ്റ് ഓഫിസർ ജിതിനെ വീട്ടിൽ കഞ്ചാവ് വളർത്തിയതിന് എക്സൈസ് പിടികൂടുന്നത്. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്.
എന്നാൽ പിടിയിലായിട്ടും കുറ്റകൃത്യത്തിൻ്റെ ഗൗരവം ജിതിന് മനസിലായിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു. രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായ ജിതിൻ. കഞ്ചാവ് വളർത്തൽ സ്വന്തം നാട്ടിൽ സർവ സാധാരണമാണെന്ന മട്ടിലാണ് ജിതിൻ എക്സൈസിൻ്റെ ചോദ്യങ്ങളോട് മറുപടി നൽകുന്നത്. രാജസ്ഥാനിൽ പലരും സ്വന്തം ആവശ്യത്തിന് കൃഷി ചെയ്‌ത് ഉപയോഗിക്കുന്നുണ്ട്. കണ്ടാലറിയാവുന്ന ഒരാളാണ് കഞ്ചാവ് കുരു നട്ടുവളർത്താനായി നൽകിയതെന്നും ജിതിൻ എക്സൈസിന് മൊഴി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്കൗണ്ടൻ്റ് ജനറൽ ഓഫിസിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായ പ്രതിക്ക് കഞ്ചാവ് വിൽപനയുണ്ടായിരുന്നില്ല. ജിതിൻ സ്വയം ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് വളർത്തിയതെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാല് മാസം വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിൻ്റെ ടെറസിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്.
പതിനൊന്ന് മാസമായി കമലേശ്വരത്തെ വീട്ടിൽ അക്കൗണ്ട്സ് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥരായ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രാജസ്ഥാൻ സ്വദേശിയായ ജിതിൻ താമസിച്ചു വന്നിരുന്നത്. എന്നാൽ മറ്റുള്ള രണ്ടുപേർക്കും ഇതിൽ പങ്കില്ലെന്നും താൻ ഒറ്റയ്ക്കാണ് കഞ്ചാവ് ചെടി വളർത്തിയതെന്നുമാണ് ജിതിൻ്റെ മൊഴി.
Also Read: ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്‌ചയ്‌ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസ് - SHINE TOM CHACKO