കണ്ണൂർ: ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ് മതേതരത്വം. കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും സഖ്യമാവുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് കണ്ണൂരിൽ കുരിശിൻ്റെ വഴി സമാപനത്തില്‍ സംസാരിക്കവേ പറഞ്ഞു. ജബല്‍പൂരിലും മണിപ്പൂരിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ഡഹാറിലുമെല്ലാം നിരവിധി മിഷണറിമാരെയും വിശ്വാസികളെയും ക്രിസ്ത്യാനിയായതിനാൽ ഉപദ്രവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ശ്രദ്ധേയമായ നിരവധി പരാമർശങ്ങൾ ജോസഫ് പാംപ്ലാനി ഉന്നയിച്ചിട്ടുണ്ട്. വഖഫ് നിയമം നടപ്പാക്കുന്നത് വഴി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ ക്രിസ്ത്യാനിയുടേത് മാത്രമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കിൽ അവർക്ക് ഇനിയും നേരെ വെളുത്തിട്ടില്ലെന്നായിരുന്നു കോഴിക്കോട് സംഘടിപ്പിച്ച ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയിൽ പാംപ്ലാനി പറഞ്ഞത്. വഖഫിനെ സാമൂഹിക നീതിയുടെ വിഷയമായാണ് കത്തോലിക്ക സഭ മനസിലാക്കുന്നത്. സാമൂഹിക നീതിയെന്നാൽ അത് കേവലം ക്രിസ്ത്യാനിക്കോ മുസ്‌ലിമിനോ ഹിന്ദുവിനോ മാത്രമുള്ളതല്ലെന്നും സകല പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വഖഫ് ബോർഡ് തന്നെ വിധി പറയുന്നത് ഇന്ത്യയിലെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സാമാന്യബുദ്ധിയുള്ള ഒരു സമൂഹം ചിന്തിച്ചാൽ അതിനെ വർഗീയത എന്ന് പേരിട്ട് വിളിച്ച് നിശബ്ദമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗ മധ്യേ പറഞ്ഞിരുന്നു.
വഖഫ് ഭേദഗതി നിയമം കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നിയമപോരാട്ടം നടത്തേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരൺ റിജുജിവിൻ്റെ തുറന്നു പറച്ചിലോടെയാണ് ബിജെപിക്കെതിരെ പരസ്യ പരാമർശം നടത്തിയെതെന്നാണ് സൂചന.
Also Read:- ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്‌ചയ്‌ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസ്