ETV Bharat / sports

ഓണ്‍ഫീല്‍ഡ് അമ്പയറുമായി ഉടക്കിയ ഋഷഭ് പന്തിന് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴ ശിക്ഷ ചുമത്തി - VIOLATION OF ICC RULES

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഓണ്‍ഫീല്‍ഡ് അമ്പയറുമായി ഉടക്കി ഋഷഭ് പന്ത്.

Rishabh Pant
Rishabh Pant interaction with umpire regarding ball change (AFP)
author img

By ETV Bharat Sports Team

Published : June 24, 2025 at 7:26 PM IST

2 Min Read

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്തിന് ശിക്ഷ വിധിച്ചു. കളിക്കളത്തില്‍ ലെവൽ 1 ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തെ ഐസിസി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ശിക്ഷയിലേക്ക് നയിച്ച സംഭവം

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 61-ാം ഓവറിൽ ഹാരി ബ്രൂക്കും ബെൻ സ്റ്റോക്‌സും ക്രീസിലായിരുന്നപ്പോഴാണ് സംഭവം നടന്നത്. മോശമായ പന്ത് മാറ്റണമെന്ന ഋഷഭിന്റെ ആവശ്യം അമ്പയര്‍ അംഗീകരിക്കാതിരുന്നതോടെയാണ് താരം പ്രതിഷേധിച്ചത്. ഡ്യൂക്ക്‌സ് പന്താണ് മത്സരത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ പന്തിന്‍റെ അവസ്ഥ അളക്കുന്ന ഉപകരണത്തിലൂടെ പന്ത് കടത്തിവിട്ട ഫീല്‍ഡ് അമ്പയര്‍ ഋഷഭിന്‍റെ ആവശ്യം നിരാകരിച്ചു. ഇതില്‍ കുപിതനായ താരം, കൈയിലിരുന്ന പന്ത് വലിച്ചെറിയുകയായിരുന്നു.

ആർട്ടിക്കിൾ 2.8 പ്രകാരം പന്തിന് ശിക്ഷ വിധിച്ചു

ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആർട്ടിക്കിൾ 2.8 പ്രത്യേകം പ്രതിപാദിക്കുന്നത്. താരത്തിന്‍റെ അച്ചടക്ക റിപ്പോര്‍ട്ടില്‍ ഒരു ഡീമെറിറ്റ് പോയിന്‍റ് ചേർത്തിട്ടുണ്ട്. 24 മാസത്തിനിടെ താരത്തിന്‍റെ ആദ്യത്തെ കുറ്റകൃത്യമാണ്. മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ നിർദ്ദേശിച്ച ശിക്ഷ പന്ത് സ്വീകരിച്ചതിനാൽ ഈ വിഷയത്തിൽ ഔദ്യോഗിക വാദം കേട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓൺ-ഫീൽഡ് അമ്പയർമാരായ ക്രിസ് ഗഫാനി, പോൾ റീഫൽ, മൂന്നാം അമ്പയർ ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ്, നാലാം അമ്പയർ മൈക്ക് ബേൺസ് എന്നിവരാണ് കുറ്റം ചുമത്തിയത്. ഐസിസിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം, ലെവൽ 1 കുറ്റകൃത്യ ലംഘനങ്ങൾക്ക് ഔദ്യോഗിക ശാസനയുടെ ഏറ്റവും കുറഞ്ഞ പിഴ ചുമത്തും. കൂടാതെ, പരമാവധി ശിക്ഷയായി ഒരു കളിക്കാരന്‍റെ മാച്ച് ഫീയിൽ നിന്ന് പരമാവധി 50% പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളും ലഭിക്കും.

ടെസ്റ്റിൽ പന്തിന്‍റെ മികച്ച പ്രകടനം

ചെറിയ അച്ചടക്ക തിരിച്ചടികൾക്കിടയിലും, ഇടംകൈയ്യൻ ബാറ്റര്‍ ഇന്ത്യയ്‌ക്കായി നിർണായക പങ്കാണ് വഹിക്കുന്നത്. ഹെഡിംഗ്ലിയിൽ ഇരട്ട സെഞ്ച്വറികൾ നേടിയ താരം, സിംബാബ്‌വെയുടെ ആൻഡി ഫ്ലവറിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി മാറി. രണ്ടാം ഇന്നിംഗ്‌സിൽ താരം നേടിയ 118 റൺസ് ഇന്ത്യയെ 364 റൺസിലെത്തിച്ചു. 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവസാന ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 181 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ സാക്ക് ക്രാളിയും (59*) ബെൻ ഡക്കറ്റും (105*) റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു.

  1. Also Read: നിശ്ചയത്തിന് പിന്നാലെ റിങ്കു സിങ്- പ്രിയ സരോജ് വിവാഹം മാറ്റിവച്ചു..! കാരണം തേടി ആരാധകര്‍ - RINKU SINGH WEDDING
  2. Also Read: ഒസ്‌ട്രാവയിലെ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്‌ക്ക് ഇന്ന് അരങ്ങേറ്റ മത്സരം - NEERAJ CHOPRA
  3. Also Read: കാല്‍പന്തുകളിയുടെ മാന്ത്രികന്‍ ലയണൽ മെസ്സിക്ക് ഇന്ന് പിറന്നാൾ; അതിശയനേട്ടങ്ങളില്‍ റെക്കോഡിട്ട ഇതിഹാസം - LIONEL MESSI TURNS 38 TODAY

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്തിന് ശിക്ഷ വിധിച്ചു. കളിക്കളത്തില്‍ ലെവൽ 1 ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തെ ഐസിസി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ശിക്ഷയിലേക്ക് നയിച്ച സംഭവം

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 61-ാം ഓവറിൽ ഹാരി ബ്രൂക്കും ബെൻ സ്റ്റോക്‌സും ക്രീസിലായിരുന്നപ്പോഴാണ് സംഭവം നടന്നത്. മോശമായ പന്ത് മാറ്റണമെന്ന ഋഷഭിന്റെ ആവശ്യം അമ്പയര്‍ അംഗീകരിക്കാതിരുന്നതോടെയാണ് താരം പ്രതിഷേധിച്ചത്. ഡ്യൂക്ക്‌സ് പന്താണ് മത്സരത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ പന്തിന്‍റെ അവസ്ഥ അളക്കുന്ന ഉപകരണത്തിലൂടെ പന്ത് കടത്തിവിട്ട ഫീല്‍ഡ് അമ്പയര്‍ ഋഷഭിന്‍റെ ആവശ്യം നിരാകരിച്ചു. ഇതില്‍ കുപിതനായ താരം, കൈയിലിരുന്ന പന്ത് വലിച്ചെറിയുകയായിരുന്നു.

ആർട്ടിക്കിൾ 2.8 പ്രകാരം പന്തിന് ശിക്ഷ വിധിച്ചു

ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആർട്ടിക്കിൾ 2.8 പ്രത്യേകം പ്രതിപാദിക്കുന്നത്. താരത്തിന്‍റെ അച്ചടക്ക റിപ്പോര്‍ട്ടില്‍ ഒരു ഡീമെറിറ്റ് പോയിന്‍റ് ചേർത്തിട്ടുണ്ട്. 24 മാസത്തിനിടെ താരത്തിന്‍റെ ആദ്യത്തെ കുറ്റകൃത്യമാണ്. മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ നിർദ്ദേശിച്ച ശിക്ഷ പന്ത് സ്വീകരിച്ചതിനാൽ ഈ വിഷയത്തിൽ ഔദ്യോഗിക വാദം കേട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓൺ-ഫീൽഡ് അമ്പയർമാരായ ക്രിസ് ഗഫാനി, പോൾ റീഫൽ, മൂന്നാം അമ്പയർ ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ്, നാലാം അമ്പയർ മൈക്ക് ബേൺസ് എന്നിവരാണ് കുറ്റം ചുമത്തിയത്. ഐസിസിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം, ലെവൽ 1 കുറ്റകൃത്യ ലംഘനങ്ങൾക്ക് ഔദ്യോഗിക ശാസനയുടെ ഏറ്റവും കുറഞ്ഞ പിഴ ചുമത്തും. കൂടാതെ, പരമാവധി ശിക്ഷയായി ഒരു കളിക്കാരന്‍റെ മാച്ച് ഫീയിൽ നിന്ന് പരമാവധി 50% പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളും ലഭിക്കും.

ടെസ്റ്റിൽ പന്തിന്‍റെ മികച്ച പ്രകടനം

ചെറിയ അച്ചടക്ക തിരിച്ചടികൾക്കിടയിലും, ഇടംകൈയ്യൻ ബാറ്റര്‍ ഇന്ത്യയ്‌ക്കായി നിർണായക പങ്കാണ് വഹിക്കുന്നത്. ഹെഡിംഗ്ലിയിൽ ഇരട്ട സെഞ്ച്വറികൾ നേടിയ താരം, സിംബാബ്‌വെയുടെ ആൻഡി ഫ്ലവറിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി മാറി. രണ്ടാം ഇന്നിംഗ്‌സിൽ താരം നേടിയ 118 റൺസ് ഇന്ത്യയെ 364 റൺസിലെത്തിച്ചു. 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവസാന ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 181 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ സാക്ക് ക്രാളിയും (59*) ബെൻ ഡക്കറ്റും (105*) റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു.

  1. Also Read: നിശ്ചയത്തിന് പിന്നാലെ റിങ്കു സിങ്- പ്രിയ സരോജ് വിവാഹം മാറ്റിവച്ചു..! കാരണം തേടി ആരാധകര്‍ - RINKU SINGH WEDDING
  2. Also Read: ഒസ്‌ട്രാവയിലെ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്‌ക്ക് ഇന്ന് അരങ്ങേറ്റ മത്സരം - NEERAJ CHOPRA
  3. Also Read: കാല്‍പന്തുകളിയുടെ മാന്ത്രികന്‍ ലയണൽ മെസ്സിക്ക് ഇന്ന് പിറന്നാൾ; അതിശയനേട്ടങ്ങളില്‍ റെക്കോഡിട്ട ഇതിഹാസം - LIONEL MESSI TURNS 38 TODAY
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.