ETV Bharat / sports

പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റിനെ തകര്‍ത്ത് ജംഷഡ്‌പൂര്‍ സൂപ്പർ കപ്പ് സെമിയിൽ, മുംബൈയ്‌ക്കും ക്വാര്‍ട്ടറില്‍ ജയം - KALINGA SUPER CUP

ഏപ്രില്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ മുംബൈ സിറ്റിയും ജംഷഡ്‌പൂര്‍ എഫ്‌സിയും ഏറ്റുമുട്ടും.

KALINGA SUPER CUP
KALINGA SUPER CUP (ISL/X)
author img

By ETV Bharat Sports Team

Published : April 28, 2025 at 11:00 AM IST

2 Min Read

ലിംഗ സൂപ്പർ കപ്പില്‍ ഐഎസ്എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്‌പൂര്‍ എഫ്‌സിയും സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ജംഷഡ്‌പൂര്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും മുംബൈ ഇന്‍റര്‍ കാശിയേയുമാണ് തോല്‍പിച്ചത്. ബുധനാഴ്ച, ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

90 മിനിറ്റോളം നീണ്ടുനിന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം, ജംഷഡ്പൂർ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ടീം സൂപ്പർ കപ്പ് സെമിഫൈനലിലേക്ക് പ്രവേശിക്കുന്നത്. മത്സരത്തിലുടനീളം ഇരുടീമുകളും ആക്രമണാത്മക സമീപനമാണ് പുറത്തെടുത്തത്. നോർത്ത് ഈസ്റ്റില്‍ അലായെദ്ദീൻ അജരായ്, നെസ്റ്റർ അൽബിയാച്ച്, ഗില്ലെർമോ ഫെർണാണ്ടസ് തുടങ്ങിയ പ്രമുഖരും ജാംഷഡ്പൂരിൽ ജാവിയർ ഹെർണാണ്ടസ് ഗോൺസാലസ്, ജാവിയർ സിവേറിയോ, ജോർദാൻ മുറെ എന്നിവരും കളത്തിലിറങ്ങിയിരുന്നു

ഷൂട്ടൗട്ടിന്‍റെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റിന് പിഴച്ചിരുന്നു, ഗില്ലെർമോ ഫെർണാണ്ടസും ക്യാപ്റ്റൻ മൈക്കൽ സബാക്കോയും സ്‌പോട്ട് കിക്കുകൾ നഷ്ടപ്പെടുത്തി. ആദ്യ അഞ്ച് ശ്രമങ്ങൾക്ക് ശേഷം ഇരു ടീമുകളും 3-3 എന്ന നിലയിൽ സമനില പാലിച്ചപ്പോൾ, മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. അവിടെ അഷീർ അക്തറിന്‍റെ അമ്പരപ്പിക്കുന്ന പിഴവ് നോർത്ത് ഈസ്റ്റിന് വലിയ നഷ്ടമായി. അശുതോഷ് മേത്തയും ലാസർ സിർകോവിച്ചും ശാന്തമായി പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് ജാംഷഡ്പൂരിന് വിജയം നേടിക്കൊടുത്തു.

ALSO READ: 'പഞ്ചാബ് ഐപിഎല്‍ കിരീടം നേടില്ല'; പോണ്ടിങ്ങിനെതിരെ ഗുരുതര ആരോപണവുമായി മനോജ് തിവാരി

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ മുംബൈ സിറ്റി ഐ-ലീഗ് ടീമായ ഇന്‍റര്‍ കാശിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ലാലിയൻസുവാല ചാങ്‌ടെയുടെ ഗോളിലൂടെയാണ് ടീം അവസാന നാലിലേക്ക് പ്രവേശിച്ചത്. തുടക്കം മുതലെ ഇരു ടീമുകളും ജാഗ്രതയോടെയാണ് കളിച്ചത്.

ലിംഗ സൂപ്പർ കപ്പില്‍ ഐഎസ്എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്‌പൂര്‍ എഫ്‌സിയും സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ജംഷഡ്‌പൂര്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും മുംബൈ ഇന്‍റര്‍ കാശിയേയുമാണ് തോല്‍പിച്ചത്. ബുധനാഴ്ച, ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

90 മിനിറ്റോളം നീണ്ടുനിന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം, ജംഷഡ്പൂർ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ടീം സൂപ്പർ കപ്പ് സെമിഫൈനലിലേക്ക് പ്രവേശിക്കുന്നത്. മത്സരത്തിലുടനീളം ഇരുടീമുകളും ആക്രമണാത്മക സമീപനമാണ് പുറത്തെടുത്തത്. നോർത്ത് ഈസ്റ്റില്‍ അലായെദ്ദീൻ അജരായ്, നെസ്റ്റർ അൽബിയാച്ച്, ഗില്ലെർമോ ഫെർണാണ്ടസ് തുടങ്ങിയ പ്രമുഖരും ജാംഷഡ്പൂരിൽ ജാവിയർ ഹെർണാണ്ടസ് ഗോൺസാലസ്, ജാവിയർ സിവേറിയോ, ജോർദാൻ മുറെ എന്നിവരും കളത്തിലിറങ്ങിയിരുന്നു

ഷൂട്ടൗട്ടിന്‍റെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റിന് പിഴച്ചിരുന്നു, ഗില്ലെർമോ ഫെർണാണ്ടസും ക്യാപ്റ്റൻ മൈക്കൽ സബാക്കോയും സ്‌പോട്ട് കിക്കുകൾ നഷ്ടപ്പെടുത്തി. ആദ്യ അഞ്ച് ശ്രമങ്ങൾക്ക് ശേഷം ഇരു ടീമുകളും 3-3 എന്ന നിലയിൽ സമനില പാലിച്ചപ്പോൾ, മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. അവിടെ അഷീർ അക്തറിന്‍റെ അമ്പരപ്പിക്കുന്ന പിഴവ് നോർത്ത് ഈസ്റ്റിന് വലിയ നഷ്ടമായി. അശുതോഷ് മേത്തയും ലാസർ സിർകോവിച്ചും ശാന്തമായി പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് ജാംഷഡ്പൂരിന് വിജയം നേടിക്കൊടുത്തു.

ALSO READ: 'പഞ്ചാബ് ഐപിഎല്‍ കിരീടം നേടില്ല'; പോണ്ടിങ്ങിനെതിരെ ഗുരുതര ആരോപണവുമായി മനോജ് തിവാരി

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ മുംബൈ സിറ്റി ഐ-ലീഗ് ടീമായ ഇന്‍റര്‍ കാശിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ലാലിയൻസുവാല ചാങ്‌ടെയുടെ ഗോളിലൂടെയാണ് ടീം അവസാന നാലിലേക്ക് പ്രവേശിച്ചത്. തുടക്കം മുതലെ ഇരു ടീമുകളും ജാഗ്രതയോടെയാണ് കളിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.