വാഷിങ്‌ടൺ: ഇറാന്‍റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് തടഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആണവ പദ്ധതികളിൽ നിയന്ത്രണം വരുത്തുന്നതിന് ഇറാനുമായി യുഎസ് നടത്തുന്ന ചർച്ചകളിൽ മേൽക്കോയ്‌മ ലഭിക്കുന്നതിനാണ് ട്രംപിന്‍റെ ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള ഇറാന്‍റെ പ്രവർത്തനങ്ങൾ ഒരു വർഷമെങ്കിലും വൈകിപ്പിക്കുന്നതിനായി മെയ്‌യിൽ ആക്രമണം നടത്താനായിരുന്നു ഇസ്രയേൽ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ട്രംപ് ഭരണത്തിന് കീഴിൽ ഇറാനുമായി യുഎസ് നടത്തിയ ആദ്യ ചർച്ച ശനിയാഴ്‌ച ഒമാനിൽ വച്ച് നടന്നിരുന്നു. രണ്ടാംഘട്ടം ഒമാന്‍റെ മധ്യസ്ഥതയിൽ നാളെ (ഏപ്രിൽ 19) റോമിൽ വച്ച് നടക്കും. ചർച്ചയ്‌ക്ക് മുന്നോടിയായി രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫേൽ മരിയാനോ ഗ്രോസി ബുധനാഴ്‌ച (ഏപ്രിൽ 16) ഇറാനിലെത്തി.