ETV Bharat / international

ഇന്ത്യാക്കാര്‍ക്കിത് അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി; ഭഗവത് ഗീതയും നാട്യശാസ്‌ത്രവും യുനെസ്‌കോയുടെ ലോക സ്‌മരണികയില്‍ - UNESCO MEMORY OF WORLD REGISTER

യുനെസ്‌കോ 74 പൈതൃക ശേഖര രേഖകള്‍ കൂടി ലോക സ്‌മരണിക(മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്റര്‍)യില്‍ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തി. ഇതോടെ ലിഖിത ശേഖരങ്ങളുടെ എണ്ണം 570 ആയി.

UNESCO  BHARAT MUNI NATYASHASTRA  PRIME MINISTER NARENDRA MODI  BHAGAVAD GITA MANUSCRIPTS
The Gita and Natyashastra have been added to UNESCO's Memory of the World Register (X@narendramodi)
author img

By ETV Bharat Kerala Team

Published : April 18, 2025 at 2:47 PM IST

1 Min Read

ന്യൂഡല്‍ഹി: ഭഗവത് ഗീതയുടെയും ഭരതമുനിയുെട നാട്യശാസ്‌ത്രത്തിന്‍റെയും കയ്യെഴുത്ത് പ്രതികള്‍ യുനെസ്‌കോയുടെ ലോക സ്‌മരണിക(Memmory of the World register)യില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 74 പുതിയ പൈതൃക രേഖ ശേഖരങ്ങളാണ് യുനെസ്‌കോ സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ മൊത്തം ശേഖരിക്കപ്പെട്ട രേഖകളുടെ എണ്ണം 570 ആയി. 72 രാജ്യങ്ങളില്‍ നിന്നും നാല് രാജ്യാന്തര സംഘടനകളില്‍ നിന്നുമുള്ള

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശാസ്‌ത്രീയ വിപ്ലവങ്ങള്‍, ചരിത്രത്തിന് വനിതകള്‍ നല്‍കിയ സംഭാവനകള്‍, ബഹുസ്വരതയിലെ സുപ്രധാന നാഴികകല്ലുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയതെന്ന് യുനെസ്‌കോ അറിയിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിനും കാലാതിവര്‍ത്തിയായ വൈജ്ഞാനിക സമ്പത്തിനുമുള്ള ആഗോള അംഗീകാരമാണ് ഗീതയും നാട്യശാസ്‌ത്രവും യുനെസ്‌കോയുടെ ലോക സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ നമുക്ക് ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗീതയും നാട്യശാസ്‌ത്രവും നമ്മുടെ സംസ്‌കാരത്തെയും അവബോധത്തെയും നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച് കൊണ്ടിരിക്കുന്നു. അവയുടെ കാഴ്‌ചപ്പാടുകള്‍ ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കുറിച്ചു. രംഗകലകളെക്കുറിച്ച് ആധികാരികമായി പ്രതിപാദിപ്പിക്കുന്ന ഗ്രന്ഥമാണ് നാട്യശാസ്‌ത്രം.

ഭാരതത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തിനുള്ള ചരിത്രപരമായ നിമിഷമാണിതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും എക്‌സില്‍ കുറിച്ചു. ഈ ആഗോള അംഗീകാരം ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തിനും കലാമികവിനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാതിവര്‍ത്തിയായ ഈ സൃഷ്‌ടികള്‍ സാഹിത്യനിധിക്കപ്പുറം മൂല്യവത്താണ്. ഇവ താത്വിക, ആസ്വാദനങ്ങളുടെ അടിത്തറയാണ്. ഇവയാണ് ഭാരതത്തിന്‍റെ ലോകകാഴ്‌ചപ്പാടുകളെയും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തെയും ആവിഷ്‌ക്കാരത്തെയും എല്ലാം പരുവപ്പെടുത്തിയത്. ഇതോടെ നമ്മുടെ രാജ്യത്ത് നിന്നുള്ള പതിനാല് കയ്യെഴുത്ത് പ്രതികളാണ് ഈ ആഗോള പുസ്‌തകത്തില്‍ ഇടം പിടിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ഗ്രന്ഥങ്ങളുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

Also Read: ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുടെ അമേരിക്കന്‍ സന്ദര്‍ശനം; യാത്രാനുമതിക്ക് പ്രസംഗം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഭഗവത് ഗീതയുടെയും ഭരതമുനിയുെട നാട്യശാസ്‌ത്രത്തിന്‍റെയും കയ്യെഴുത്ത് പ്രതികള്‍ യുനെസ്‌കോയുടെ ലോക സ്‌മരണിക(Memmory of the World register)യില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 74 പുതിയ പൈതൃക രേഖ ശേഖരങ്ങളാണ് യുനെസ്‌കോ സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ മൊത്തം ശേഖരിക്കപ്പെട്ട രേഖകളുടെ എണ്ണം 570 ആയി. 72 രാജ്യങ്ങളില്‍ നിന്നും നാല് രാജ്യാന്തര സംഘടനകളില്‍ നിന്നുമുള്ള

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശാസ്‌ത്രീയ വിപ്ലവങ്ങള്‍, ചരിത്രത്തിന് വനിതകള്‍ നല്‍കിയ സംഭാവനകള്‍, ബഹുസ്വരതയിലെ സുപ്രധാന നാഴികകല്ലുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയതെന്ന് യുനെസ്‌കോ അറിയിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിനും കാലാതിവര്‍ത്തിയായ വൈജ്ഞാനിക സമ്പത്തിനുമുള്ള ആഗോള അംഗീകാരമാണ് ഗീതയും നാട്യശാസ്‌ത്രവും യുനെസ്‌കോയുടെ ലോക സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ നമുക്ക് ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗീതയും നാട്യശാസ്‌ത്രവും നമ്മുടെ സംസ്‌കാരത്തെയും അവബോധത്തെയും നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച് കൊണ്ടിരിക്കുന്നു. അവയുടെ കാഴ്‌ചപ്പാടുകള്‍ ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കുറിച്ചു. രംഗകലകളെക്കുറിച്ച് ആധികാരികമായി പ്രതിപാദിപ്പിക്കുന്ന ഗ്രന്ഥമാണ് നാട്യശാസ്‌ത്രം.

ഭാരതത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തിനുള്ള ചരിത്രപരമായ നിമിഷമാണിതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും എക്‌സില്‍ കുറിച്ചു. ഈ ആഗോള അംഗീകാരം ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തിനും കലാമികവിനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാതിവര്‍ത്തിയായ ഈ സൃഷ്‌ടികള്‍ സാഹിത്യനിധിക്കപ്പുറം മൂല്യവത്താണ്. ഇവ താത്വിക, ആസ്വാദനങ്ങളുടെ അടിത്തറയാണ്. ഇവയാണ് ഭാരതത്തിന്‍റെ ലോകകാഴ്‌ചപ്പാടുകളെയും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തെയും ആവിഷ്‌ക്കാരത്തെയും എല്ലാം പരുവപ്പെടുത്തിയത്. ഇതോടെ നമ്മുടെ രാജ്യത്ത് നിന്നുള്ള പതിനാല് കയ്യെഴുത്ത് പ്രതികളാണ് ഈ ആഗോള പുസ്‌തകത്തില്‍ ഇടം പിടിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ഗ്രന്ഥങ്ങളുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

Also Read: ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുടെ അമേരിക്കന്‍ സന്ദര്‍ശനം; യാത്രാനുമതിക്ക് പ്രസംഗം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.