ETV Bharat / health

ലോക ഹീമോഫീലിയ ദിനം; ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തില്‍ നിന്ന് സ്‌ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാന്‍ വിത്തുകോശ ചികിത്സ സഹായിക്കുന്നതെങ്ങനെ? - TREATMENT FOR HEMOPHILIA

പുനരുജ്ജീവന ഔഷധമെന്ന് അറിയപ്പെടുന്ന വിത്തുകോശ ചികിത്സ, രക്തസ്രാവ താളപ്പിഴകള്‍ മൂലം ബുദ്ധിമുട്ടുന്ന സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുത്തന്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്നു.

WORLD HEMOPHILIA DAY  HEAVY PERIOD BLOOD FLOW  STEM CELL THERAPY FOR PERIODേ  PERIODS PAIN AND HEAVY BLOOD FLOW
representational Image (Getty Images)
author img

By ETV Bharat Kerala Team

Published : April 17, 2025 at 7:49 PM IST

3 Min Read

ഹീമോഫീലിയ എന്നത് പതിറ്റാണ്ടുകളായി പുരുഷന്‍മാരെ ബാധിച്ചിരുന്ന ഒരു ജനിതക വൈകല്യമായാണ് കരുതിപ്പോന്നിരുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായകമാകുന്ന ഘടകങ്ങളുടെ കുറവ് മൂലം രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരിക്കുകളും ശസ്‌ത്രക്രിയകളും മറ്റും ഉണ്ടാകുമ്പോള്‍ ഇത് മൂലം ദീര്‍ഘനേരം രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ സംജാതമാകുന്നു. അതേസമയം ഇത് പുരുഷന്‍മാര്‍ക്ക് മാത്രമുണ്ടാകുന്ന ഒരു അവസ്ഥയാണെന്ന ധാരണയും തെറ്റാണ്.

ഈ വികലമായ വിത്തുകോശങ്ങള്‍ എക്‌സ് ക്രോമസോമുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ക്രയോവിവ ലൈഫ് സയന്‍സസിലെ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. മൃണാളിനി ചതുര്‍വേദി ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ എക്‌സ് ക്രോമസോം വാഹകരായ സ്‌ത്രീകള്‍ക്കും ഇത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇത് മൂലം മിക്ക സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാലത്ത് അമിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പുറമെ സന്ധികളിലെ വേദന, ഇതിന് പുറമെ വിഷാദം പോലുള്ള സ്ഥിതികളും ഉണ്ടാകുകയും ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നുവെന്നും ഡോ.മൃണാളിനി വിശദീകരിക്കുന്നു.

എന്നാല്‍ വൈദ്യശാസ്‌ത്ര രംഗത്തുണ്ടായ പുരോഗതി, പ്രത്യേകിച്ച് വിത്ത് കോശ ചികിത്സയിലുണ്ടായ പുരോഗതി അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുത്തന്‍ സാധ്യതകളാണ് തുറന്ന് നല്‍കുന്നത്.

വിത്തുകോശ ചികിത്സ എങ്ങനെയാണ് സ്‌ത്രീകളിലെ ഹീമോഫീലിയ തടയാന്‍ സഹായിക്കുന്നതെന്ന് പരിശോധിക്കാം.

എന്താണ് വിത്തുകോശ ചികിത്സ?

കേടുപാടുകള്‍ ബാധിച്ച കോശങ്ങളെയോ അവയവങ്ങളെയോ ചികിത്സിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ വേണ്ടി വിത്തുകോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ചികിത്സയാണ് പുനരുജ്ജീവന ഔഷധം എന്ന് അറിയപ്പെടുന്ന വിത്തുകോശ ചികിത്സ. നമ്മുടെ ശരീരത്തില്‍ നിരവധി പ്രത്യേകതരം കോശങ്ങളുണ്ട്. ഇതില്‍ നിന്ന് നമുക്ക് പുതിയ കോശങ്ങള്‍ സൃഷ്‌ടിക്കാനാകും. രക്താര്‍ബുദ ചികിത്സയില്‍ പോലും ഇപ്പോള്‍ വിത്തുകോശ ചികിത്സ പ്രയോജനപ്പെടുത്തുന്നുണ്ട്. ഏതായാലും വിത്തുകോശ ചികിത്സയിലൂടെ ജനിത അടിത്തറ തന്നെ മാറ്റി മറിച്ച് ഹീമോഫീലിയ ഭേദമാക്കാനാകുമെന്നാണ് ഡോ. മൃണാളിനി പറയുന്നത്.

അമിത രക്തസ്രാവം ചികിത്സിക്കാനാകുമോ?

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കുന്ന എഫ്8, എഫ്9 ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിത്തുകോശങ്ങളെ ഏതെങ്കിലും തരത്തിലുള്ള രക്തകോശങ്ങളാക്കി ജനിതക എന്‍ജിനീയറിങ്ങിലൂടെ രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കാനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം. ഇത്തരത്തില്‍ കോശത്തില്‍ ശരിയാക്കലുകള്‍ നടത്തിക്കഴിഞ്ഞാല്‍ ഇവയെ ശരീരത്തില്‍ തിരികെ നിക്ഷേപിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തിലോ സ്ഥിരമായോ ഹീമോഫീലിയയ്ക്ക് പരിഹാരം കണ്ടെത്താനുമാണ് ശ്രമം. ഇതിലൂടെ അമിത രക്തസ്രാവം മൂലം ദുരിതമനുഭവിക്കുന്ന സ്‌ത്രീകള്‍ക്ക് ഏറെ ഗുണമുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സന്ധികളിലെ കേടുപാടുകള്‍ കുറയ്ക്കും

ആന്തരിക രക്തസ്രാവം ആവര്‍ത്തിക്കപ്പെട്ടാല്‍, പ്രത്യേകിച്ച് സന്ധികളില്‍ ഇത് ഹീമോഫീലിയയുടെ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. സ്‌ത്രീകളിലെ സന്ധിവേദനയും തളര്‍ച്ചയും മറ്റും അവരുടെ ദൈനംദിന ജീവിതത്തിന്‍റെ താളവും തെറ്റിക്കും. ദീര്‍ഘകാലത്തെ അമിത രക്ത സ്രാവം മൂലം കേടുപാടുകള്‍ സംഭവിച്ച തരുണാസ്ഥികളെയും ആന്തരികാവയവങ്ങളുടെ സ്‌തരങ്ങളെയും ശരിയാക്കാന്‍ പുനരുജ്ജീവന ശേഷിയുള്ള മെസന്‍ചെയ്‌മല്‍ വിത്തുകോശങ്ങള്‍ക്ക് സാധി്കകും. ഈ കോശങ്ങള്‍ക്ക് സ്‌ത്രീകളിലെയും കുട്ടികളിലെയും കേടുപാടുകള്‍ സംഭവിച്ച സന്ധികള്‍ പഴയപടിയാക്കാനുള്ള കഴിവുമുണ്ട്.

മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയകള്‍ കുറയ്ക്കാനാകും

ഹീമോഫീലിയ രോഗികള്‍ക്ക് വേണ്ടി വരുന്ന ദീര്‍ഘകാല ചികിത്സകള്‍ അവരെ സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. സ്‌ത്രീകളില്‍ ഇത് വീണ്ടും ഹോര്‍മോണ്‍ സംബന്ധമായ രക്തസ്രാവ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. സന്ധി മാറ്റി വയ്ക്കല്‍ ചികിത്സകള്‍ കുറയ്ക്കാനോ ഒഴിവാക്കാനോ സഹായിക്കുന്നതാണ് പുതിയ ഗവേഷണങ്ങള്‍.

സ്‌ത്രീകള്‍ക്ക് മാത്രമായുള്ള ചികിത്സകള്‍

ഹീമോഫീലിയ രോഗികളായ സ്‌ത്രീകളില്‍ നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. നിലവിലെ വൈദ്യചട്ടങ്ങള്‍ ഇവരിലെ പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകുന്നില്ല. എന്നാല്‍ വിത്തുകോശ ചികിത്സ ഈ രംഗത്ത് സ്‌ത്രീകള്‍ക്ക് ശുഭപ്രതീക്ഷ പകരുന്നു. ഓരോരുത്തരുടെയും ജനിതക പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് ഇതിലൂടെ നല്‍കുന്നത്. എല്ലാവര്‍ക്കും പൊതുവായ ചികിത്സകള്‍ക്ക് പകരം ഓരോ സ്‌ത്രീകള്‍ക്കും വ്യത്യസ്‌തമായ ചികിത്സ ഇതിലൂടെ നല്‍കുന്നു.

പുതു തലമുറ സ്‌ത്രീകള്‍ക്ക് പ്രതീക്ഷയുടെ ഭാവി

സ്‌ത്രീകളിലെ ഹീമോഫീലിയ രോഗത്തിന് അമിതമായി വിത്തുകോശ ചികിത്സ സാധ്യമല്ല. എന്നാല്‍ ഭാവിയിലെ പുതുതലമുറ സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചികിത്സാരംഗത്ത് ഇത് ഏറെ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന പ്രതീക്ഷ പകരുന്നുണ്ട്. വിത്തുകോശ ചികിത്സകള്‍ക്ക് ധാര്‍മ്മികമായി നടപ്പാക്കിക്കഴിഞ്ഞാല്‍ ഇത് യാഥാര്‍ത്ഥ്യത്തിലെത്തും. ജനിതകമായി കൈമാറിക്കിട്ടിയ ഹീമോഫീലിയയുടെ ലക്ഷണങ്ങളും പരിമിതികളുമായി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇനി കഴിയേണ്ടി വരില്ലെന്ന് ആശിക്കാം.

Also Read: ക്രമം തെറ്റിയുള്ള ആർത്തവം; കാരണങ്ങൾ ഇതാകാം

ഹീമോഫീലിയ എന്നത് പതിറ്റാണ്ടുകളായി പുരുഷന്‍മാരെ ബാധിച്ചിരുന്ന ഒരു ജനിതക വൈകല്യമായാണ് കരുതിപ്പോന്നിരുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായകമാകുന്ന ഘടകങ്ങളുടെ കുറവ് മൂലം രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരിക്കുകളും ശസ്‌ത്രക്രിയകളും മറ്റും ഉണ്ടാകുമ്പോള്‍ ഇത് മൂലം ദീര്‍ഘനേരം രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ സംജാതമാകുന്നു. അതേസമയം ഇത് പുരുഷന്‍മാര്‍ക്ക് മാത്രമുണ്ടാകുന്ന ഒരു അവസ്ഥയാണെന്ന ധാരണയും തെറ്റാണ്.

ഈ വികലമായ വിത്തുകോശങ്ങള്‍ എക്‌സ് ക്രോമസോമുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ക്രയോവിവ ലൈഫ് സയന്‍സസിലെ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. മൃണാളിനി ചതുര്‍വേദി ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ എക്‌സ് ക്രോമസോം വാഹകരായ സ്‌ത്രീകള്‍ക്കും ഇത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇത് മൂലം മിക്ക സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാലത്ത് അമിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പുറമെ സന്ധികളിലെ വേദന, ഇതിന് പുറമെ വിഷാദം പോലുള്ള സ്ഥിതികളും ഉണ്ടാകുകയും ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നുവെന്നും ഡോ.മൃണാളിനി വിശദീകരിക്കുന്നു.

എന്നാല്‍ വൈദ്യശാസ്‌ത്ര രംഗത്തുണ്ടായ പുരോഗതി, പ്രത്യേകിച്ച് വിത്ത് കോശ ചികിത്സയിലുണ്ടായ പുരോഗതി അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുത്തന്‍ സാധ്യതകളാണ് തുറന്ന് നല്‍കുന്നത്.

വിത്തുകോശ ചികിത്സ എങ്ങനെയാണ് സ്‌ത്രീകളിലെ ഹീമോഫീലിയ തടയാന്‍ സഹായിക്കുന്നതെന്ന് പരിശോധിക്കാം.

എന്താണ് വിത്തുകോശ ചികിത്സ?

കേടുപാടുകള്‍ ബാധിച്ച കോശങ്ങളെയോ അവയവങ്ങളെയോ ചികിത്സിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ വേണ്ടി വിത്തുകോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ചികിത്സയാണ് പുനരുജ്ജീവന ഔഷധം എന്ന് അറിയപ്പെടുന്ന വിത്തുകോശ ചികിത്സ. നമ്മുടെ ശരീരത്തില്‍ നിരവധി പ്രത്യേകതരം കോശങ്ങളുണ്ട്. ഇതില്‍ നിന്ന് നമുക്ക് പുതിയ കോശങ്ങള്‍ സൃഷ്‌ടിക്കാനാകും. രക്താര്‍ബുദ ചികിത്സയില്‍ പോലും ഇപ്പോള്‍ വിത്തുകോശ ചികിത്സ പ്രയോജനപ്പെടുത്തുന്നുണ്ട്. ഏതായാലും വിത്തുകോശ ചികിത്സയിലൂടെ ജനിത അടിത്തറ തന്നെ മാറ്റി മറിച്ച് ഹീമോഫീലിയ ഭേദമാക്കാനാകുമെന്നാണ് ഡോ. മൃണാളിനി പറയുന്നത്.

അമിത രക്തസ്രാവം ചികിത്സിക്കാനാകുമോ?

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കുന്ന എഫ്8, എഫ്9 ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിത്തുകോശങ്ങളെ ഏതെങ്കിലും തരത്തിലുള്ള രക്തകോശങ്ങളാക്കി ജനിതക എന്‍ജിനീയറിങ്ങിലൂടെ രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കാനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം. ഇത്തരത്തില്‍ കോശത്തില്‍ ശരിയാക്കലുകള്‍ നടത്തിക്കഴിഞ്ഞാല്‍ ഇവയെ ശരീരത്തില്‍ തിരികെ നിക്ഷേപിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തിലോ സ്ഥിരമായോ ഹീമോഫീലിയയ്ക്ക് പരിഹാരം കണ്ടെത്താനുമാണ് ശ്രമം. ഇതിലൂടെ അമിത രക്തസ്രാവം മൂലം ദുരിതമനുഭവിക്കുന്ന സ്‌ത്രീകള്‍ക്ക് ഏറെ ഗുണമുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സന്ധികളിലെ കേടുപാടുകള്‍ കുറയ്ക്കും

ആന്തരിക രക്തസ്രാവം ആവര്‍ത്തിക്കപ്പെട്ടാല്‍, പ്രത്യേകിച്ച് സന്ധികളില്‍ ഇത് ഹീമോഫീലിയയുടെ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. സ്‌ത്രീകളിലെ സന്ധിവേദനയും തളര്‍ച്ചയും മറ്റും അവരുടെ ദൈനംദിന ജീവിതത്തിന്‍റെ താളവും തെറ്റിക്കും. ദീര്‍ഘകാലത്തെ അമിത രക്ത സ്രാവം മൂലം കേടുപാടുകള്‍ സംഭവിച്ച തരുണാസ്ഥികളെയും ആന്തരികാവയവങ്ങളുടെ സ്‌തരങ്ങളെയും ശരിയാക്കാന്‍ പുനരുജ്ജീവന ശേഷിയുള്ള മെസന്‍ചെയ്‌മല്‍ വിത്തുകോശങ്ങള്‍ക്ക് സാധി്കകും. ഈ കോശങ്ങള്‍ക്ക് സ്‌ത്രീകളിലെയും കുട്ടികളിലെയും കേടുപാടുകള്‍ സംഭവിച്ച സന്ധികള്‍ പഴയപടിയാക്കാനുള്ള കഴിവുമുണ്ട്.

മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയകള്‍ കുറയ്ക്കാനാകും

ഹീമോഫീലിയ രോഗികള്‍ക്ക് വേണ്ടി വരുന്ന ദീര്‍ഘകാല ചികിത്സകള്‍ അവരെ സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. സ്‌ത്രീകളില്‍ ഇത് വീണ്ടും ഹോര്‍മോണ്‍ സംബന്ധമായ രക്തസ്രാവ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. സന്ധി മാറ്റി വയ്ക്കല്‍ ചികിത്സകള്‍ കുറയ്ക്കാനോ ഒഴിവാക്കാനോ സഹായിക്കുന്നതാണ് പുതിയ ഗവേഷണങ്ങള്‍.

സ്‌ത്രീകള്‍ക്ക് മാത്രമായുള്ള ചികിത്സകള്‍

ഹീമോഫീലിയ രോഗികളായ സ്‌ത്രീകളില്‍ നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. നിലവിലെ വൈദ്യചട്ടങ്ങള്‍ ഇവരിലെ പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകുന്നില്ല. എന്നാല്‍ വിത്തുകോശ ചികിത്സ ഈ രംഗത്ത് സ്‌ത്രീകള്‍ക്ക് ശുഭപ്രതീക്ഷ പകരുന്നു. ഓരോരുത്തരുടെയും ജനിതക പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് ഇതിലൂടെ നല്‍കുന്നത്. എല്ലാവര്‍ക്കും പൊതുവായ ചികിത്സകള്‍ക്ക് പകരം ഓരോ സ്‌ത്രീകള്‍ക്കും വ്യത്യസ്‌തമായ ചികിത്സ ഇതിലൂടെ നല്‍കുന്നു.

പുതു തലമുറ സ്‌ത്രീകള്‍ക്ക് പ്രതീക്ഷയുടെ ഭാവി

സ്‌ത്രീകളിലെ ഹീമോഫീലിയ രോഗത്തിന് അമിതമായി വിത്തുകോശ ചികിത്സ സാധ്യമല്ല. എന്നാല്‍ ഭാവിയിലെ പുതുതലമുറ സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചികിത്സാരംഗത്ത് ഇത് ഏറെ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന പ്രതീക്ഷ പകരുന്നുണ്ട്. വിത്തുകോശ ചികിത്സകള്‍ക്ക് ധാര്‍മ്മികമായി നടപ്പാക്കിക്കഴിഞ്ഞാല്‍ ഇത് യാഥാര്‍ത്ഥ്യത്തിലെത്തും. ജനിതകമായി കൈമാറിക്കിട്ടിയ ഹീമോഫീലിയയുടെ ലക്ഷണങ്ങളും പരിമിതികളുമായി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇനി കഴിയേണ്ടി വരില്ലെന്ന് ആശിക്കാം.

Also Read: ക്രമം തെറ്റിയുള്ള ആർത്തവം; കാരണങ്ങൾ ഇതാകാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.