ETV Bharat / entertainment

നരിവേട്ടയിലെ ട്രെന്‍ഡിങ്ങായ പാട്ട്; മിന്നല്‍ വളയും കണ്ട നേരം കൊണ്ടലായൊന്നും വെറുതേ ഉണ്ടായ വാക്കുകളല്ല - NARIVETTA MOVIE MINNAL VALA SONG

ശ്രീകൃഷ്‌ണ ഭക്തിഗാനങ്ങളിൽ എല്ലാംതന്നെ പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്കാണ് കൊണ്ടൽ

Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
കൈതപ്രം ദാമോദരന്‍ നമ്പൂതിരി (Etv Bharat)
author img

By ETV Bharat Kerala Team

Published : June 10, 2025 at 7:13 PM IST

2 Min Read

തലമുറ ഏതുമായിക്കോട്ടെ, അവരുടെ പൾസറിഞ്ഞ് പാട്ട് എഴുതാൻ കഴിവുള്ള ഒരേയൊരു ആളെ മലയാളത്തിലുള്ളൂ കൈതപ്രം ദാമോദരൻ നമ്പൂതിരി. നല്ല പാട്ടുകളുടെ വസന്തകാലമായ 80 കളും 90 കളും കൈതപ്രത്തിൻ്റെ ഭാവനാസമ്പുഷ്‌ടമായ വരികളാൽ പ്രശസ്‌തമായ എത്രയോ ഗാനങ്ങൾ. മലയാള സിനിമ മാറ്റത്തിൻ്റെ വഴിയെ സഞ്ചരിച്ചു തുടങ്ങിയ 2010 ന് ശേഷവും കൈതപ്രത്തിൻ്റെ തൂലിക വിറച്ചില്ല. ജെൻ സി പിള്ളേരുടെ മനസ്സറിഞ്ഞ് പാട്ട് എഴുതാൻ ഇനി 75 കാരനെ കൊണ്ട് സാധിക്കില്ല എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു കൊണ്ടാണ് നരി വേട്ട എന്ന ചിത്രത്തിലെ മിന്നൽ വള എന്ന ഗാനം ട്രെൻഡ് സെറ്ററായി മാറിയത്. സംവിധായകൻ അനുരാജ് മനോഹർ കൈതപ്രത്തിൻ്റെ നാട്ടുകാരനാണ്. അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ ഇഷ്‌കിൽ കൈതപ്രത്തെ കൊണ്ടൊരു ഗാനം എഴുതിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒരു അവസരം എന്തുകൊണ്ടോ ലഭിച്ചില്ല. പക്ഷേ രണ്ടാമത്തെ സിനിമയിൽ അനുരാജ് മനോഹർ തൻ്റെ ആഗ്രഹം സാക്ഷാത്കരിച്ചു. ആ സംവിധായകൻ്റെ തീരുമാനം ശരിവയ്ക്കും പോലെയാണ് പുതിയ തലമുറയെ പോലും ആകർഷിക്കുന്ന തരത്തിൽ കൈതപ്രം മിന്നൽ വള എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തലമുറകളുടെ ഇഷ്‌ടത്തിനനുസരിച്ച് പുതിയ രീതിയിൽ പാട്ടുകളെഴുതുന്ന ജാല വിദ്യയെക്കുറിച്ച് മുന്‍പൊരിക്കല്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിനിടയിൽ പറഞ്ഞിരുന്നു." 24 വയസ്സുവരെ വായിച്ച പുസ്‌തകങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള ഭാഷാപരിജ്ഞാനമാണ് താൻ എഴുതുന്ന ഗാനങ്ങൾക്ക് ആധാരം. അതിനുശേഷം എന്തു വായിച്ചാലും കണ്ടാലും കേട്ടാലും അതൊന്നും നമ്മളെ സ്വാധീനിക്കണമെന്നില്ല. 24 വയസ്സുവരെ നമ്മൾ എന്തു വായിക്കണം എന്ന് തീരുമാനിക്കുന്നിടത്ത് 75 വയസ്സിലും മനസ്സിൻ്റെ മൂർച്ച കുറയാതെ ചിലതൊക്കെ എഴുതാൻ സാധിക്കും. നല്ല പുസ്‌തകങ്ങൾ നമുക്ക് തരുന്ന അറിവ് അടുത്ത ഒരു അന്‍പതോ നൂറോ വർഷത്തിന് അപ്പുറത്തേക്ക് ചിന്തിക്കാനുള്ള പാകപ്പെടുത്തലാണ്. നല്ല എഴുത്തുകാർ കാലോചിതമായി നമ്മളെ ചിന്തിക്കാനും, പഴയതിനെ ഇഷ്‌ടപ്പെടുന്നതിനോടൊപ്പം പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനും നമ്മളെ പഠിപ്പിക്കും". ഇതാണ് കൈതപ്രം എഴുതുന്ന ഗാനങ്ങളുടെ ജാലവിദ്യ.

എണ്‍പതുകളിൽ എഴുതി തുടങ്ങിയപ്പോൾ അന്നത്തെ തലമുറയുടെ മനസ്സറിഞ്ഞ് ചിന്തിച്ചത് എങ്ങനെയോ അതുപോലെതന്നെയാണ് 2025ലെ പുതിയ തലമുറയുടെ വൈബ് പിടിച്ച് കൈതപ്രം ഈ ഗാനം എഴുതിയിരിക്കുന്നത്.' മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ.എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ..'
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
നരിവേട്ട (Etv Bharat)
എന്താണ് ഈ മിന്നൽ വള എന്നറിയാമോ..കാളിദാസിൻ്റെ രഘുവംശത്തിൽ യുദ്ധവിജയം കഴിഞ്ഞ് ശ്രീരാമൻ സീതയുമായി പുഷ്‌പക വിമാനത്തിൽ വരുന്ന ഒരു രംഗം പ്രതിപാദിക്കുന്നുണ്ട്. ആ യാത്രയിൽ പുഷ്‌പക വിമാനത്തിന് പുറത്തേക്ക് നീട്ടിയിരുന്ന സീതയുടെ കൈകളിലേക്ക് മിന്നലുകൾ ഒരു വലയം പോലെ വന്നുചേർന്നു. ആ വലയത്തെ വളയായി സങ്കൽപ്പിച്ചു കൊണ്ടാണ് കൈതപ്രം ഇങ്ങനെ എഴുതിയത്. മലയാള സിനിമ ഗാനലോകം കണ്ട ഏറ്റവും മികച്ച ഉപമ. ജേക്‌സ് ബിജോയുടെ സംഗീതത്തിൽ സിഡ് ശ്രീറാമും സിതാര കൃഷ്‌ണകുമാറും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
നരിവേട്ട (Etv Bharat)
അതുപോലെതന്നെ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന 'കണ്ട നേരം കൊണ്ടലായി, കൊണ്ടലിൽ മിന്നലായി' എന്നതിലുമുണ്ട് ഒരു കഥ. ശ്രീകൃഷ്‌ണ ഭക്തിഗാനങ്ങളിൽ എല്ലാംതന്നെ പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്കാണ് കൊണ്ടൽ. കാർമേഘം എന്ന അർഥത്തിലാണ് ഈ വാക്ക് ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കാർമേഘത്തിനിടയിൽ നിന്ന് വരുന്ന മിന്നൽ എന്നാണ് ഈ വരികളുടെ സൂചന.
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
കൈതപ്രത്തിനൊപ്പം അനുരാജ് മനോഹര്‍ (Etv Bharat)

മനസ്സിൽ ഒരു പതിനെട്ടുകാരനായി മാറി, ഉള്ളിൽ പ്രണയം നിറച്ച് ഈ പാട്ടിൻ്റെ വരികൾ എഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 75ൻ്റെ ചെറുപ്പം.

Also Read: "ക്ഷണിക്കാത്ത കല്യാണത്തിന് എത്തിയ മമ്മൂട്ടി", ഓര്‍മ്മകള്‍ പങ്കുവച്ച് വികെ ശ്രീരാമന്‍

തലമുറ ഏതുമായിക്കോട്ടെ, അവരുടെ പൾസറിഞ്ഞ് പാട്ട് എഴുതാൻ കഴിവുള്ള ഒരേയൊരു ആളെ മലയാളത്തിലുള്ളൂ കൈതപ്രം ദാമോദരൻ നമ്പൂതിരി. നല്ല പാട്ടുകളുടെ വസന്തകാലമായ 80 കളും 90 കളും കൈതപ്രത്തിൻ്റെ ഭാവനാസമ്പുഷ്‌ടമായ വരികളാൽ പ്രശസ്‌തമായ എത്രയോ ഗാനങ്ങൾ. മലയാള സിനിമ മാറ്റത്തിൻ്റെ വഴിയെ സഞ്ചരിച്ചു തുടങ്ങിയ 2010 ന് ശേഷവും കൈതപ്രത്തിൻ്റെ തൂലിക വിറച്ചില്ല. ജെൻ സി പിള്ളേരുടെ മനസ്സറിഞ്ഞ് പാട്ട് എഴുതാൻ ഇനി 75 കാരനെ കൊണ്ട് സാധിക്കില്ല എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു കൊണ്ടാണ് നരി വേട്ട എന്ന ചിത്രത്തിലെ മിന്നൽ വള എന്ന ഗാനം ട്രെൻഡ് സെറ്ററായി മാറിയത്. സംവിധായകൻ അനുരാജ് മനോഹർ കൈതപ്രത്തിൻ്റെ നാട്ടുകാരനാണ്. അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ ഇഷ്‌കിൽ കൈതപ്രത്തെ കൊണ്ടൊരു ഗാനം എഴുതിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒരു അവസരം എന്തുകൊണ്ടോ ലഭിച്ചില്ല. പക്ഷേ രണ്ടാമത്തെ സിനിമയിൽ അനുരാജ് മനോഹർ തൻ്റെ ആഗ്രഹം സാക്ഷാത്കരിച്ചു. ആ സംവിധായകൻ്റെ തീരുമാനം ശരിവയ്ക്കും പോലെയാണ് പുതിയ തലമുറയെ പോലും ആകർഷിക്കുന്ന തരത്തിൽ കൈതപ്രം മിന്നൽ വള എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തലമുറകളുടെ ഇഷ്‌ടത്തിനനുസരിച്ച് പുതിയ രീതിയിൽ പാട്ടുകളെഴുതുന്ന ജാല വിദ്യയെക്കുറിച്ച് മുന്‍പൊരിക്കല്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിനിടയിൽ പറഞ്ഞിരുന്നു." 24 വയസ്സുവരെ വായിച്ച പുസ്‌തകങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള ഭാഷാപരിജ്ഞാനമാണ് താൻ എഴുതുന്ന ഗാനങ്ങൾക്ക് ആധാരം. അതിനുശേഷം എന്തു വായിച്ചാലും കണ്ടാലും കേട്ടാലും അതൊന്നും നമ്മളെ സ്വാധീനിക്കണമെന്നില്ല. 24 വയസ്സുവരെ നമ്മൾ എന്തു വായിക്കണം എന്ന് തീരുമാനിക്കുന്നിടത്ത് 75 വയസ്സിലും മനസ്സിൻ്റെ മൂർച്ച കുറയാതെ ചിലതൊക്കെ എഴുതാൻ സാധിക്കും. നല്ല പുസ്‌തകങ്ങൾ നമുക്ക് തരുന്ന അറിവ് അടുത്ത ഒരു അന്‍പതോ നൂറോ വർഷത്തിന് അപ്പുറത്തേക്ക് ചിന്തിക്കാനുള്ള പാകപ്പെടുത്തലാണ്. നല്ല എഴുത്തുകാർ കാലോചിതമായി നമ്മളെ ചിന്തിക്കാനും, പഴയതിനെ ഇഷ്‌ടപ്പെടുന്നതിനോടൊപ്പം പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനും നമ്മളെ പഠിപ്പിക്കും". ഇതാണ് കൈതപ്രം എഴുതുന്ന ഗാനങ്ങളുടെ ജാലവിദ്യ.

എണ്‍പതുകളിൽ എഴുതി തുടങ്ങിയപ്പോൾ അന്നത്തെ തലമുറയുടെ മനസ്സറിഞ്ഞ് ചിന്തിച്ചത് എങ്ങനെയോ അതുപോലെതന്നെയാണ് 2025ലെ പുതിയ തലമുറയുടെ വൈബ് പിടിച്ച് കൈതപ്രം ഈ ഗാനം എഴുതിയിരിക്കുന്നത്.' മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ.എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ..'
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
നരിവേട്ട (Etv Bharat)
എന്താണ് ഈ മിന്നൽ വള എന്നറിയാമോ..കാളിദാസിൻ്റെ രഘുവംശത്തിൽ യുദ്ധവിജയം കഴിഞ്ഞ് ശ്രീരാമൻ സീതയുമായി പുഷ്‌പക വിമാനത്തിൽ വരുന്ന ഒരു രംഗം പ്രതിപാദിക്കുന്നുണ്ട്. ആ യാത്രയിൽ പുഷ്‌പക വിമാനത്തിന് പുറത്തേക്ക് നീട്ടിയിരുന്ന സീതയുടെ കൈകളിലേക്ക് മിന്നലുകൾ ഒരു വലയം പോലെ വന്നുചേർന്നു. ആ വലയത്തെ വളയായി സങ്കൽപ്പിച്ചു കൊണ്ടാണ് കൈതപ്രം ഇങ്ങനെ എഴുതിയത്. മലയാള സിനിമ ഗാനലോകം കണ്ട ഏറ്റവും മികച്ച ഉപമ. ജേക്‌സ് ബിജോയുടെ സംഗീതത്തിൽ സിഡ് ശ്രീറാമും സിതാര കൃഷ്‌ണകുമാറും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
നരിവേട്ട (Etv Bharat)
അതുപോലെതന്നെ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന 'കണ്ട നേരം കൊണ്ടലായി, കൊണ്ടലിൽ മിന്നലായി' എന്നതിലുമുണ്ട് ഒരു കഥ. ശ്രീകൃഷ്‌ണ ഭക്തിഗാനങ്ങളിൽ എല്ലാംതന്നെ പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്കാണ് കൊണ്ടൽ. കാർമേഘം എന്ന അർഥത്തിലാണ് ഈ വാക്ക് ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കാർമേഘത്തിനിടയിൽ നിന്ന് വരുന്ന മിന്നൽ എന്നാണ് ഈ വരികളുടെ സൂചന.
Narivetta Movie Minnal vala song, Narivetta, Kaithapram Damodaran Namboothiri
കൈതപ്രത്തിനൊപ്പം അനുരാജ് മനോഹര്‍ (Etv Bharat)

മനസ്സിൽ ഒരു പതിനെട്ടുകാരനായി മാറി, ഉള്ളിൽ പ്രണയം നിറച്ച് ഈ പാട്ടിൻ്റെ വരികൾ എഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 75ൻ്റെ ചെറുപ്പം.

Also Read: "ക്ഷണിക്കാത്ത കല്യാണത്തിന് എത്തിയ മമ്മൂട്ടി", ഓര്‍മ്മകള്‍ പങ്കുവച്ച് വികെ ശ്രീരാമന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.