ETV Bharat / entertainment

'ഒരു അഭിനേതാവാണ് ഞാന്‍, അഭിപ്രായങ്ങള്‍ തുറന്നു പറയും'; അപ്പാനി ശരത് അഭിമുഖം - INTERVIEW WITH APPANI SARATH

അപ്പാനി ശരത് സിനിമാ വിശേഷങ്ങള്‍ ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.

APPANI SARATH  APPANI SARATH MOVIES  APPANI SARATH LIFE  ANGAMALY DIARIES MOVIE
അപ്പാനി ശരത് (ETV Bharat)
author img

By ETV Bharat Entertainment Team

Published : April 7, 2025 at 4:48 PM IST

3 Min Read

'അങ്കമാലി ഡയറീസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന കലാകാരനാണ് ശരത് കുമാർ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചപ്പോൾ ശരത് കുമാർ അപ്പാനി ശരത് ആയി മാറി. മലയാളത്തിലും തമിഴിലുമായി നിരവധി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു മുന്നേറുകയാണ് അപ്പാനി ശരത്. അടുത്തിടെ പുറത്തിറങ്ങിയ അലങ്ങ്, ഓട്ടോ ശങ്കർ തുടങ്ങിയ തമിഴ് സിനിമകളിലെ അപ്പാനി ശരത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തന്‍റെ സിനിമാ വിശേഷങ്ങള്‍ അപ്പാനി ശരത് ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.

എനിക്ക് അഭിനയിച്ചാല്‍ മതി

"മലയാളത്തെക്കാൾ തനിക്ക് അവസരങ്ങൾ കൂടുതൽ തമിഴിൽ നിന്നാണ് ലഭിക്കുന്നത്. നിരന്തരം തമിഴ് സിനിമകളുടെ ഭാഗമാകുന്നത് പണത്തിനു വേണ്ടിയാണ് എന്ന് ചിലർ പറയുന്നു. പണവും ഒരു ഘടകം തന്നെയാണ്. നമുക്കൊക്കെ ജീവിക്കണമെങ്കിൽ പണം വേണമല്ലോ. പക്ഷേ ഒരുപാട് പണമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങൾ ചെയ്യണം. തന്‍റെ ആദ്യചിത്രമായ 'അങ്കമാലി ഡയറീസി'നു ശേഷം തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നു. എന്‍റെ രൂപവും സംസാരവുമൊക്കെ പല തമിഴ് ക്യാരക്‌ടറുകൾക്കും യോജിച്ചതാണ്. ലഭിക്കുന്ന പല കഥാപാത്രങ്ങളും വ്യത്യസ്‌തവുമാണ്. പക്ഷേ ഇത്തരം കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ ചെയ്യണം എന്നാണ് കൂടുതൽ ആഗ്രഹം. പക്ഷേ അങ്ങനെ വാശിപിടിച്ച് നിൽക്കാൻ പാടില്ലല്ലോ. എല്ലാത്തിനുമുപരി അതിനേതാവാണ് ഞാൻ. എനിക്ക് അഭിനയിച്ചാൽ മതി. തമിഴ് സിനിമ മലയാളം സിനിമ എന്നൊന്നും വേർതിരിവ് ഞാൻ വച്ചു പുലർത്തുന്നില്ല", അപ്പാനി ശരത് വിശദീകരിച്ചു.



സ്ഥിരമായി നെഗറ്റീവ് വേഷങ്ങള്‍

Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് (ETV Bharat)
"സ്ഥിരമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ തേടിവരുന്നു എന്നുള്ളത് വാസ്‌തവമാണ്. നായക തുല്യ കഥാപാത്രങ്ങൾ ചെയ്‌താലും അതിൽ എവിടെയെങ്കിലും ഒരു നെഗറ്റീവ് ടച്ച് ഉണ്ടാകും. അതിനൊരു മാറ്റം കൊണ്ടുവരണമെന്ന് ആത്മാർത്ഥമായി താൻ ആഗ്രഹിക്കുന്നുണ്ട്. നമ്മൾ മുൻപ് ചെയ്‌ത കഥാപാത്രങ്ങളുടെ ചുവടുപിടിച്ച് ആയിരിക്കും മിക്കപ്പോഴും പുതിയ വേഷങ്ങളിലേക്ക് സംവിധായകർ പരിഗണിക്കുക. ഇതുവരെയും കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. ഇനിയങ്ങോട്ട് ശ്രമിക്കും. ഇതുവരെ ചെയ്‌തത് നെഗറ്റീവ് കഥാപാത്രങ്ങൾ ആണെന്ന് പറയുമ്പോഴും അതിലൊക്കെ വ്യത്യസ്‌തത ഉണ്ടായിരുന്നു", ശരത് വ്യക്തമാക്കി.
Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
സിനിമ ചിത്രീകരണത്തിനിടെ അപ്പാനി ശരത് (ETV Bharat)
"സിനിമ ലോകത്ത് ജ്യേഷ്‌ഠ തുല്യനായി കാണുന്നത് നടൻ ചെമ്പൻ വിനോദിനെ തന്നെയാണ്. ആദ്യ ചിത്രമായ 'അങ്കമാലി ഡയറീസ്' അദ്ദേഹത്തിന്‍റെ തൂലികയിലാണ് പിറന്നത്. എന്‍റെ സ്വന്തം ചേട്ടൻ. അവസാനം പുറത്തിറങ്ങിയ 'അലങ്' എന്ന തമിഴ് സിനിമയിലും അദ്ദേഹം എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ചെമ്പൻ വിനോദ് എന്‍റെ ചേട്ടൻ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്", അപ്പാനി ശരത് പറഞ്ഞു.

കഥാപാത്രങ്ങള്‍


"മാലിക് എന്ന സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. സംവിധായകനായ മഹേഷ് നാരായണനെ വിളിച്ച് ഒരു അവസരം ചോദിച്ചു. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞു എന്ന് അദ്ദേഹം മറുപടി പറഞ്ഞെങ്കിലും ഞാനൊന്ന് നോക്കട്ടെ എന്നൊരു പ്രയോഗം കൊണ്ട് എന്നെ അദ്ദേഹം നിരാശനാക്കിയില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ചെറിയ വേഷം ഉണ്ട് ചെയ്യാമോ എന്ന് മഹേഷ് ചേട്ടൻ തന്നെ എന്നെ വിളിച്ചു ചോദിച്ചു. അപ്രകാരമാണ് 'മാലിക്കി'ൽ വേഷമിടുന്നത്. ആ സിനിമയിൽ തനിക്ക് നേരെ ബോംബറിയുന്ന ഒരു രംഗമുണ്ട്. ആരംഗം പൂർണമായി വി എഫ് എക്‌സ് അല്ല. നിങ്ങൾ ആ സിനിമയിൽ കേൾക്കുന്ന തരത്തിൽ ഒരു പൊട്ടിത്തെറി ശബ്‌ദം ആ ഷോട്ട് എടുക്കുമ്പോൾ ലൊക്കേഷനിൽ കേൾപ്പിച്ചു. വി എഫ്എക്‌സ് എന്നത് പിന്തുണയായിരുന്നു", അപ്പാനി ശരത് ഓര്‍ത്തു.

Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് (ETV Bharat)
"ചെയ്‌തിട്ടുള്ള സിനിമകളിൽ മികച്ച വൈകാരികമായ പ്രശംസ ലഭിച്ചത് 'പോക്കിരി സൈമൺ' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായിരുന്നു. ഒരു യാത്രക്കിടയിൽ സിനിമ കണ്ട ഒരു പ്രേക്ഷകർ തന്‍റെ അടുത്തു വരികയും 'പോക്കിരി സൈമൺ' എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് വളരെ ഇമോഷണൽ ആയി സംസാരിക്കുകയും ചെയ്‌തു. കഥാപാത്രത്തിന്‍റെ മകൾ നഷ്ടപ്പെടുന്ന ഒരു രംഗം ആ സിനിമയിൽ ഉണ്ട്. അതിനുശേഷം സംഭവിക്കുന്ന കഥ വഴിയെക്കുറിച്ച് ആ പ്രേക്ഷകൻ കണ്ണീരോടു കൂടിയാണ് സംസാരിച്ചത്. ഇതിൽ കൂടുതലൊക്കെ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് എന്ത് വേണം", അപ്പാനി ശരത് ചോദിക്കുന്നു.
Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് പെപ്പെയോടൊപ്പം (ETV Bharat)
"സോഷ്യൽ മീഡിയ കമൻഡുകളും കളിയാക്കലുകളും ഭീഷണിയുമൊന്നും താൻ മൈൻഡ് ചെയ്യാറില്ല. അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറയും. അതിപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ആണെങ്കിലും നേരിട്ടാണെങ്കിലും, അങ്ങനെ പറഞ്ഞിട്ടുമുണ്ട്", അപ്പാനി വ്യക്തമാക്കി.മുരളി ഗോപി തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അപ്പാനി ശരത്. തമിഴിൽ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഇരിക്കുന്ന സന്തോഷത്തിലാണ് അപ്പാനി ശരത്.

അപ്പാനി ശരത്തുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം.

അപ്പാനി ശരത് അഭിമുഖം (ETV Bharat)

Also Read: ആഗോളതലത്തില്‍ 'എമ്പുരാന്‍' കൊടുങ്കാറ്റ്! ഉലഞ്ഞ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'; പതിനൊന്നാം ദിവസം ബോക്‌സ് ഓഫിസ് കലക്ഷന്‍

'അങ്കമാലി ഡയറീസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന കലാകാരനാണ് ശരത് കുമാർ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചപ്പോൾ ശരത് കുമാർ അപ്പാനി ശരത് ആയി മാറി. മലയാളത്തിലും തമിഴിലുമായി നിരവധി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു മുന്നേറുകയാണ് അപ്പാനി ശരത്. അടുത്തിടെ പുറത്തിറങ്ങിയ അലങ്ങ്, ഓട്ടോ ശങ്കർ തുടങ്ങിയ തമിഴ് സിനിമകളിലെ അപ്പാനി ശരത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തന്‍റെ സിനിമാ വിശേഷങ്ങള്‍ അപ്പാനി ശരത് ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.

എനിക്ക് അഭിനയിച്ചാല്‍ മതി

"മലയാളത്തെക്കാൾ തനിക്ക് അവസരങ്ങൾ കൂടുതൽ തമിഴിൽ നിന്നാണ് ലഭിക്കുന്നത്. നിരന്തരം തമിഴ് സിനിമകളുടെ ഭാഗമാകുന്നത് പണത്തിനു വേണ്ടിയാണ് എന്ന് ചിലർ പറയുന്നു. പണവും ഒരു ഘടകം തന്നെയാണ്. നമുക്കൊക്കെ ജീവിക്കണമെങ്കിൽ പണം വേണമല്ലോ. പക്ഷേ ഒരുപാട് പണമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങൾ ചെയ്യണം. തന്‍റെ ആദ്യചിത്രമായ 'അങ്കമാലി ഡയറീസി'നു ശേഷം തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നു. എന്‍റെ രൂപവും സംസാരവുമൊക്കെ പല തമിഴ് ക്യാരക്‌ടറുകൾക്കും യോജിച്ചതാണ്. ലഭിക്കുന്ന പല കഥാപാത്രങ്ങളും വ്യത്യസ്‌തവുമാണ്. പക്ഷേ ഇത്തരം കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ ചെയ്യണം എന്നാണ് കൂടുതൽ ആഗ്രഹം. പക്ഷേ അങ്ങനെ വാശിപിടിച്ച് നിൽക്കാൻ പാടില്ലല്ലോ. എല്ലാത്തിനുമുപരി അതിനേതാവാണ് ഞാൻ. എനിക്ക് അഭിനയിച്ചാൽ മതി. തമിഴ് സിനിമ മലയാളം സിനിമ എന്നൊന്നും വേർതിരിവ് ഞാൻ വച്ചു പുലർത്തുന്നില്ല", അപ്പാനി ശരത് വിശദീകരിച്ചു.



സ്ഥിരമായി നെഗറ്റീവ് വേഷങ്ങള്‍

Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് (ETV Bharat)
"സ്ഥിരമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ തേടിവരുന്നു എന്നുള്ളത് വാസ്‌തവമാണ്. നായക തുല്യ കഥാപാത്രങ്ങൾ ചെയ്‌താലും അതിൽ എവിടെയെങ്കിലും ഒരു നെഗറ്റീവ് ടച്ച് ഉണ്ടാകും. അതിനൊരു മാറ്റം കൊണ്ടുവരണമെന്ന് ആത്മാർത്ഥമായി താൻ ആഗ്രഹിക്കുന്നുണ്ട്. നമ്മൾ മുൻപ് ചെയ്‌ത കഥാപാത്രങ്ങളുടെ ചുവടുപിടിച്ച് ആയിരിക്കും മിക്കപ്പോഴും പുതിയ വേഷങ്ങളിലേക്ക് സംവിധായകർ പരിഗണിക്കുക. ഇതുവരെയും കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. ഇനിയങ്ങോട്ട് ശ്രമിക്കും. ഇതുവരെ ചെയ്‌തത് നെഗറ്റീവ് കഥാപാത്രങ്ങൾ ആണെന്ന് പറയുമ്പോഴും അതിലൊക്കെ വ്യത്യസ്‌തത ഉണ്ടായിരുന്നു", ശരത് വ്യക്തമാക്കി.
Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
സിനിമ ചിത്രീകരണത്തിനിടെ അപ്പാനി ശരത് (ETV Bharat)
"സിനിമ ലോകത്ത് ജ്യേഷ്‌ഠ തുല്യനായി കാണുന്നത് നടൻ ചെമ്പൻ വിനോദിനെ തന്നെയാണ്. ആദ്യ ചിത്രമായ 'അങ്കമാലി ഡയറീസ്' അദ്ദേഹത്തിന്‍റെ തൂലികയിലാണ് പിറന്നത്. എന്‍റെ സ്വന്തം ചേട്ടൻ. അവസാനം പുറത്തിറങ്ങിയ 'അലങ്' എന്ന തമിഴ് സിനിമയിലും അദ്ദേഹം എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ചെമ്പൻ വിനോദ് എന്‍റെ ചേട്ടൻ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്", അപ്പാനി ശരത് പറഞ്ഞു.

കഥാപാത്രങ്ങള്‍


"മാലിക് എന്ന സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. സംവിധായകനായ മഹേഷ് നാരായണനെ വിളിച്ച് ഒരു അവസരം ചോദിച്ചു. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞു എന്ന് അദ്ദേഹം മറുപടി പറഞ്ഞെങ്കിലും ഞാനൊന്ന് നോക്കട്ടെ എന്നൊരു പ്രയോഗം കൊണ്ട് എന്നെ അദ്ദേഹം നിരാശനാക്കിയില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ചെറിയ വേഷം ഉണ്ട് ചെയ്യാമോ എന്ന് മഹേഷ് ചേട്ടൻ തന്നെ എന്നെ വിളിച്ചു ചോദിച്ചു. അപ്രകാരമാണ് 'മാലിക്കി'ൽ വേഷമിടുന്നത്. ആ സിനിമയിൽ തനിക്ക് നേരെ ബോംബറിയുന്ന ഒരു രംഗമുണ്ട്. ആരംഗം പൂർണമായി വി എഫ് എക്‌സ് അല്ല. നിങ്ങൾ ആ സിനിമയിൽ കേൾക്കുന്ന തരത്തിൽ ഒരു പൊട്ടിത്തെറി ശബ്‌ദം ആ ഷോട്ട് എടുക്കുമ്പോൾ ലൊക്കേഷനിൽ കേൾപ്പിച്ചു. വി എഫ്എക്‌സ് എന്നത് പിന്തുണയായിരുന്നു", അപ്പാനി ശരത് ഓര്‍ത്തു.

Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് (ETV Bharat)
"ചെയ്‌തിട്ടുള്ള സിനിമകളിൽ മികച്ച വൈകാരികമായ പ്രശംസ ലഭിച്ചത് 'പോക്കിരി സൈമൺ' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായിരുന്നു. ഒരു യാത്രക്കിടയിൽ സിനിമ കണ്ട ഒരു പ്രേക്ഷകർ തന്‍റെ അടുത്തു വരികയും 'പോക്കിരി സൈമൺ' എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് വളരെ ഇമോഷണൽ ആയി സംസാരിക്കുകയും ചെയ്‌തു. കഥാപാത്രത്തിന്‍റെ മകൾ നഷ്ടപ്പെടുന്ന ഒരു രംഗം ആ സിനിമയിൽ ഉണ്ട്. അതിനുശേഷം സംഭവിക്കുന്ന കഥ വഴിയെക്കുറിച്ച് ആ പ്രേക്ഷകൻ കണ്ണീരോടു കൂടിയാണ് സംസാരിച്ചത്. ഇതിൽ കൂടുതലൊക്കെ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് എന്ത് വേണം", അപ്പാനി ശരത് ചോദിക്കുന്നു.
Appani Sarath  Appani Sarath Movies  Appani Sarath Life  Angamaly Diaries Movie
അപ്പാനി ശരത് പെപ്പെയോടൊപ്പം (ETV Bharat)
"സോഷ്യൽ മീഡിയ കമൻഡുകളും കളിയാക്കലുകളും ഭീഷണിയുമൊന്നും താൻ മൈൻഡ് ചെയ്യാറില്ല. അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറയും. അതിപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ആണെങ്കിലും നേരിട്ടാണെങ്കിലും, അങ്ങനെ പറഞ്ഞിട്ടുമുണ്ട്", അപ്പാനി വ്യക്തമാക്കി.മുരളി ഗോപി തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അപ്പാനി ശരത്. തമിഴിൽ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഇരിക്കുന്ന സന്തോഷത്തിലാണ് അപ്പാനി ശരത്.

അപ്പാനി ശരത്തുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം.

അപ്പാനി ശരത് അഭിമുഖം (ETV Bharat)

Also Read: ആഗോളതലത്തില്‍ 'എമ്പുരാന്‍' കൊടുങ്കാറ്റ്! ഉലഞ്ഞ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'; പതിനൊന്നാം ദിവസം ബോക്‌സ് ഓഫിസ് കലക്ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.