ETV Bharat / entertainment

"പേര് വിളിക്കാൻ പോലും ജനം അറച്ച കാലം" കുറവുകളെ 'കുറച്ചു' കാണുന്നവരോട് ഗിന്നസ് പക്രുവിന് പറയാനുള്ളത് - GUINNESS PAKRU KUNJOOTAN

ഗിന്നസ് പക്രുവിൻ്റെ 916 എന്ന ചിത്രം ഉടൻ തിയേറ്ററിലെത്തും... ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ ജീവിതത്തെ കുറിച്ച് അജയൻ എന്ന ഗിന്നസ് പക്രു ഇടിവി ഭാരതിനോട് സംസാരിക്കുന്നു

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
author img

By ETV Bharat Kerala Team

Published : April 16, 2025 at 5:37 PM IST

Updated : April 16, 2025 at 5:47 PM IST

4 Min Read

ഗിന്നസ് പക്രു നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് 916 കുഞ്ഞുട്ടൻ. അഭിനയ ജീവിതത്തിലെ പതിനൊന്നാമത്തെ നായകവേഷം. മിമിക്രി പശ്ചാത്തലത്തിലൂടെയാണ് 40 വർഷങ്ങൾക്കു മുൻപ് ഗിന്നസ് പക്രു സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. ആദ്യചിത്രം 1985ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേരായിരുന്നു ഉണ്ടപക്രു.

ഉണ്ടപക്രു എങ്ങനെ ഗിന്നസ് പക്രു ആയി

അജയകുമാർ ഉണ്ടപ്പക്രു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ഇപ്രകാരമാണ്. അത്ഭുതദ്വീപ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് അതുവരെ അവതരിപ്പിച്ചു പോന്ന കോമഡി കഥാപാത്രങ്ങൾക്ക് പുറമേ കാരക്ടർ വേഷങ്ങളും പക്രുവിനെ തേടിയെത്തി. ഒരു മുഴുനീള ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന രീതിയിൽ ഗിന്നസ് ബുക്കിലും പേര് ചേർക്കപ്പെട്ടു. ഉണ്ടപക്രു അന്നുമുതൽ ഗിന്നസ് പക്രുവായി.

916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ ഇ ടിവി ഭാരതിനോട് മനസ് തുറന്നപ്പോൾ.... ഗിന്നസ് പക്രു സംസാരിക്കുന്നു

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
തിളങ്ങും കഥാപാത്രംവെറും കുഞ്ഞുട്ടൻ എന്ന് പറയുമ്പോൾ ഒരു തിളക്കം ഉണ്ടാകില്ല. 916 പത്തരമാറ്റ് കുഞ്ഞൂട്ടൻ.... കരിയറിലെ പതിനൊന്നാമത്തെ നായക വേഷമാണ് 916 കുഞ്ഞുട്ടൻ. കഴിഞ്ഞ രണ്ടു വർഷമായി സിനിമകളിൽ ഒന്നും ഞാൻ അഭിനയിച്ചിരുന്നില്ല. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കടന്നുവരികയാണ്. 916 കുഞ്ഞൂട്ടൻ എന്ന പേരിലെ കൗതുകം സിനിമയുടെ കഥയിലും ഉണ്ട്.

എന്താണ് ആ കൗതുകം?

അത് തിയേറ്ററിൽ നിന്നും കണ്ട് മനസ്സിലാക്കണം. ഏറ്റവും വലിയ സന്തോഷം എൻ്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമയിൽ സഹകരിക്കുന്നു എന്നുള്ളത് തന്നെ. കലാഭവൻ ഷാജോൺ, നോബി തുടങ്ങിയ മിമിക്രി പശ്ചാത്തലമുള്ള ഒരുപാട് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. ഇവരുടെയൊക്കെ പേരു കേൾക്കുമ്പോൾ ഇതൊരു കോമഡി ചിത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ഫീൽ ഗുഡ് സിനിമ. വലിയ അവകാശവാദങ്ങളോ തള്ളുകളോ ഞാൻ ഉന്നയിക്കുന്നില്ല. മലയാളി കുറച്ചുനാളായി മിസ്സ് ചെയ്തുകൊണ്ടിരിക്കുന്ന കഥയും കഥാ പശ്ചാത്തലവും ആണ് കുഞ്ഞൂട്ടനിൽ കാണാനാവുക. കുടുംബചിത്രം അല്ലേ എന്നാൽ കുടുംബ പ്രേക്ഷകർ പോയി കാണട്ടെ എന്ന് ഒറ്റബുദ്ധിയിൽ തീരുമാനമെടുക്കരുത്. സിനിമയിൽ ഒരല്പം ത്രില്ലറുമുണ്ട്. ഈ സിനിമയിലെ എൻ്റെ കഥാപാത്രത്തെ എനിക്കുവേണ്ടി മാത്രം എഴുതിയതല്ല. ഉയരമുള്ള ഏതൊരു നടനും ഈ കഥാപാത്രത്തെ വേണമെങ്കിൽ അവതരിപ്പിക്കാം. എൻ്റെ രൂപഭാവങ്ങളുമായോ പരിമിതികളുമായോ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് പറയട്ടെ.

Guinness Pakru Malayalam Cinema Film Review Film News
916ൻ്റെ പോസ്റ്റർ (@Guinness Pakru)
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യംപത്തനാല്പത് വർഷമായി മലയാള സിനിമയുടെ സജീവ സാന്നിധ്യമായി ഞാൻ നിലകൊള്ളുന്നു. പക്ഷേ എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സാഹചര്യം ഇവിടെയില്ല. അതിനും മാത്രം സിനിമകൾ എൻ്റെ അടുത്തേക്ക് വരുന്നതുമില്ല. ഞാൻ പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രം. അതുതന്നെ വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. ഒരു സിനിമയുടെ കഥ തൻ്റെ അടുത്തേക്ക് വരുമ്പോൾ പരമാവധി ശ്രദ്ധിക്കുന്നത് ഒന്ന് രണ്ടു കാര്യങ്ങളാണ്. നല്ല പ്രൊഡക്ഷൻ കമ്പനിയാണോ.

സിനിമയിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർ പരിചയ സമ്പന്നരാണോ. എന്നൊക്കെയാണ്. കഥാപാത്രത്തിൻ്റെ വലിപ്പച്ചെറുപ്പം, നായകനാണോ അല്ലയോ അങ്ങനെയൊന്നും ഞാനിതുവരെ നോക്കിയിട്ടില്ല. 10 സിനിമകളിൽ നിന്നും ഒരു സിനിമ തിരഞ്ഞെടുക്കുന്ന സാഹചര്യം എനിക്കില്ല. കഥാപാത്രങ്ങൾ തേടി വരണം. കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ അന്വേഷണങ്ങൾ നടത്തും. എന്തുകൊണ്ട് ഇടവേള സംഭവിച്ചു എന്ന് ഇപ്പോൾ മനസ്സിലായല്ലോ..

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
മലയാള സിനിമയിൽ ചിരിക്കും ഇടവേളയോ?പണ്ടത്തെ മലയാള സിനിമകളിൽ ഏതെങ്കിലും ഒരു കഥാപാത്രം ചാണക കുഴിയിൽ വീണാൽ ആളുകൾ ചിരിക്കുമായിരുന്നു. ചിരി പടങ്ങൾ മാത്രം എടുത്തു കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി. നമ്മുടെ മൊബൈൽ ഫോണിൽ വിരലൊന്ന് അനക്കിയാൽ ചിരിക്കാനുള്ള നൂറു വകകൾ കിട്ടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രോളുകളായും റീലുകളായും ഇഷ്ടം പോലെ ചിരി വകകൾ ഉണ്ട്. അപ്പോൾ ചിരിക്ക് വേണ്ടി പുതിയകാലത്ത് ഒരു സിനിമ നിർമ്മിക്കേണ്ട കാര്യമില്ല. നല്ല കഥകൾ നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ സിനിമയ്ക്കുള്ളത്. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ച് നാച്ചുറൽ ആയിട്ട് ചിരി സംഭവിക്കട്ടെ. ഇപ്പോൾ കോമഡിക്ക് വേണ്ടി മാത്രം ഒരു സിനിമ ഉണ്ടാക്കുന്നത് റിസ്ക് ഉള്ള കാര്യമാണ്. പ്രേക്ഷകരുടെ മൈൻ്റ് സെറ്റൊക്കെ മാറി. പക്രു വ്യക്തമാക്കി.

പേര് വിളിക്കാൻ പോലും വെറുപ്പ് കാണിച്ച കാലം!ഉണ്ട പക്രു ആദ്യസിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. അജയകുമാർ എന്നാണ് എൻ്റെ യഥാർഥ നാമധേയം. എല്ലാവർക്കും അത് അറിയാം. പക്ഷേ വിളിച്ചു ശീലിച്ചത് പക്രു എന്നായിപ്പോയി. പക്രു ഉണ്ട പക്രു എന്നൊക്കെ വിളിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ഉയരം കുറഞ്ഞ ആൾക്കാരെ ഇതേ പേരിൽ അഭിസംബോധന ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ട്.

ഇപ്പോൾ നമ്മൾ ജീവിതത്തിലൊക്കെ പ്രാവർത്തികമാക്കുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന സംഗതി ഒരു തുടക്കകാലം ഉണ്ട്. ആ സമയത്തൊക്കെ ഞാനിങ്ങനെ വേദിയിൽ നിൽക്കുമ്പോൾ ചിലർ എൻ്റെ പേര് വിളിക്കാൻ അറപ്പ് പ്രകടിപ്പിക്കും. ഉണ്ടപക്രു എന്ന പേര് ഇനിയങ്ങോട്ട് അപകടമാണെന്ന് തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു മോഡിഫിക്കേഷൻ വരുത്തേണ്ടതായുണ്ട്. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ പേര് വന്ന സമയത്ത് ബോധപൂർവം ഗിന്നസ് പക്രു എന്നാക്കി മാറ്റിയത്. മമ്മൂക്കയാണ് അന്ന് എനിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. പേരു മാറ്റത്തിൻ്റെ തുടക്കവും മമ്മൂക്കയിൽ നിന്ന് തന്നെ. പലരും ഇപ്പോൾ എന്നെ അജയകുമാർ എന്നും വിളിക്കാറുണ്ട്. സന്തോഷം.

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
നടൻ സൂര്യയുമായി അടുത്ത സൗഹൃദം..ഏഴാം അറിവ് എന്ന ചിത്രത്തിലാണ് സൂര്യയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. നടൻ ജീവക്കൊപ്പം ഒരു ചിത്രത്തിൽ ഇതിനുമുമ്പ് തമിഴിൽ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിൽ ഞാൻ പങ്കെടുക്കാൻ എത്തുമ്പോൾ തമിഴ് ഇൻഡസ്ട്രിയിലെ ഏകദേശം മുഴുവൻ താരങ്ങളും അവിടെയുണ്ടായിരുന്നു. നടൻ അജിത്ത് എന്നോടൊപ്പം വന്ന് സെൽഫിയെടുത്തതൊക്കെ സോഷ്യൽ മീഡിയയിൽ അക്കാലത്ത് ട്രെൻഡ് ആയിരുന്നു.

ജീവക്കൊപ്പം അഭിനയിച്ച ആ സിനിമയിലെ കഥാപാത്രത്തിൻ്റെ പേര് എൻ്റെ ഓർമ്മയിൽ അമിതാഭ് എന്നാണ് . ആ സിനിമയിലെ പ്രകടനമാണ് ഏഴാം അറിവിലേക്ക് ക്ഷണം ലഭിക്കാൻ കാരണമായത്. സൂര്യ യോടൊപ്പം അഭിനയിക്കുന്ന രംഗങ്ങളിൽ അദ്ദേഹം എന്നോട് പ്രകടിപ്പിച്ച കെയർ വളരെ വലുതാണ്. പലപ്പോഴും എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. മടിയിൽ ഇരുത്തിയിട്ടുണ്ട്. എന്നെ എടുത്തുകൊണ്ട് നടക്കുന്നതൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന രംഗങ്ങളിൽ എന്നെ സഹായിക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. സൗഹൃദം ഇപ്പോഴും തടരുന്നു. ഗിന്നസ് പക്രു പറഞ്ഞു.

Also Read:- 'ആദ്യം പോത്ത്, പിന്നെ കടൽ...' മരണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അഭിനയത്തിനിടയിലെ അപകടങ്ങളെക്കുറിച്ച് ഗിന്നസ് പക്രു

ഗിന്നസ് പക്രു നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് 916 കുഞ്ഞുട്ടൻ. അഭിനയ ജീവിതത്തിലെ പതിനൊന്നാമത്തെ നായകവേഷം. മിമിക്രി പശ്ചാത്തലത്തിലൂടെയാണ് 40 വർഷങ്ങൾക്കു മുൻപ് ഗിന്നസ് പക്രു സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. ആദ്യചിത്രം 1985ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേരായിരുന്നു ഉണ്ടപക്രു.

ഉണ്ടപക്രു എങ്ങനെ ഗിന്നസ് പക്രു ആയി

അജയകുമാർ ഉണ്ടപ്പക്രു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ഇപ്രകാരമാണ്. അത്ഭുതദ്വീപ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് അതുവരെ അവതരിപ്പിച്ചു പോന്ന കോമഡി കഥാപാത്രങ്ങൾക്ക് പുറമേ കാരക്ടർ വേഷങ്ങളും പക്രുവിനെ തേടിയെത്തി. ഒരു മുഴുനീള ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന രീതിയിൽ ഗിന്നസ് ബുക്കിലും പേര് ചേർക്കപ്പെട്ടു. ഉണ്ടപക്രു അന്നുമുതൽ ഗിന്നസ് പക്രുവായി.

916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ ഇ ടിവി ഭാരതിനോട് മനസ് തുറന്നപ്പോൾ.... ഗിന്നസ് പക്രു സംസാരിക്കുന്നു

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
തിളങ്ങും കഥാപാത്രംവെറും കുഞ്ഞുട്ടൻ എന്ന് പറയുമ്പോൾ ഒരു തിളക്കം ഉണ്ടാകില്ല. 916 പത്തരമാറ്റ് കുഞ്ഞൂട്ടൻ.... കരിയറിലെ പതിനൊന്നാമത്തെ നായക വേഷമാണ് 916 കുഞ്ഞുട്ടൻ. കഴിഞ്ഞ രണ്ടു വർഷമായി സിനിമകളിൽ ഒന്നും ഞാൻ അഭിനയിച്ചിരുന്നില്ല. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കടന്നുവരികയാണ്. 916 കുഞ്ഞൂട്ടൻ എന്ന പേരിലെ കൗതുകം സിനിമയുടെ കഥയിലും ഉണ്ട്.

എന്താണ് ആ കൗതുകം?

അത് തിയേറ്ററിൽ നിന്നും കണ്ട് മനസ്സിലാക്കണം. ഏറ്റവും വലിയ സന്തോഷം എൻ്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമയിൽ സഹകരിക്കുന്നു എന്നുള്ളത് തന്നെ. കലാഭവൻ ഷാജോൺ, നോബി തുടങ്ങിയ മിമിക്രി പശ്ചാത്തലമുള്ള ഒരുപാട് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. ഇവരുടെയൊക്കെ പേരു കേൾക്കുമ്പോൾ ഇതൊരു കോമഡി ചിത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ഫീൽ ഗുഡ് സിനിമ. വലിയ അവകാശവാദങ്ങളോ തള്ളുകളോ ഞാൻ ഉന്നയിക്കുന്നില്ല. മലയാളി കുറച്ചുനാളായി മിസ്സ് ചെയ്തുകൊണ്ടിരിക്കുന്ന കഥയും കഥാ പശ്ചാത്തലവും ആണ് കുഞ്ഞൂട്ടനിൽ കാണാനാവുക. കുടുംബചിത്രം അല്ലേ എന്നാൽ കുടുംബ പ്രേക്ഷകർ പോയി കാണട്ടെ എന്ന് ഒറ്റബുദ്ധിയിൽ തീരുമാനമെടുക്കരുത്. സിനിമയിൽ ഒരല്പം ത്രില്ലറുമുണ്ട്. ഈ സിനിമയിലെ എൻ്റെ കഥാപാത്രത്തെ എനിക്കുവേണ്ടി മാത്രം എഴുതിയതല്ല. ഉയരമുള്ള ഏതൊരു നടനും ഈ കഥാപാത്രത്തെ വേണമെങ്കിൽ അവതരിപ്പിക്കാം. എൻ്റെ രൂപഭാവങ്ങളുമായോ പരിമിതികളുമായോ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് പറയട്ടെ.

Guinness Pakru Malayalam Cinema Film Review Film News
916ൻ്റെ പോസ്റ്റർ (@Guinness Pakru)
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യംപത്തനാല്പത് വർഷമായി മലയാള സിനിമയുടെ സജീവ സാന്നിധ്യമായി ഞാൻ നിലകൊള്ളുന്നു. പക്ഷേ എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സാഹചര്യം ഇവിടെയില്ല. അതിനും മാത്രം സിനിമകൾ എൻ്റെ അടുത്തേക്ക് വരുന്നതുമില്ല. ഞാൻ പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രം. അതുതന്നെ വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. ഒരു സിനിമയുടെ കഥ തൻ്റെ അടുത്തേക്ക് വരുമ്പോൾ പരമാവധി ശ്രദ്ധിക്കുന്നത് ഒന്ന് രണ്ടു കാര്യങ്ങളാണ്. നല്ല പ്രൊഡക്ഷൻ കമ്പനിയാണോ.

സിനിമയിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർ പരിചയ സമ്പന്നരാണോ. എന്നൊക്കെയാണ്. കഥാപാത്രത്തിൻ്റെ വലിപ്പച്ചെറുപ്പം, നായകനാണോ അല്ലയോ അങ്ങനെയൊന്നും ഞാനിതുവരെ നോക്കിയിട്ടില്ല. 10 സിനിമകളിൽ നിന്നും ഒരു സിനിമ തിരഞ്ഞെടുക്കുന്ന സാഹചര്യം എനിക്കില്ല. കഥാപാത്രങ്ങൾ തേടി വരണം. കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ അന്വേഷണങ്ങൾ നടത്തും. എന്തുകൊണ്ട് ഇടവേള സംഭവിച്ചു എന്ന് ഇപ്പോൾ മനസ്സിലായല്ലോ..

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
മലയാള സിനിമയിൽ ചിരിക്കും ഇടവേളയോ?പണ്ടത്തെ മലയാള സിനിമകളിൽ ഏതെങ്കിലും ഒരു കഥാപാത്രം ചാണക കുഴിയിൽ വീണാൽ ആളുകൾ ചിരിക്കുമായിരുന്നു. ചിരി പടങ്ങൾ മാത്രം എടുത്തു കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി. നമ്മുടെ മൊബൈൽ ഫോണിൽ വിരലൊന്ന് അനക്കിയാൽ ചിരിക്കാനുള്ള നൂറു വകകൾ കിട്ടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രോളുകളായും റീലുകളായും ഇഷ്ടം പോലെ ചിരി വകകൾ ഉണ്ട്. അപ്പോൾ ചിരിക്ക് വേണ്ടി പുതിയകാലത്ത് ഒരു സിനിമ നിർമ്മിക്കേണ്ട കാര്യമില്ല. നല്ല കഥകൾ നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ സിനിമയ്ക്കുള്ളത്. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ച് നാച്ചുറൽ ആയിട്ട് ചിരി സംഭവിക്കട്ടെ. ഇപ്പോൾ കോമഡിക്ക് വേണ്ടി മാത്രം ഒരു സിനിമ ഉണ്ടാക്കുന്നത് റിസ്ക് ഉള്ള കാര്യമാണ്. പ്രേക്ഷകരുടെ മൈൻ്റ് സെറ്റൊക്കെ മാറി. പക്രു വ്യക്തമാക്കി.

പേര് വിളിക്കാൻ പോലും വെറുപ്പ് കാണിച്ച കാലം!ഉണ്ട പക്രു ആദ്യസിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. അജയകുമാർ എന്നാണ് എൻ്റെ യഥാർഥ നാമധേയം. എല്ലാവർക്കും അത് അറിയാം. പക്ഷേ വിളിച്ചു ശീലിച്ചത് പക്രു എന്നായിപ്പോയി. പക്രു ഉണ്ട പക്രു എന്നൊക്കെ വിളിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ഉയരം കുറഞ്ഞ ആൾക്കാരെ ഇതേ പേരിൽ അഭിസംബോധന ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ട്.

ഇപ്പോൾ നമ്മൾ ജീവിതത്തിലൊക്കെ പ്രാവർത്തികമാക്കുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന സംഗതി ഒരു തുടക്കകാലം ഉണ്ട്. ആ സമയത്തൊക്കെ ഞാനിങ്ങനെ വേദിയിൽ നിൽക്കുമ്പോൾ ചിലർ എൻ്റെ പേര് വിളിക്കാൻ അറപ്പ് പ്രകടിപ്പിക്കും. ഉണ്ടപക്രു എന്ന പേര് ഇനിയങ്ങോട്ട് അപകടമാണെന്ന് തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു മോഡിഫിക്കേഷൻ വരുത്തേണ്ടതായുണ്ട്. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ പേര് വന്ന സമയത്ത് ബോധപൂർവം ഗിന്നസ് പക്രു എന്നാക്കി മാറ്റിയത്. മമ്മൂക്കയാണ് അന്ന് എനിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. പേരു മാറ്റത്തിൻ്റെ തുടക്കവും മമ്മൂക്കയിൽ നിന്ന് തന്നെ. പലരും ഇപ്പോൾ എന്നെ അജയകുമാർ എന്നും വിളിക്കാറുണ്ട്. സന്തോഷം.

Guinness Pakru Malayalam Cinema Film Review Film News
ഗിന്നസ് പക്രു (@Guinness Pakru)
നടൻ സൂര്യയുമായി അടുത്ത സൗഹൃദം..ഏഴാം അറിവ് എന്ന ചിത്രത്തിലാണ് സൂര്യയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. നടൻ ജീവക്കൊപ്പം ഒരു ചിത്രത്തിൽ ഇതിനുമുമ്പ് തമിഴിൽ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിൽ ഞാൻ പങ്കെടുക്കാൻ എത്തുമ്പോൾ തമിഴ് ഇൻഡസ്ട്രിയിലെ ഏകദേശം മുഴുവൻ താരങ്ങളും അവിടെയുണ്ടായിരുന്നു. നടൻ അജിത്ത് എന്നോടൊപ്പം വന്ന് സെൽഫിയെടുത്തതൊക്കെ സോഷ്യൽ മീഡിയയിൽ അക്കാലത്ത് ട്രെൻഡ് ആയിരുന്നു.

ജീവക്കൊപ്പം അഭിനയിച്ച ആ സിനിമയിലെ കഥാപാത്രത്തിൻ്റെ പേര് എൻ്റെ ഓർമ്മയിൽ അമിതാഭ് എന്നാണ് . ആ സിനിമയിലെ പ്രകടനമാണ് ഏഴാം അറിവിലേക്ക് ക്ഷണം ലഭിക്കാൻ കാരണമായത്. സൂര്യ യോടൊപ്പം അഭിനയിക്കുന്ന രംഗങ്ങളിൽ അദ്ദേഹം എന്നോട് പ്രകടിപ്പിച്ച കെയർ വളരെ വലുതാണ്. പലപ്പോഴും എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. മടിയിൽ ഇരുത്തിയിട്ടുണ്ട്. എന്നെ എടുത്തുകൊണ്ട് നടക്കുന്നതൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന രംഗങ്ങളിൽ എന്നെ സഹായിക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. സൗഹൃദം ഇപ്പോഴും തടരുന്നു. ഗിന്നസ് പക്രു പറഞ്ഞു.

Also Read:- 'ആദ്യം പോത്ത്, പിന്നെ കടൽ...' മരണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അഭിനയത്തിനിടയിലെ അപകടങ്ങളെക്കുറിച്ച് ഗിന്നസ് പക്രു

Last Updated : April 16, 2025 at 5:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.