ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫിസിൽ ഹാജരായി. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ എട്ടോടെ തന്നെ ഇരുവരും ഓഫിസിലെത്തി. കേസിൽ മോഡൽ സൗമ്യയെയും ഇന്ന് (ഏപ്രിൽ 28) ചോദ്യം ചെയ്യും.
കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ നടത്തുക. ഇതിന് ശേഷമാകും നടന്മാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ വേണ്ടേയോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.
ഷൈനും ശ്രീനാഥുമായി ബന്ധമുണ്ടെന്നും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും നേരത്തെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്‌ലിമ വെളിപ്പെടുത്തിയിരുന്നു. നടന്മാരുമായുള്ള വാട്‌സാപ് ചാറ്റും കണ്ടെത്തി. ഭൂരിഭാഗം ചാറ്റുകളും നശിപ്പിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് (ക്രിസ്‌റ്റീന-41) രണ്ട് നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, കഞ്ചാവ് ഇടപാട് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.