ETV Bharat / entertainment

സര്‍ക്കാരിനെതിരെ സ്‌ത്രീ സമരം; 15 സ്‌ത്രീകള്‍ അറസ്‌റ്റ് ചെയ്യപ്പെട്ട് പൂജപ്പുര ജയിലില്‍, 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ' അവിടെ ജനിക്കുന്നു - INTERVIEW WITH DIRECTOR SARATH

സംവിധായകന്‍ ശരത് സിനിമ വിശേഷങ്ങള്‍ ഇ ടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു.

DIRECTOR SARATH  STHITHI CINEMA  ORU CHEMBANEER POOVIRUTHU SONG  UNNI MENON SONG
സംവിധായകന്‍ ശരത് (ETV Bharat)
author img

By ETV Bharat Entertainment Team

Published : April 7, 2025 at 5:06 PM IST

3 Min Read

സംവിധാനം ചെയ്‌ത സിനിമകളെല്ലാം തന്നെ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടും തന്‍റെ രണ്ടാമത്തെ സിനിമയിലെ ഒരു ഗാനത്തിന്‍റെ പേരിൽ പ്രശസ്‌തനായ സംവിധായകനാണ് ശരത്. അദ്ദേഹം സംവിധാനം ചെയ്‌ത 'സ്ഥിതി' എന്ന ചിത്രത്തിലെ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമല' എന്ന ഗാനം മൂളാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. ഗാനം പുറത്തിറങ്ങി 21 വർഷങ്ങൾ കഴിഞ്ഞെങ്കിലും വരികൾക്കോ താളത്തിനോ പുതുമ നഷ്‌ട പ്പെട്ടിട്ടില്ല. ആ സിനിമയും ഗാനവും ജനിക്കുന്നതിന് പിന്നിൽ സംവിധായകന്‍റെ ആത്മാംശമുള്ള ചില യഥാർത്ഥ സംഭവ വികാസങ്ങളുണ്ട്.

Director Sarath  STHITHI CINEMA  ORU CHEMPANEER POOVIRUTHU SONG  UNNI MENON SONG
സിനിമ പോസ്‌റ്റര്‍ (ETV Bharat)

2003 ൽ വേൾഡ് ബാങ്കിന്‍റെ ചില നിബന്ധനകൾക്ക് വിധേയമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കാൻ തീരുമാനിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായത്. വേൾഡ് ബാങ്കിന്‍റെ ഇടപെടലുകളെ തടയിടാൻ അൽപ്പമെങ്കിലും കാരണമായത് അക്കാലത്ത് സർക്കാർ ജീവനക്കാരായ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭമായിരുന്നു. സമരത്തിനിടയിൽ നിരവധി സ്ത്രീകൾ അറസ്‌റ്റ് ചെയ്യപ്പെട്ടു. ആറുദിവസത്തോളമാണ് സ്ത്രീകൾക്ക് സമരം ചെയ്‌തതിന്‍റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്. അക്കാലത്ത് സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും സർക്കാർ ജീവനക്കാരാണ്. സംവിധായകൻ ശരത്തിന്‍റെ പത്നിയും സമരമുഖത്ത് സജീവമാണ്. ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാതെ സമരം ചെയ്‌തതിന്‍റെ പേരിൽ സർക്കാർ ജീവനക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തു പൂജപ്പുര ജയിലിൽ അടച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായി. അറസ്റ്റിലായ സഹപ്രവർത്തകരെ കാണാൻ സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും ജയിലിൽ എത്തി. ജയിലഴിക്കുള്ളിൽ കഴിയുന്നവരോട് സംസാരിക്കുമ്പോഴും ശരത്തിന്‍റെ മനസ്സിൽ മറ്റു ചില ചിന്തകൾ അലയടിക്കുകയായിരുന്നു. തന്‍റെ ഭാര്യയും സമരത്തിൽ പങ്കെടുത്ത ആളാണ്. അവരും ഇതുപോലെ ഒരുപക്ഷേ അറസ്റ്റിൽ ആയിരുന്നെങ്കിൽ താൻ എന്ത് ചെയ്യുമായിരുന്നു. ആ സമയത്താണ് യഥാർത്ഥത്തിൽ പ്രണയത്തിന്‍റെ അർത്ഥം തനിക്ക് മനസ്സിലാകുന്നത്. അവരില്ലാതെ തന്‍റെ ജീവിതം ഒരു നിമിഷം പോലും മുന്നോട്ടു പോകില്ല എന്ന് തിരിച്ചറിഞ്ഞു. തങ്ങള്‍ പരസ്പരം പ്രണയാർദ്രമായി സംസാരിച്ചില്ലെങ്കിൽ പോലും ഉള്ളിൽ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. മനുഷ്യ വികാരങ്ങൾക്കുള്ളിൽ മുഖം മൂടിയിട്ട തീവ്ര പ്രണയത്തിന്‍റെ കഥ സംവിധായകൻ ശരത്തിന്‍റെ ഉള്ളിൽ ജനിക്കുകയാണ്. അങ്ങനെയാണ് 'സ്ഥിതി' എന്ന് ചലച്ചിത്രം രൂപപ്പെടുന്നത്.

"പ്രകടിപ്പിച്ചില്ലെങ്കിലും ഭാര്യയോടുള്ള സ്നേഹം അളവറ്റ രീതിയിൽ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു ഭർത്താവ്. ഗായകനായ ഉണ്ണിമേനോൻ ആയിരുന്നു എന്‍റെ മനസില്‍. ആ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹമായിരുന്നു. നായകനും സംഗീത സംവിധായകനും ഒരാൾ. അങ്ങനെ ഒരു കൗതുകമാണ് ഉണ്ണിമേനോൻ സ്ഥിതി എന്ന ചിത്രത്തിലേക്ക് കടന്നുവരാൻ കാരണമായത്", സംവിധായകന്‍ ശരത് പറഞ്ഞു. " ഗാനം ജനപ്രിയമാകാൻ വളരെയധികം കാരണമുണ്ട്. ആ ഗാനവും ഗാന രംഗങ്ങളും ഓരോ മലയാളിയുടെയും ജീവിതത്തിന്‍റെ കണ്ണാടി പ്രതിബിംബമാണ്. ഒരുപാട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ ഒരുപാട് ഭർത്താക്കന്മാരെ അലട്ടുന്നുണ്ട്. ഭർത്താവിന്‍റെ മൗനം തന്നോടുള്ള വെറുപ്പായിരിക്കും എന്ന് തെറ്റിദ്ധരിക്കുന്ന എത്രയോ ഭാര്യമാർ. ഇങ്ങനെ ഒരു ആശയം മാത്രമാണ് ശരത് ഗാന രചയിതാവായ പ്രഭാവർമ്മയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നത്. പ്രഭാവർമ്മ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഗാനമാകുന്ന രീതിയിൽ 'ഒരു ചെമ്പനീർ പൂവിറത്തു' എഴുതിവച്ചു. ചെന്നൈയിൽ ആയിരുന്നു സിനിമയുടെ പാട്ടുകൾ റെക്കോർഡ് ചെയ്‌തത്. ഗാനത്തിന്‍റെ ട്യൂണിന് വേണ്ടി മൂന്ന് വേർഷനുകൾ ചെയ്‌തു എന്നാണ് ഓർമ്മ. അതിൽ ഏറ്റവും മികച്ചതാണ് ഇപ്പോൾ ജനഹൃദയങ്ങളിൽ കുടിയിരിക്കുന്നത്. സംവിധായകൻ ശരത് പറയുന്നു.
സംവിധായകന്‍ ശരത് അഭിമുഖം (ETV Bharat)
"തന്‍റെ ആദ്യചിത്രമായ 'സായാഹ്ന'ത്തിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ അടക്കം എട്ട് അവാർഡുകൾ ലഭിച്ചു. പിന്നീട് സംവിധാനം ചെയ്‌ത ചിത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. ഒരുപാട് മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടും 'ഒരു ചെമ്പനീർ പൂവിറത്തു ഞാനോമലെ' എന്ന ഗാനത്തിന്‍റെ പേരിലാണ് പ്രേക്ഷകർ എന്നെ ഓർക്കുന്നത്", ശരത് പ്രതികരിച്ചു.

Also Read: ബ്ലാക്ക് അംബാസിഡര്‍ കാറും ഷണ്‍മുഖവും; 'ഇറക്കി വിട് അണ്ണാ എന്ന് ആരാധകര്‍', 'തുടരും' റീലീസ് തിയതി പ്രഖ്യാപിച്ചു

സംവിധാനം ചെയ്‌ത സിനിമകളെല്ലാം തന്നെ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടും തന്‍റെ രണ്ടാമത്തെ സിനിമയിലെ ഒരു ഗാനത്തിന്‍റെ പേരിൽ പ്രശസ്‌തനായ സംവിധായകനാണ് ശരത്. അദ്ദേഹം സംവിധാനം ചെയ്‌ത 'സ്ഥിതി' എന്ന ചിത്രത്തിലെ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമല' എന്ന ഗാനം മൂളാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. ഗാനം പുറത്തിറങ്ങി 21 വർഷങ്ങൾ കഴിഞ്ഞെങ്കിലും വരികൾക്കോ താളത്തിനോ പുതുമ നഷ്‌ട പ്പെട്ടിട്ടില്ല. ആ സിനിമയും ഗാനവും ജനിക്കുന്നതിന് പിന്നിൽ സംവിധായകന്‍റെ ആത്മാംശമുള്ള ചില യഥാർത്ഥ സംഭവ വികാസങ്ങളുണ്ട്.

Director Sarath  STHITHI CINEMA  ORU CHEMPANEER POOVIRUTHU SONG  UNNI MENON SONG
സിനിമ പോസ്‌റ്റര്‍ (ETV Bharat)

2003 ൽ വേൾഡ് ബാങ്കിന്‍റെ ചില നിബന്ധനകൾക്ക് വിധേയമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കാൻ തീരുമാനിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായത്. വേൾഡ് ബാങ്കിന്‍റെ ഇടപെടലുകളെ തടയിടാൻ അൽപ്പമെങ്കിലും കാരണമായത് അക്കാലത്ത് സർക്കാർ ജീവനക്കാരായ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭമായിരുന്നു. സമരത്തിനിടയിൽ നിരവധി സ്ത്രീകൾ അറസ്‌റ്റ് ചെയ്യപ്പെട്ടു. ആറുദിവസത്തോളമാണ് സ്ത്രീകൾക്ക് സമരം ചെയ്‌തതിന്‍റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്. അക്കാലത്ത് സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും സർക്കാർ ജീവനക്കാരാണ്. സംവിധായകൻ ശരത്തിന്‍റെ പത്നിയും സമരമുഖത്ത് സജീവമാണ്. ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാതെ സമരം ചെയ്‌തതിന്‍റെ പേരിൽ സർക്കാർ ജീവനക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തു പൂജപ്പുര ജയിലിൽ അടച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായി. അറസ്റ്റിലായ സഹപ്രവർത്തകരെ കാണാൻ സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും ജയിലിൽ എത്തി. ജയിലഴിക്കുള്ളിൽ കഴിയുന്നവരോട് സംസാരിക്കുമ്പോഴും ശരത്തിന്‍റെ മനസ്സിൽ മറ്റു ചില ചിന്തകൾ അലയടിക്കുകയായിരുന്നു. തന്‍റെ ഭാര്യയും സമരത്തിൽ പങ്കെടുത്ത ആളാണ്. അവരും ഇതുപോലെ ഒരുപക്ഷേ അറസ്റ്റിൽ ആയിരുന്നെങ്കിൽ താൻ എന്ത് ചെയ്യുമായിരുന്നു. ആ സമയത്താണ് യഥാർത്ഥത്തിൽ പ്രണയത്തിന്‍റെ അർത്ഥം തനിക്ക് മനസ്സിലാകുന്നത്. അവരില്ലാതെ തന്‍റെ ജീവിതം ഒരു നിമിഷം പോലും മുന്നോട്ടു പോകില്ല എന്ന് തിരിച്ചറിഞ്ഞു. തങ്ങള്‍ പരസ്പരം പ്രണയാർദ്രമായി സംസാരിച്ചില്ലെങ്കിൽ പോലും ഉള്ളിൽ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. മനുഷ്യ വികാരങ്ങൾക്കുള്ളിൽ മുഖം മൂടിയിട്ട തീവ്ര പ്രണയത്തിന്‍റെ കഥ സംവിധായകൻ ശരത്തിന്‍റെ ഉള്ളിൽ ജനിക്കുകയാണ്. അങ്ങനെയാണ് 'സ്ഥിതി' എന്ന് ചലച്ചിത്രം രൂപപ്പെടുന്നത്.

"പ്രകടിപ്പിച്ചില്ലെങ്കിലും ഭാര്യയോടുള്ള സ്നേഹം അളവറ്റ രീതിയിൽ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു ഭർത്താവ്. ഗായകനായ ഉണ്ണിമേനോൻ ആയിരുന്നു എന്‍റെ മനസില്‍. ആ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹമായിരുന്നു. നായകനും സംഗീത സംവിധായകനും ഒരാൾ. അങ്ങനെ ഒരു കൗതുകമാണ് ഉണ്ണിമേനോൻ സ്ഥിതി എന്ന ചിത്രത്തിലേക്ക് കടന്നുവരാൻ കാരണമായത്", സംവിധായകന്‍ ശരത് പറഞ്ഞു. " ഗാനം ജനപ്രിയമാകാൻ വളരെയധികം കാരണമുണ്ട്. ആ ഗാനവും ഗാന രംഗങ്ങളും ഓരോ മലയാളിയുടെയും ജീവിതത്തിന്‍റെ കണ്ണാടി പ്രതിബിംബമാണ്. ഒരുപാട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ ഒരുപാട് ഭർത്താക്കന്മാരെ അലട്ടുന്നുണ്ട്. ഭർത്താവിന്‍റെ മൗനം തന്നോടുള്ള വെറുപ്പായിരിക്കും എന്ന് തെറ്റിദ്ധരിക്കുന്ന എത്രയോ ഭാര്യമാർ. ഇങ്ങനെ ഒരു ആശയം മാത്രമാണ് ശരത് ഗാന രചയിതാവായ പ്രഭാവർമ്മയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നത്. പ്രഭാവർമ്മ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഗാനമാകുന്ന രീതിയിൽ 'ഒരു ചെമ്പനീർ പൂവിറത്തു' എഴുതിവച്ചു. ചെന്നൈയിൽ ആയിരുന്നു സിനിമയുടെ പാട്ടുകൾ റെക്കോർഡ് ചെയ്‌തത്. ഗാനത്തിന്‍റെ ട്യൂണിന് വേണ്ടി മൂന്ന് വേർഷനുകൾ ചെയ്‌തു എന്നാണ് ഓർമ്മ. അതിൽ ഏറ്റവും മികച്ചതാണ് ഇപ്പോൾ ജനഹൃദയങ്ങളിൽ കുടിയിരിക്കുന്നത്. സംവിധായകൻ ശരത് പറയുന്നു.
സംവിധായകന്‍ ശരത് അഭിമുഖം (ETV Bharat)
"തന്‍റെ ആദ്യചിത്രമായ 'സായാഹ്ന'ത്തിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ അടക്കം എട്ട് അവാർഡുകൾ ലഭിച്ചു. പിന്നീട് സംവിധാനം ചെയ്‌ത ചിത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. ഒരുപാട് മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടും 'ഒരു ചെമ്പനീർ പൂവിറത്തു ഞാനോമലെ' എന്ന ഗാനത്തിന്‍റെ പേരിലാണ് പ്രേക്ഷകർ എന്നെ ഓർക്കുന്നത്", ശരത് പ്രതികരിച്ചു.

Also Read: ബ്ലാക്ക് അംബാസിഡര്‍ കാറും ഷണ്‍മുഖവും; 'ഇറക്കി വിട് അണ്ണാ എന്ന് ആരാധകര്‍', 'തുടരും' റീലീസ് തിയതി പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.