ന്യൂഡല്‍ഹി: പാക് ഭീകരന്‍ ഹാഫിസ് സയീദിന്‍റെ ലഷ്‌കര്‍ ഇ തോയിബയുടെ(എല്‍ഇടി) പ്രാദേശിക ഘടകമാണ് ദ റസിസ്റ്റന്‍റ് ഫ്രണ്ട് അഥവ ടിആര്‍എഫ്. ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെയാണ് ടിആര്‍എഫിന്‍റെ രൂപീകരണം. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ആയി ആയിരുന്നു ഇതിന്‍റെ പ്രവര്‍ത്തനം. ആറ് മാസത്തിനുള്ളില്‍ ലഷ്‌കര്‍ ഇ തോയിബ അടക്കം വിവിധ സംഘങ്ങളിലെ ഭീകരരെ ഉള്‍പ്പെടുത്തി.
പാകിസ്ഥാന്‍റെ തന്ത്രപരമായ ഒരു നീക്കമായാണ് ടിആര്‍എഫിന്‍റെ രൂപീകരണത്തെ വിലയിരുത്തുന്നത്. സാമ്പത്തിക ആവശ്യങ്ങളുണ്ടാകുമ്പോള്‍ സാമ്പത്തിക കര്‍മ്മസേനയുടെ (എഫ്എടിഎഫ്) മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു മാര്‍ഗമായാണ് അവര്‍ ഇതിനെ കണ്ടത്.
ടിആര്‍എഫ് രൂപകരിച്ചതാര്?
പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ടിആര്‍എഫ് രൂപീകരിച്ചതെന്നാണ് കരുതുന്നത്. ലക്ഷകര്‍ ഇ തോയിബയില്‍ നിന്ന് ആഗോള ശ്രദ്ധ വഴിതിരിച്ചുവിടുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം. പ്രത്യേകിച്ച് 2018ല്‍ പാകിസ്ഥാന്‍ സാമ്പത്തിക കര്‍മ്മസേനയുടെ ചാരപട്ടികയില്‍ ഇടംപിടിച്ച കാലത്ത്.
2023ല്‍ ഇന്ത്യ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 2019ല്‍ ശക്തിയാര്‍ജ്ജിച്ചത് മുതല്‍ സംഘടന നിരവധി ആക്രമണങ്ങള്‍ നടത്തുകയും മേഖലയ്ക്ക് ആകെ ഭീഷണി ഉയര്‍ത്തുകയും ചെയ്‌തു.
ഷെയ്‌ഖ് സജാദ് ഗുല്‍ - ടിആര്‍എഫ് സ്ഥാപകന്‍
കശ്‌മീര്‍ ഭീകരനായ ഷെയ്‌ഖ് സജാദ് എന്നറിയപ്പെടുന്ന ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ സ്ഥാപകന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. 2018 ജൂണ്‍ പതിനാലിന് നടന്ന കൊലപാതകത്തില്‍ ഇദ്ദേഹത്തിന്‍റെ രണ്ട് സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു.
ഇയാള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഫലമായി ആഭ്യന്തരമന്ത്രാലയം ഇയാളെ 2022 യുഎപിഎ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ചു. ടിആര്‍എഫുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രധാനഭീകരരാണ് സജിദ് ജാട്ടും സലീം റഹ്‌മാനിയും. ഇവര്‍ക്കെല്ലാം ലഷ്‌കര്‍ ഇ തോയിബയുമായി ബന്ധമുണ്ട്.
ടിആര്‍എഫ് നടപടിക്രമങ്ങള്‍
2016ന് മുമ്പ് നിലവിലുണ്ടായിരുന്ന നുഴഞ്ഞു കയറ്റ തന്ത്രങ്ങളില്‍ നിന്ന് വിഭിന്നമാണ് ഇവരുടെ രീതികളെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇവര്‍ക്ക് ചാവേറുകളില്ല. ഇവരുടെ ചിത്രങ്ങള്‍ ലഭ്യമല്ല. താഴെക്കിടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ എളുപ്പത്തിലുള്ള ലക്ഷ്യങ്ങളാണ് ഇവര്‍ ഉന്നം വയ്ക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടാതെയുള്ള ഒരു പുതുതലമുറ സംഘത്തെയാണ് ഇവര്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവരെ കണ്ടെത്താനും അക്രമിക്കാനും വലിയ ബുദ്ധിമുട്ടാണ്.
ടിആര്‍എഫിന് വലിയ സാങ്കേതിക പരിജ്ഞാനം
സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനായി ജമ്മു കശ്‌മീര്‍ ജനതയെ സാമഹ്യമാധ്യമങ്ങളിലൂടെ മാനസികമായി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു. തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി സാമൂഹ്യ മാധ്യമങ്ങളെ ഈ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ ഫലപ്രദമായി വിനിയോഗിക്കുന്നു.
ശരീരത്തില്‍ ക്യാമറ സംവിധാനങ്ങളായ ജിഒപിആര്‍ഒ ഘടിപ്പിച്ചാണ് ഇവര്‍ സിആര്‍എഫിനും കശ്‌മീരിലെ സൈനികര്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുന്നത്. ആക്രമണങ്ങള്‍ ഇവര്‍ ക്യാമയില്‍ പകര്‍ത്തുകയും ചെയ്യുന്നു. കശ്‌മീരിലെ കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പറയുന്നു.
ടിആര്‍എഫ് നടത്തിയ ആക്രമണങ്ങള്‍ ഇവ
ഏപ്രില്‍ 2020
2020 ഏപ്രില്‍ ഒന്നിന് കുപ്‌വാര മേഖലയിലെ കെരനില്‍ നിയന്ത്രണ രേഖയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഇവരുടെ പേര് കേട്ടത്. കശ്‌മീര്‍ മേഖലയില്‍ അഞ്ച് ദിവസത്തോളം ഒളിച്ചിരുന്ന് പാക് അധീന കശ്‌മീരില്‍ നിന്നുള്ള ഈ നുഴഞ്ഞു കയറ്റക്കാര്‍ ആക്രമണം നടത്തിയെന്നത് സുരക്ഷ സൈന്യത്തെ പോലും അമ്പരപ്പിച്ചു. അത്യാധുനിക പരിശീലനം ലഭിച്ച ഈ ഭീകരരെ പക്ഷേ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ വധിച്ചു. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറടക്കം അഞ്ച് സൈനികരെ ഇന്ത്യയ്ക്ക് നഷ്‌ടമായി.
2020 ഒക്‌ടോബര്‍ 30
ദക്ഷിണ കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ച് കൊന്നു. മിനിറ്റുകള്‍ക്കകം ഇതിന്‍റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തു.
2020 നവംബര്‍ 26
ശ്രീനഗറിലെ ലവപോറ മേഖലയില്‍ രണ്ട് സൈനിക രാഷ്‌ട്രീയ റൈഫിള്‍ അംഗങ്ങളെ ആക്രമിക്കുന്നത് ഇവര്‍ ക്യാമറയില്‍ പകര്‍ത്തി. രണ്ട് സൈനികരെയും വളരെ അടുത്ത് നിന്ന് വെടി വച്ച് കൊല്ലുന്ന ദൃശ്യങ്ങളായിരുന്നു അത്. ശ്രീനഗര്‍-ബാരാമുള്ള ദേശീയപാതയില്‍ അവരില്‍ നിന്ന് ആയുധങ്ങള്‍ കൈക്കലാക്കിയ ശേഷമായിരുന്നു ആക്രമണം. ട്വിറ്റര്‍ വഴി ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തവും ടിആര്‍എഫ് ഏറ്റെടുത്തു. ആക്രമണത്തിന് ഇരയായവര്‍ക്കെതിരെ ഇവര്‍ കുറ്റപത്രവും പുറത്ത് വിട്ടു.
2024ഒക്‌ടോബര്‍ 20
ജമ്മുകശ്‌മീരിലെ ഗന്ദേര്‍ബാള്‍ ജില്ലയിലെ സോന്‍മാര്‍ഗില്‍ ഒരു ഞായറാഴ്‌ച വൈകുന്നേരം ഭീകരര്‍ നിര്‍മ്മാണ സ്ഥലത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു ഡോക്‌ടറം ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടു. നിര്‍മ്മാണത്തിലിരുന്ന ഒരു തുരങ്കത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023 ഫെബ്രുവരി 26
കശ്‌മീരിലെ പുല്‍വാമയില്‍ നാട്ടുചന്തയിലേക്ക് പോയ കശ്‌മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മ്മയെയും ഭീകര്‍ ആക്രമിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്‍റെ ഭാര്യയുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ശര്‍മ്മയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തു.