ETV Bharat / bharat

റെയില്‍വേ ക്രോസിംഗുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും, നടപടി അപകടങ്ങള്‍ കുറയ്ക്കല്‍ ലക്ഷ്യമിട്ട് - SURVEILLANCE CAMERAS

സുരക്ഷ ലംഘനം വിശകലനം ചെയ്യാന്‍ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കാനും റെയില്‍വേ ആലോചിക്കുന്നു.

RAILWAY ACCIDENTS  PASSENGER SAFETY  INDIAN RAILWAYS  CROSSING GATES
Representational image (IANS)
author img

By ETV Bharat Kerala Team

Published : April 29, 2025 at 4:09 PM IST

2 Min Read

ന്യൂഡല്‍ഹി: ട്രെയിന്‍ ഗതാഗതം സുഗമമാക്കുന്നതിനും മനുഷ്യരുടെ അബദ്ധങ്ങള്‍ കുറയ്ക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി രാജ്യമെമ്പാടുമുള്ള റെയില്‍വേ ഗേറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍റെയില്‍വേ. ക്യാമറയിലെ ദൃശ്യങ്ങള്‍ ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാഹനങ്ങള്‍ സുരക്ഷ വീഴ്‌ച വരുത്തിയിട്ടുണ്ടോയെന്നും ട്രാക്കുകളിലേക്ക് അനുമതിയില്ലാതെ വാഹനങ്ങള്‍ എത്തിയാണോ അപകടമുണ്ടായതെന്നും മറ്റും പരിശോധിക്കുന്നതിനടക്കം അവ ഭാവിയില്‍ ഉപയോഗിക്കാനാണ് ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ ആലോചിക്കുന്നത്. ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം അവിടെയാകും ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക.

തിരക്കേറിയ റെയില്‍വേ ഗേറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്ന് ഉത്തര പശ്ചിമ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പലപ്പോഴും അനുമതിയില്ലാതെ വാഹനങ്ങള്‍ റെയില്‍ പാളങ്ങളിലേക്ക് എത്തുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ആളുകള്‍ പലപ്പോഴും ബാരിയറുകള്‍ തകര്‍ക്കുകയും അവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്‌തുമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അവസരമുണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിതമായ മേഖലകള്‍ കണ്ടെത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ ആദ്യഘട്ടമെന്ന നിലയില്‍ ഇതിനകം 25 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞതായും ഉത്തര പൂര്‍വ റെയില്‍വേ സിപിആര്‍ഒ പങ്കജ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. വലിയ വാഹനങ്ങള്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനിനും യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ഇടങ്ങള്‍ കണ്ടെത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന ഇടങ്ങളില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഒപ്പം അടിയന്തര നടപടികള്‍ വേഗത്തിലാക്കാനും ഇത് സഹായിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ട്രെയിന്‍ ഗതാഗതം തടസമില്ലാതെ നടത്തുക എന്നതാണ് ലക്ഷ്യം. ഉയര്‍ന്ന ഗുണമേന്‍മയുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. റെയില്‍വേ ജീവനക്കാര്‍ക്കും ഇത് സഹായകമാകും. വാഹനങ്ങള്‍ തടസപ്പെടുത്തല്‍, അനധികൃതമായ കടന്ന് കയറ്റം എന്നിവ തടയാന്‍ ഇത് സഹായിക്കുംമെന്നും ഉത്തരപൂര്‍വഫ്രോണ്ടിയര്‍ റെയില്‍വേ സിപിആര്‍ഒ കപിഞ്ജാല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു.

ഇതിന് പുറമെ ഒന്‍പത് ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്‌ഠിത ക്യാമറകള്‍ ആര്‍പിഎഫ് പോസ്റ്റുകളില്‍ സ്ഥാപിക്കും. കാത്തിഹാര്‍, അലിപുര്‍ദുവാര്‍, ലുംഡിങ്, ടിന്‍സുക്കിയ ഡിവിഷനുകളിലായാണിത്. ഹാസിമാര-കല്‍ചിനിയിലെ ഇന്‍റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നലിങ് ഹട്ടുകളില്‍ ആറ് ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. റിമോട്ട് സിഗ്നലിങ് കേന്ദ്രങ്ങളിലെ നിരീക്ഷണം ശക്തമാക്കാനാണ് ഇതെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കാത്തിഹാര്‍, അലിപുര്‍ദുവാര്‍, ലുംഡിങ്, ടിന്‍സുക്കിയ മേഖലകളിലെ എല്‍സി ഗേറ്റുകളില്‍ 29 സ്ലൈഡിങ് ബൂം ബാരിയറുകള്‍ സ്ഥാപിക്കും. അധിക സുരക്ഷക്ക് വേണ്ടിയാണിത്. സുരക്ഷിതമായി ക്രോസ് ചെയ്യാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 14 എല്‍സി ഗേറ്റുകളില്‍ റബ്ബറൈസ്‌ഡ് പ്രതലം ഒരുക്കും. ഇത് വാഹനങ്ങള്‍ വീഴുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും. റോഡ് ഉപയോക്താക്കള്‍ക്ക് കാര്യക്ഷമവും സുരക്ഷിതവുമായി ലെവല്‍ ക്രോസുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഇവ തുറന്ന് നല്‍കും. ഇത് പുറമെ റോഡുകളും റെയില്‍പാളങ്ങളും തമ്മിലുള്ള സമ്മേളനവും മെച്ചപ്പെടുത്തും.

എല്‍സി ഗേറ്റുകളിലെ ഇന്‍റര്‍ ലോക്കിംഗ്

ലെവല്‍ ക്രോസുകളില്‍ (എല്‍സി) ഇന്‍റര്‍ലോക്ക് ചെയ്യാനും ആലോചനയു്ട്. 11083 റെയില്‍വേ ക്രോസിംഗുകളില്‍ ജനുവരി 31ഓടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ലോക്‌സഭ രേഖകള്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉദ്യോഗസ്ഥര്‍ സ്വയം നിയന്ത്രിക്കുന്ന 7075 ലെവല്‍ ക്രോസിങുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒഴിവാക്കിയായി അധികൃതര്‍ വ്യക്തമാക്കി.

Also Read: വേനലാണ്, ട്രാക്കിന് സമീപം പുല്ല് കത്തിക്കരുത്, ദുരന്തത്തിന് വഴിവെട്ടരുത്...!! മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ ഗതാഗതം സുഗമമാക്കുന്നതിനും മനുഷ്യരുടെ അബദ്ധങ്ങള്‍ കുറയ്ക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി രാജ്യമെമ്പാടുമുള്ള റെയില്‍വേ ഗേറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍റെയില്‍വേ. ക്യാമറയിലെ ദൃശ്യങ്ങള്‍ ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാഹനങ്ങള്‍ സുരക്ഷ വീഴ്‌ച വരുത്തിയിട്ടുണ്ടോയെന്നും ട്രാക്കുകളിലേക്ക് അനുമതിയില്ലാതെ വാഹനങ്ങള്‍ എത്തിയാണോ അപകടമുണ്ടായതെന്നും മറ്റും പരിശോധിക്കുന്നതിനടക്കം അവ ഭാവിയില്‍ ഉപയോഗിക്കാനാണ് ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ ആലോചിക്കുന്നത്. ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം അവിടെയാകും ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക.

തിരക്കേറിയ റെയില്‍വേ ഗേറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്ന് ഉത്തര പശ്ചിമ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പലപ്പോഴും അനുമതിയില്ലാതെ വാഹനങ്ങള്‍ റെയില്‍ പാളങ്ങളിലേക്ക് എത്തുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ആളുകള്‍ പലപ്പോഴും ബാരിയറുകള്‍ തകര്‍ക്കുകയും അവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്‌തുമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അവസരമുണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിതമായ മേഖലകള്‍ കണ്ടെത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ ആദ്യഘട്ടമെന്ന നിലയില്‍ ഇതിനകം 25 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞതായും ഉത്തര പൂര്‍വ റെയില്‍വേ സിപിആര്‍ഒ പങ്കജ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. വലിയ വാഹനങ്ങള്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനിനും യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ഇടങ്ങള്‍ കണ്ടെത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന ഇടങ്ങളില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഒപ്പം അടിയന്തര നടപടികള്‍ വേഗത്തിലാക്കാനും ഇത് സഹായിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ട്രെയിന്‍ ഗതാഗതം തടസമില്ലാതെ നടത്തുക എന്നതാണ് ലക്ഷ്യം. ഉയര്‍ന്ന ഗുണമേന്‍മയുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. റെയില്‍വേ ജീവനക്കാര്‍ക്കും ഇത് സഹായകമാകും. വാഹനങ്ങള്‍ തടസപ്പെടുത്തല്‍, അനധികൃതമായ കടന്ന് കയറ്റം എന്നിവ തടയാന്‍ ഇത് സഹായിക്കുംമെന്നും ഉത്തരപൂര്‍വഫ്രോണ്ടിയര്‍ റെയില്‍വേ സിപിആര്‍ഒ കപിഞ്ജാല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു.

ഇതിന് പുറമെ ഒന്‍പത് ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്‌ഠിത ക്യാമറകള്‍ ആര്‍പിഎഫ് പോസ്റ്റുകളില്‍ സ്ഥാപിക്കും. കാത്തിഹാര്‍, അലിപുര്‍ദുവാര്‍, ലുംഡിങ്, ടിന്‍സുക്കിയ ഡിവിഷനുകളിലായാണിത്. ഹാസിമാര-കല്‍ചിനിയിലെ ഇന്‍റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നലിങ് ഹട്ടുകളില്‍ ആറ് ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. റിമോട്ട് സിഗ്നലിങ് കേന്ദ്രങ്ങളിലെ നിരീക്ഷണം ശക്തമാക്കാനാണ് ഇതെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കാത്തിഹാര്‍, അലിപുര്‍ദുവാര്‍, ലുംഡിങ്, ടിന്‍സുക്കിയ മേഖലകളിലെ എല്‍സി ഗേറ്റുകളില്‍ 29 സ്ലൈഡിങ് ബൂം ബാരിയറുകള്‍ സ്ഥാപിക്കും. അധിക സുരക്ഷക്ക് വേണ്ടിയാണിത്. സുരക്ഷിതമായി ക്രോസ് ചെയ്യാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 14 എല്‍സി ഗേറ്റുകളില്‍ റബ്ബറൈസ്‌ഡ് പ്രതലം ഒരുക്കും. ഇത് വാഹനങ്ങള്‍ വീഴുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും. റോഡ് ഉപയോക്താക്കള്‍ക്ക് കാര്യക്ഷമവും സുരക്ഷിതവുമായി ലെവല്‍ ക്രോസുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഇവ തുറന്ന് നല്‍കും. ഇത് പുറമെ റോഡുകളും റെയില്‍പാളങ്ങളും തമ്മിലുള്ള സമ്മേളനവും മെച്ചപ്പെടുത്തും.

എല്‍സി ഗേറ്റുകളിലെ ഇന്‍റര്‍ ലോക്കിംഗ്

ലെവല്‍ ക്രോസുകളില്‍ (എല്‍സി) ഇന്‍റര്‍ലോക്ക് ചെയ്യാനും ആലോചനയു്ട്. 11083 റെയില്‍വേ ക്രോസിംഗുകളില്‍ ജനുവരി 31ഓടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ലോക്‌സഭ രേഖകള്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉദ്യോഗസ്ഥര്‍ സ്വയം നിയന്ത്രിക്കുന്ന 7075 ലെവല്‍ ക്രോസിങുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒഴിവാക്കിയായി അധികൃതര്‍ വ്യക്തമാക്കി.

Also Read: വേനലാണ്, ട്രാക്കിന് സമീപം പുല്ല് കത്തിക്കരുത്, ദുരന്തത്തിന് വഴിവെട്ടരുത്...!! മുന്നറിയിപ്പുമായി റെയിൽവേ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.