ETV Bharat / bharat

പ്രതീക്ഷയോടെ രാജ്യം: ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 10ലേക്ക് മാറ്റി - INDIAN ASTRONAUT SPACE

ദൗത്യസംഘത്തില്‍ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ശുഭാൻഷു ശുക്ലയെ കൂടാതെയുള്ളത്

AXIOM 4 MISSION  SHUBHANSHU SHUKLA  SAPACEX FALCON 9 ROCKET  AXIOM 4 MISSION POSTPONED
Ax4 team is entering into a two-week quarantine ahead Of Space Travel On Jun 8 (X@Axiom_Space)
author img

By ETV Bharat Kerala Team

Published : June 4, 2025 at 4:19 PM IST

3 Min Read

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം സ്പേസ്എക്സിൻ്റെ ദൗത്യം മാറ്റിവച്ചു. മെയ് 29ന് നടത്താൻ തീരുമാനിച്ച ബഹിരാകാശ യാത്രയാണ് പുനഃക്രമീകരിച്ചത്. ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് പേരെ വഹിച്ചുകൊണ്ട് സ്പേസ്എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ജൂൺ 10ന് വൈകുന്നേരം 5:52ന് പറന്നുയരും.

സംഘാംഗങ്ങളുടെ നിർബന്ധിത ക്വാറൻ്റൈൻ തുടരുന്നതിനാലാണ് ദൗത്യം വീണ്ടും നീട്ടിവച്ചത്. മെയ് 29നായിരുന്നു ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂൺ എട്ടിലേക്ക് മാറ്റിവച്ചിരുന്നു. ആക്സിയോം സ്പേസിൻ്റെ Ax4 പ്രോഗ്രാമിൻ്റെ ക്രമീകരണങ്ങളും ക്വാറൻ്റൈൻ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവച്ചത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹിരാകാശ ദൗത്യമാണിത്. ക്വാറൻ്റീനിൽ കഴിയുന്ന ആക്‌സിയം-4 മിഷൻ ക്രൂ അംഗങ്ങളുമായുള്ള വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് മറ്റു മൂന്നു പേർ. തുടർന്ന് ആക്‌സിയം-4 അംഗങ്ങൾ എല്ലാവരും ചേർന്ന് 'ജോയ്' എന്ന ഹംസമായി വിശേഷിപ്പിക്കുന്ന സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ അനാച്ഛാദനം ചെയ്തു.

ഓരോ ഭാരതീയനോടും തങ്ങളോടൊപ്പം ചേരാനും, പങ്കെടുക്കാനും, ഇടപഴകാനും, ഭാവിയെക്കുറിച്ച് ധൈര്യത്തോടെ സ്വപ്നം കാണാനും താൻ അഭ്യർഥിക്കുന്നുവെന്ന് ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 14 ദിവസത്തെ താമസത്തിനിടെ ആക്‌സിയം-4 അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചേക്കും. വിദ്യാർഥികൾ, അധ്യാപകർ, ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിലെ അംഗങ്ങൾ എന്നിവരുമായി ആക്‌സിയം-4 അംഗങ്ങൾ സംസാരിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ അദ്ദേഹം പറഞ്ഞു.

"സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഞാൻ വഹിക്കുന്നത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള ഒരു പാലമായാണ് ഞാൻ എന്നെ കാണുന്നത്," അദ്ദേഹം പറഞ്ഞു. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുക്ല.

ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികളിൽ നിർണായക പങ്കുവഹിച്ച യുവമനസുകളിൽ തൻ്റെ ബഹിരാകാശ യാത്ര ജിജ്ഞാസ ഉണർത്തുമെന്ന് ശുക്ല പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ സർഗാത്മകതകളെയും നൂതനാശയങ്ങളെയും പ്രതിനിധീകരിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപകൽപ്പന ചെയ്ത പുരാവസ്തുക്കളാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റഷ്യൻ ദൗത്യത്തിൻ്റെ ഭാഗമായി 1984ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയുടെ ഓർമയ്ക്കായി പ്രത്യേക മെമെൻ്റോയും അദ്ദേഹം കൊണ്ടുപോകുന്നുണ്ട്. കൂടാതെ മാമ്പഴ അമൃത്, മുങ് ദാൽ ഹൽവ, കാരറ്റ് ഹൽവ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളാണ് ശുക്ല യാത്രയിൽ കൊണ്ടുപോകുന്നത്. പൂജ്യം ഗുരുത്വാകർഷണ സൂചകമായ ഹംസത്തെക്കുറിച്ചുള്ള ഇന്ത്യൻ സങ്കൽപ്പത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പക്ഷി ജ്ഞാനം, പഠനം, വിശുദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്ന സരസ്വതി ദേവിയുടെ വാഹനമാണ് ഹംസം.

വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കാനുള്ള അപൂർവ കഴിവ് ഇതിനുണ്ടെന്ന് പറയപ്പെടുന്നു. വ്യതിചലനവും വിവേകവും തമ്മിലുള്ള വ്യത്യാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അറിവ് നേടാനുള്ള ശ്രമം, വ്യക്തമായ ലക്ഷ്യം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരിക്രമണ ലബോറട്ടറിയിൽ കഴിയുന്ന 14 ദിവസങ്ങളിൽ യാത്രികർ ശാസ്ത്രം, വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യും. 31 രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള 60 ഓളം ശാസ്ത്രീയ പഠനങ്ങളും നടത്തും. നാസയുടെ പിന്തുണയോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ബയോടെക്നോളജി വകുപ്പും (ഡിബിടി) സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക പോഷകാഹാരങ്ങളിൽ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് ശുക്ല ഇപ്പോൾ.

Also Read:മലിനമായ ഉപകരണം ഉപയോഗിച്ച് ചികിത്സ; ബാക്‌ടീരിയ തലച്ചോറിലേക്ക് പ്രവേശിച്ച് എട്ട് പേര്‍ മരിച്ചു, ദന്താശുപത്രി അടച്ചുപൂട്ടി തമിഴ്‌നാട് ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം സ്പേസ്എക്സിൻ്റെ ദൗത്യം മാറ്റിവച്ചു. മെയ് 29ന് നടത്താൻ തീരുമാനിച്ച ബഹിരാകാശ യാത്രയാണ് പുനഃക്രമീകരിച്ചത്. ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് പേരെ വഹിച്ചുകൊണ്ട് സ്പേസ്എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ജൂൺ 10ന് വൈകുന്നേരം 5:52ന് പറന്നുയരും.

സംഘാംഗങ്ങളുടെ നിർബന്ധിത ക്വാറൻ്റൈൻ തുടരുന്നതിനാലാണ് ദൗത്യം വീണ്ടും നീട്ടിവച്ചത്. മെയ് 29നായിരുന്നു ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂൺ എട്ടിലേക്ക് മാറ്റിവച്ചിരുന്നു. ആക്സിയോം സ്പേസിൻ്റെ Ax4 പ്രോഗ്രാമിൻ്റെ ക്രമീകരണങ്ങളും ക്വാറൻ്റൈൻ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവച്ചത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹിരാകാശ ദൗത്യമാണിത്. ക്വാറൻ്റീനിൽ കഴിയുന്ന ആക്‌സിയം-4 മിഷൻ ക്രൂ അംഗങ്ങളുമായുള്ള വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് മറ്റു മൂന്നു പേർ. തുടർന്ന് ആക്‌സിയം-4 അംഗങ്ങൾ എല്ലാവരും ചേർന്ന് 'ജോയ്' എന്ന ഹംസമായി വിശേഷിപ്പിക്കുന്ന സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ അനാച്ഛാദനം ചെയ്തു.

ഓരോ ഭാരതീയനോടും തങ്ങളോടൊപ്പം ചേരാനും, പങ്കെടുക്കാനും, ഇടപഴകാനും, ഭാവിയെക്കുറിച്ച് ധൈര്യത്തോടെ സ്വപ്നം കാണാനും താൻ അഭ്യർഥിക്കുന്നുവെന്ന് ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 14 ദിവസത്തെ താമസത്തിനിടെ ആക്‌സിയം-4 അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചേക്കും. വിദ്യാർഥികൾ, അധ്യാപകർ, ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിലെ അംഗങ്ങൾ എന്നിവരുമായി ആക്‌സിയം-4 അംഗങ്ങൾ സംസാരിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ അദ്ദേഹം പറഞ്ഞു.

"സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഞാൻ വഹിക്കുന്നത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള ഒരു പാലമായാണ് ഞാൻ എന്നെ കാണുന്നത്," അദ്ദേഹം പറഞ്ഞു. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുക്ല.

ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികളിൽ നിർണായക പങ്കുവഹിച്ച യുവമനസുകളിൽ തൻ്റെ ബഹിരാകാശ യാത്ര ജിജ്ഞാസ ഉണർത്തുമെന്ന് ശുക്ല പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ സർഗാത്മകതകളെയും നൂതനാശയങ്ങളെയും പ്രതിനിധീകരിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപകൽപ്പന ചെയ്ത പുരാവസ്തുക്കളാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റഷ്യൻ ദൗത്യത്തിൻ്റെ ഭാഗമായി 1984ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയുടെ ഓർമയ്ക്കായി പ്രത്യേക മെമെൻ്റോയും അദ്ദേഹം കൊണ്ടുപോകുന്നുണ്ട്. കൂടാതെ മാമ്പഴ അമൃത്, മുങ് ദാൽ ഹൽവ, കാരറ്റ് ഹൽവ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളാണ് ശുക്ല യാത്രയിൽ കൊണ്ടുപോകുന്നത്. പൂജ്യം ഗുരുത്വാകർഷണ സൂചകമായ ഹംസത്തെക്കുറിച്ചുള്ള ഇന്ത്യൻ സങ്കൽപ്പത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പക്ഷി ജ്ഞാനം, പഠനം, വിശുദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്ന സരസ്വതി ദേവിയുടെ വാഹനമാണ് ഹംസം.

വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കാനുള്ള അപൂർവ കഴിവ് ഇതിനുണ്ടെന്ന് പറയപ്പെടുന്നു. വ്യതിചലനവും വിവേകവും തമ്മിലുള്ള വ്യത്യാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അറിവ് നേടാനുള്ള ശ്രമം, വ്യക്തമായ ലക്ഷ്യം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരിക്രമണ ലബോറട്ടറിയിൽ കഴിയുന്ന 14 ദിവസങ്ങളിൽ യാത്രികർ ശാസ്ത്രം, വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യും. 31 രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള 60 ഓളം ശാസ്ത്രീയ പഠനങ്ങളും നടത്തും. നാസയുടെ പിന്തുണയോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ബയോടെക്നോളജി വകുപ്പും (ഡിബിടി) സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക പോഷകാഹാരങ്ങളിൽ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് ശുക്ല ഇപ്പോൾ.

Also Read:മലിനമായ ഉപകരണം ഉപയോഗിച്ച് ചികിത്സ; ബാക്‌ടീരിയ തലച്ചോറിലേക്ക് പ്രവേശിച്ച് എട്ട് പേര്‍ മരിച്ചു, ദന്താശുപത്രി അടച്ചുപൂട്ടി തമിഴ്‌നാട് ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.