ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ജുമാമസ്‌ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഏറെ വേദനാജനകമാണെന്നും നിരവധി പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് (ഏപ്രിൽ 25) നടന്ന പ്രാർഥനയിൽ പങ്കെടുത്ത നിരവധി വിശ്വാസികൾ കൈകളിൽ കറുത്ത ബാൻഡ് കെട്ടി പ്രതിഷേധിച്ചു.
ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഷാഹി ഇമാം ഊന്നിപ്പറഞ്ഞു. അത്തരം ചെയ്‌തികള്‍ ഇസ്‌ലാമികമാണെന്ന വാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. പഹൽഗാമിൽ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ആഗ്രയിൽ മുസ്‌ലിങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ആളുകളെ കൊലപ്പെടുത്തിയ സംഭവം ഉൾപ്പെടെയുള്ള സമീപകാല വിഷയങ്ങളിൽ ഷാഹി ഇമാം ദുഃഖം പ്രകടിപ്പിച്ചു.
ഭീകരവാദം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു - മുസ്‌ലിം എന്ന ചിന്ത മറികടന്ന് ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിങ്ങൾ എപ്പോഴും രാജ്യത്തിനുവേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ പൗരന്മാരും നിലവിലുള്ള സാഹചര്യങ്ങൾ മൂലം അസ്വസ്ഥരാണെന്നും ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്‌ടമായതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ത്യയിൽ ഭീകരത വളർത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാനെ ഷാഹി ഇമാം വിമർശിച്ചു. പാകിസ്ഥാൻ വഴിയുള്ള ഭീകരാക്രമണങ്ങൾ നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചത് ന്യായീകരിക്കാനാവില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ വിദ്വേഷം വളർത്തുന്നതിനും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് അത് നഷ്‌ടപ്പെടാൻ പാകിസ്ഥാൻ കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവൃത്തികൾ മൂലം ബിസിനസിലും ദൈനംദിന ജീവിതത്തിലും മുസ്‌ലിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പാകിസ്ഥാന്‍റെ പക്കൽ ഉത്തരമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുവെന്നും പാകിസ്ഥാന്‍റെ ഐഎസ്ഐ അതിന്‍റെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരവാദവും യുദ്ധവും ഒരിക്കലും ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ലെന്ന് ഹിന്ദുക്കളെ തെരഞ്ഞെടുത്ത് കൊലപ്പെടുത്തിയ കശ്‌മീരിലെ ഭീകരാക്രമണത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം തീവ്രവാദികളിൽ നിന്ന് ഹിന്ദു വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച കശ്‌മീരി പൗരൻ ആദിൽ ഹുസൈന്‍റെ ധീരതയെ കുറച്ച് ഇമാം ഷാഹി പറഞ്ഞു.
എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇത്തരം മനുഷ്യത്വപരമായ പ്രവൃത്തികളെക്കുറിച്ച് സംസാരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഹിന്ദു തീർഥാടകർക്ക് അഭയം നൽകുകയും ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുകയും സൗജന്യ ടാക്‌സി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്‌ത കശ്‌മീരി ജനതയുടെ മനുഷ്യത്വത്തെ ഷാഹി ഇമാം പ്രശംസിച്ചു.
ഇന്ത്യൻ മുസ്‌ലിങ്ങൾ എല്ലായ്‌പ്പോഴും ദുരിതത്തിലായവരെ മതം പരിഗണിക്കാതെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന ജുമുഅ നമസ്‌കാര വേളയിൽ, അടുത്തിടെയുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പള്ളികളിലുടനീളം പ്രാർഥനകൾ നടന്നു.