ETV Bharat / bharat

സ്വര്‍ണക്കടത്ത് കേസ്‌; വിചാരണ നടപടികള്‍ കര്‍ണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്വപ്‌നയ്ക്കും ശിവശങ്കറിനും സുപ്രീം കോടതി നോട്ടീസ് - KERALA GOLD SMUGGLING CASE

സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ നടപടികള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ഹര്‍ജിയില്‍ സ്വപ്‌ന സുരേഷും ശിവശങ്കറും അടക്കമുള്ള പ്രതികള്‍ക്ക് ഇഡിയുടെ നോട്ടീസ്

SC NOTICE  NATIONAL INVESTIGATION AGENCY  swapna suresh  m sivasankar
File photo of Supreme Court (Getty Images)
author img

By ETV Bharat Kerala Team

Published : April 24, 2025 at 3:36 PM IST

1 Min Read

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ നടപടികള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പച്ച ഹര്‍ജിയില്‍ സ്വപ്‌ന സുരേഷും എം ശിവശങ്കറും അടക്കം നാല് പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. കേരളത്തില്‍ കേസിന്‍റെ വിചാരണ സ്വതന്ത്രവും സത്യസന്ധവുമായി നടക്കില്ലെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. പ്രതികള്‍ക്ക് സര്‍ക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇഡിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരായി.

വിചാരണ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്ന് രാജുവും വാദിച്ചു. നിലവില്‍ പി എസ് സരിത്, സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് കേസില്‍ അവശേഷിക്കുന്നവരെ കൂടി പ്രതി ചേര്‍ക്കാന്‍ ഇഡി ഉദ്ദേശിക്കുന്നുണ്ടെന്നും രാജു കോടതിയില്‍ വ്യക്തമാക്കി.

രാജുവിന്‍റെ വാദം കേട്ട ശേഷം, പ്രതികളുടെ അഭിപ്രായം ആറാഴ്‌ചയ്ക്കകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ജൂലൈയില്‍ പരിഗണിക്കും. നേരത്തെ, നയതന്ത്ര ബാഗുകള്‍ക്ക് പരിരക്ഷ ഉണ്ടോയെന്നും അതോ അവ ഇന്ത്യയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമോ എന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിനെയും മറ്റൊരു പ്രതി സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി 2020 ജൂലൈ 11ന് ബെംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

Also Read: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന് 6 കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴ ചുമത്തി കസ്‌റ്റംസ് - കൊച്ചി കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ നടപടികള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പച്ച ഹര്‍ജിയില്‍ സ്വപ്‌ന സുരേഷും എം ശിവശങ്കറും അടക്കം നാല് പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. കേരളത്തില്‍ കേസിന്‍റെ വിചാരണ സ്വതന്ത്രവും സത്യസന്ധവുമായി നടക്കില്ലെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. പ്രതികള്‍ക്ക് സര്‍ക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇഡിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരായി.

വിചാരണ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്ന് രാജുവും വാദിച്ചു. നിലവില്‍ പി എസ് സരിത്, സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് കേസില്‍ അവശേഷിക്കുന്നവരെ കൂടി പ്രതി ചേര്‍ക്കാന്‍ ഇഡി ഉദ്ദേശിക്കുന്നുണ്ടെന്നും രാജു കോടതിയില്‍ വ്യക്തമാക്കി.

രാജുവിന്‍റെ വാദം കേട്ട ശേഷം, പ്രതികളുടെ അഭിപ്രായം ആറാഴ്‌ചയ്ക്കകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ജൂലൈയില്‍ പരിഗണിക്കും. നേരത്തെ, നയതന്ത്ര ബാഗുകള്‍ക്ക് പരിരക്ഷ ഉണ്ടോയെന്നും അതോ അവ ഇന്ത്യയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമോ എന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിനെയും മറ്റൊരു പ്രതി സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി 2020 ജൂലൈ 11ന് ബെംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

Also Read: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന് 6 കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴ ചുമത്തി കസ്‌റ്റംസ് - കൊച്ചി കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.