ബോസ്റ്റൺ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തി. ഇന്നലെയാണ് അമേരിക്കയിലെ ബോസ്റ്റൺ ലോഗൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാഹുല്‍ വിമാനമിറങ്ങിയത്. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയില്‍ രാഹുല്‍ ഗാന്ധി സന്ദർശനം നടത്തും. ഇവിടെ ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർഥികളുമായും അദ്ദേഹം സംവദിക്കും.
വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ അമേരിക്കയിലെ കോൺഗ്രസ് ഓവർസീസ് മേധാവി സാം പിത്രോഡ സ്വാഗതം ചെയ്‌തു. 'അമേരിക്കയിലേക്ക് സ്വാഗതം രാഹുൽ ഗാന്ധി! യുവാക്കൾക്കും ജനാധിപത്യത്തിനും മികച്ച ഭാവിക്കും വേണ്ടിയുള്ള ശബ്‌ദമാണ് അങ്ങ്. നമുക്ക് കേൾക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം.'- സാം പിത്രോഡ എക്‌സില്‍ കുറിച്ചു.
Welcome to the USA, Rahul Gandhi! A voice for the youth, for democracy, and for a better future. Let’s listen, learn, and build together. #RahulGandhiUSA #YoungIndiaSpeaks #SamPitroda pic.twitter.com/MR4HqY4wyu
— Sam Pitroda (@sampitroda) April 19, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയിലെ എൻആർഐ അംഗങ്ങൾ, ഭാരവാഹികൾ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അംഗങ്ങൾ എന്നിവരുമായും രാഹുല്‍ ഗാന്ധി സംവദിച്ചേക്കും. 2024 സെപ്റ്റംബറിലാണ് രാഹുൽ ഗാന്ധി അവസാനമായി അമേരിക്കയിലെത്തിയത്. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനാണ് അന്ന് എത്തിയത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ യുഎസ് സന്ദർശനമായിരുന്നു അത്.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് താരിഫ് പരിഷ്‌കണത്തിലൂടെ ആഗോള വിപണികളെ തലകീഴായി മറിക്കുകയും ചൈനയുമായി വ്യാപാര യുദ്ധം പ്രഖ്യാപിക്കുകയും ചെയ്‌ത സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദർശനം.