ETV Bharat / bharat

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച - MODI MEETS CROWN PRINCE OF DUBAI

ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദുബായിയുടെ പ്രധാന പങ്കിനെക്കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

DUBAI PRINCE  NARENDRA MODI  INDIA DUBAI RELATION  PRIME MINISTER
Prime Minister Narendra Modi with Crown Prince of Dubai and Deputy Prime Minister and Minister of Defence of UAE Sheikh Hamdan bin Mohammed bin Rashid Al Maktoum during a meeting, in New Delhi (X@jaisankar)
author img

By ETV Bharat Kerala Team

Published : April 8, 2025 at 6:09 PM IST

2 Min Read

ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഇന്ത്യയിലെത്തി. കിരീടാവകാശിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്‌ച ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദുബായിയുടെ പ്രധാന പങ്കിനെക്കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'പരമ്പരാഗതമായി, യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്‌കാരിക കൈമാറ്റങ്ങളിൽ ദുബായ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഎഇയിലെ ഏകദേശം 4.3 ദശലക്ഷം ഇന്ത്യയിലെ പ്രവാസികളിൽ ഭൂരിഭാഗവും ദുബായിലാണ് താമസിക്കുന്നതും ജോലി ചെയ്യുന്നതും. കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ഉറപ്പിക്കുകയും ദുബായുമായുള്ള നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും,' വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

'ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ മുഹമ്മദിനെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത് എന്നതിനാൽ ഇത് ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്' എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എക്‌സിൽ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്‌ച നടത്തും. പിന്നീട് മുംബൈയിലേക്ക് പോകും, ​​അവിടെവച്ച് ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികളുമായും ബിസിനസുകാരുമായും കൂടിക്കാഴ്‌ച നടത്തും. 2025 ജനുവരിയിൽ യുഎഇ സന്ദർശിച്ച വേളയിൽ ഷെയ്ഖ് ഹംദാനെ ജയ്‌ശങ്കർ നേരിട്ട് ക്ഷണിച്ചിരുന്നു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കി.

നിരവധി മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഉന്നത ബിസിനസ് നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമുള്ള ഈ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ സ്വാധീനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:'ഇനി ഗവര്‍ണര്‍ ഭരണം വേണ്ട, നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത് നിയമവിരുദ്ധം'; തമിഴ്‌നാട് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഇന്ത്യയിലെത്തി. കിരീടാവകാശിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്‌ച ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദുബായിയുടെ പ്രധാന പങ്കിനെക്കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'പരമ്പരാഗതമായി, യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്‌കാരിക കൈമാറ്റങ്ങളിൽ ദുബായ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഎഇയിലെ ഏകദേശം 4.3 ദശലക്ഷം ഇന്ത്യയിലെ പ്രവാസികളിൽ ഭൂരിഭാഗവും ദുബായിലാണ് താമസിക്കുന്നതും ജോലി ചെയ്യുന്നതും. കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ഉറപ്പിക്കുകയും ദുബായുമായുള്ള നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും,' വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

'ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ മുഹമ്മദിനെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത് എന്നതിനാൽ ഇത് ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്' എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എക്‌സിൽ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്‌ച നടത്തും. പിന്നീട് മുംബൈയിലേക്ക് പോകും, ​​അവിടെവച്ച് ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികളുമായും ബിസിനസുകാരുമായും കൂടിക്കാഴ്‌ച നടത്തും. 2025 ജനുവരിയിൽ യുഎഇ സന്ദർശിച്ച വേളയിൽ ഷെയ്ഖ് ഹംദാനെ ജയ്‌ശങ്കർ നേരിട്ട് ക്ഷണിച്ചിരുന്നു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കി.

നിരവധി മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഉന്നത ബിസിനസ് നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമുള്ള ഈ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ സ്വാധീനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:'ഇനി ഗവര്‍ണര്‍ ഭരണം വേണ്ട, നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത് നിയമവിരുദ്ധം'; തമിഴ്‌നാട് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.