ശ്രീ ഗംഗാനഗർ (രാജസ്ഥാൻ): പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ അതിർത്തികളിൽ സുരക്ഷ കർശനമാക്കിയതായി പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ്. ശ്രീ ഗംഗാനഗർ ജില്ല അന്താരാഷ്ട്ര അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നതെന്നും സെൻസിറ്റീവ് വിഭാഗത്തിൽപ്പെടുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രതയിലാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായും എസ്‌പി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം നടന്നതുമുതൽ പൊലീസ് സേന അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശങ്ങളായ കുമയോൺ മേഖലയിലെ നൈനിറ്റാളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനത്തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തുടർച്ചയായ പരിശോധന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇൻ്റലിജൻസ് യൂണിറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എസ്‌പി യാദവ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ദുർബല പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി കുമയോൺ മേഖല ഐജി റിദ്ദം അഗർവാള്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അതീവ ജാഗ്രതാ നിർദേശമാണ് പ്രദേശത്തുള്ളത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളിലാണ് പാകിസ്ഥാനെതിരെ രാജ്യം നിലപാടെടുത്തത്. ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങളാണ് ഇവ.
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിർത്തിവയ്‌ക്കുക, വാഗ-അട്ടാരി അതിർത്തി അടയ്‌ക്കുക, പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എല്ലാ വിസകളും റദ്ദാക്കുക, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക, പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.