ETV Bharat / bharat

പഹല്‍ഗാം ഭീകരാക്രമണം; രാത്രിയില്‍ ഭക്ഷണം തേടിയെത്തി; ഭീകരരെ കണ്ടെത്തിയെന്ന് സുരക്ഷ സേന - PAHALGAM TERROR ATTACK UPDATES

ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് നിലവില്‍ ഭീകരരുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്‌പ്പുണ്ടായതായി റിപ്പോര്‍ട്ട്.

SECURITY FORCES IDENTIFY TERRORISTS  TERRORISTS IDENTIFIED KOKERNAG  PAHALGAM ATTACK SECURITY FORCES  PAHALGAM TERROR ATTACK
Security Forces. (ETV Bharat)
author img

By ETV Bharat Kerala Team

Published : April 28, 2025 at 7:32 AM IST

1 Min Read

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ത്രാല്‍ കോക്കര്‍നാഗ് മേഖലയിലെ നാലിടങ്ങളില്‍ നിന്നാണ് ഭീകരരെ കണ്ടതെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അതിലൊരിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്‌പ്പുണ്ടായി.

രാത്രിയില്‍ ഭക്ഷണം തേടി ഭീകരര്‍ പഹല്‍ഗാമിലെ വീടുകളില്‍ എത്തിയെന്നാണ് സൂചന. അതേസമയം പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് പിന്തുണയുമായി ചൈനയെത്തിയതില്‍ ഇന്ത്യ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാടാണിതെന്നാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ചൈന പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളും നടന്നു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ്‌ ധറാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌ യീയുമായി ചര്‍ച്ച നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടിയത്. അതേസമയം ചൈനയുടെ നടപടിക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. മാത്രമല്ല പാകിസ്ഥാന്‍ പൗരന്മാരുടെ മടക്കം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേന മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Also Read: 'ഇതു പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കാനുള്ള സമയം'; പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും അഭിഷേക് ബാനർജി

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ത്രാല്‍ കോക്കര്‍നാഗ് മേഖലയിലെ നാലിടങ്ങളില്‍ നിന്നാണ് ഭീകരരെ കണ്ടതെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അതിലൊരിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്‌പ്പുണ്ടായി.

രാത്രിയില്‍ ഭക്ഷണം തേടി ഭീകരര്‍ പഹല്‍ഗാമിലെ വീടുകളില്‍ എത്തിയെന്നാണ് സൂചന. അതേസമയം പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് പിന്തുണയുമായി ചൈനയെത്തിയതില്‍ ഇന്ത്യ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാടാണിതെന്നാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ചൈന പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളും നടന്നു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ്‌ ധറാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌ യീയുമായി ചര്‍ച്ച നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടിയത്. അതേസമയം ചൈനയുടെ നടപടിക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. മാത്രമല്ല പാകിസ്ഥാന്‍ പൗരന്മാരുടെ മടക്കം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേന മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Also Read: 'ഇതു പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കാനുള്ള സമയം'; പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും അഭിഷേക് ബാനർജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.