ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് 175 പേരെ കസ്‌റ്റഡിയിലെടുത്ത് സുരക്ഷാ സേന. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭീകരത നിയന്ത്രിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. സിആർപിഎഫ്, മറ്റ് സുരക്ഷാ സേനകൾ എന്നിവരുമായി അടുത്ത സഹകരണത്തോടെ പൊലീസ് ജില്ലയിലുടനീളം വിപുലമായ തെരച്ചിൽ ആരംഭിച്ചതായി ജില്ലാ പൊലീസ് വക്താവ് പറഞ്ഞു.
സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയതായും അനന്ത്‌നാഗ് പൊലീസ് അറിയിച്ചു. അതീവ ജാഗ്രതയോടെയാണ് സൈന്യം പകലും രാത്രിയും തെരച്ചിൽ നടത്തുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കിയേക്കുമെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സുരക്ഷ കടുപ്പിക്കുന്നതിന്‍റെ ഭാഗമായും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ജില്ലയിലുടനീളം കൂടുതൽ മൊബൈൽ വെഹിക്കിൾ ചെക്ക് പോയിന്‍റുകൾ (എംവിസിപി) സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജില്ല സുരക്ഷിതമാക്കുന്നതിനും തീവ്രവാദി സാന്നിധ്യം ഇല്ലാതാക്കുന്നതിനുമായി വനമേഖലകളില്‍ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻസ് (സിഎഎസ്ഒ), തീവ്രമായ പെട്രോളിങ് എന്നിവ ആരംഭിച്ചിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം എന്നിവിടങ്ങളില്‍ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉൾപ്പെടെ അഞ്ച് തീവ്രവാദികളുടെ വീടുകൾ സുരക്ഷാ സേന തകർത്തു.

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിനോദ സഞ്ചാരികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കശ്‌മീരില്‍ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായത്.
Also Read: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ