ന്യൂഡല്‍ഹി:രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ മൂന്ന് ശതമാനവും പ്രതിവര്‍ഷം റോഡപകടങ്ങളില്‍ നഷ്‌ടമാകുന്നുവെന്ന് അടുത്തിടെ കേന്ദ്ര റോഡ്‌ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌ക്കരി പറഞ്ഞിരുന്നു. പ്രതിവര്‍ഷം 4.8 ലക്ഷം റോഡപകടങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. ഇതിന്‍റെ അറുപത് ശതമാനമായ 1.88 ലക്ഷവും 18നും 34നുമിടയില്‍ പ്രായമുള്ളവര്‍ക്കാണന്നും കണ്ക്കുകള്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിന്‍റെ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. എന്നാല്‍ പ്രതിസന്ധിയില്‍ അടിയന്തരവും വ്യവസ്ഥാപിതവുമായ ഇടപെടല്‍ ആവശ്യമാണ്. റോഡ് സുരക്ഷയെന്നാല്‍ കേവലം ഗതാഗത സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ അല്ല. ഇത് വികസനത്തിന്‍റെയും ആരോഗ്യത്തിന്‍റെയും ഭരണത്തിന്‍റെയും വിഷയമാണ്.
വര്‍ദ്ധിച്ച് വരുന്ന അടിയന്തര സാഹചര്യം
കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളിലും അത് വഴിയുണ്ടായ മരണങ്ങളിലും പതിനൊന്ന് ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ഡല്‍ഹി മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍ ഛിക്ര പറയുന്നു. അതായത് 1.88 ലക്ഷം അപകടങ്ങളാണ് തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ ഉണ്ടായത്. ചെറിയ അപകടങ്ങള്‍ ഈ കണക്കുകളില്‍ പെടുന്നില്ല. ഒപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അപകടങ്ങളുമുണ്ട്.
ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കണമെങ്കില്‍ താഴെത്തട്ടില്‍ നിന്ന് തുടങ്ങണം. ചെറു അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍നിന്ന് തുടങ്ങേണ്ടതുണ്ട്. നിമിഷങ്ങള്‍ കൊണ്ടാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഒരാളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധമുണ്ടെങ്കില്‍ മിക്ക അപകടങ്ങളും ഒഴിവാക്കാനാകുന്നതാണെന്നും ഛിക്ര പറയുന്നു.
മനുഷ്യ ജീവനും സാംസ്‌കാരിക മാറ്റങ്ങളും
ചെറുപ്രായത്തിലുള്ളവരാണ് മിക്കപ്പോഴും റോഡപകടങ്ങളില്‍ മരിക്കുന്നത്. എല്ലാ കൊല്ലവും പ്രായപൂര്‍ത്തിയാകാത്ത 10,000 കുട്ടികളുടെ ജീവന്‍ റോഡില്‍ പൊലിയുന്നു. ഇത് കേവലം റോഡിന്‍റെയോ വാഹനങ്ങളുടെയോ പ്രശ്‌നം കൊണ്ടല്ല മറിച്ച് ജീവിതവും സ്വഭാവവും സംസ്‌കാരവും കൊണ്ടാണെന്നും ഛിക്ര ചൂണ്ടിക്കാട്ടുന്നു.
ഒരു ഇന്‍ഷ്വറന്‍സ് കമ്പനി ഇന്ത്യന്‍ ഡ്രൈവര്‍മാരെ ലോകത്തിലെ ഏറ്റവും വലിയ കാര്യക്ഷമതയില്ലാത്തവരായി കണ്ടെത്തി. അതേസമയം ജപ്പാന്‍ ഡ്രൈവര്‍മാരാണ് ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ളവരെന്നും ഇവര്‍ പറഞ്ഞു. ഇത് സഹയാത്രികരുടെ ജീവനെ ആദരിക്കലും വാഹനമോടിക്കലിന്‍റെ ആസൂത്രണവുമാണ് സൂചിപ്പിക്കുന്നത്. ജപ്പാന്‍കാര്‍ അവരുടെ യാത്ര ആസൂത്രണം ചെയ്യുന്നു വെല്ലുവിളികള്‍ വിലയിരുത്തുന്നു അതേക്കുറിച്ച് യാത്രയിലുടനീളം ബോധവാന്‍മാരാകുന്നു. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് വാഹനമോടിക്കല്‍ യാതൊരു തയാറെടുപ്പുകളും ഇല്ലാത്തതാണ്. റോഡപകടങ്ങള്‍ സാമ്പത്തിക സ്ഥിതിയെയും നേരിട്ടും അല്ലാതെയും ബാധിക്കുന്നു.
റോഡപകടങ്ങള്‍ സാമ്പത്തിക മേഖലയെ നേരിട്ട് ബാധിക്കുന്നത് ഇങ്ങനെ
- വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുള്‍
ഓരോ വര്‍ഷവും എട്ട് ലക്ഷത്തോളം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. 0.57 ഡോളര്‍ മുതല്‍ 1.81 ബില്യന്‍ ഡോളര്‍ വരെയാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ വഴിയുള്ള നഷ്‌ടം.
- ആശുപത്രി ചെലവുകള്‍
അപകടത്തിനിരയാകുന്നവര്‍ക്കുള്ള ചിക്തസയ്ക്കായി 0.82 ബില്യന്‍ ഡോളര്‍ മുതല്‍ 1.91 ബില്യന്‍ ഡോളര്‍ വരെ ചെലവാകുന്നു.
- അടിയന്തര ഇടപെടല്‍
പൊലീസ്, ആംബുലന്‍സ്, ഭരണപരമായ ചെലവുകള്‍ എന്നിവയ്ക്ക് വേറെയും ചെലവുണ്ടാകുന്നു.
നേരിട്ടല്ലാതെ ഉണ്ടാകുന്ന ആഘാതങ്ങള്‍
- ഉത്പാദന ക്ഷമത നഷ്‌ടമാകുന്നു
തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു വ്യക്തിയുടെ അകാല മരണം 10.9 ബില്യന്‍ ഡോളറിന്‍റെ നഷ്‌ടമാണ് ദേശീയ ഉത്പാദന ക്ഷമതയിലുണ്ടാക്കുന്നത്. സ്‌ത്രീകളാണെങ്കില്‍ ഇത് 1.44 ബില്യണ്‍ ഡോളറാകുന്നു.
- ഇന്‍ഷ്വറന്‍സ് ബാധ്യത
വാഹനഇന്‍ഷ്വറന്‍സ് വഴി അവര്‍ക്കുണ്ടാകുന്നത് 230 ശതമാനം നഷ്‌ടമാണെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പറയുന്നു. ഇത് അവരെ പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
- കുടുംബത്തിനുണ്ടാകുന്ന ബാധ്യത
അപകടം കുടുംബങ്ങള്‍ക്ക് ശരാശരി 17830രൂപയുടെ ശരാശരി ചികിത്സാ ചെലവെങ്കിലുമുണ്ടാക്കുന്നു.
അപകടത്തിന്‍റെ ഭൂമിശാസ്‌ത്രം
അപകടങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ അല്ല. ഉത്തര്‍പ്രദേശില്‍ പ്രതിവര്‍ഷം 23,652 മരണങ്ങള്‍ റോഡപകടങ്ങളിലുണ്ടാകുന്നു. പിന്നാലെ തമിഴ്‌നാടുണ്ട്. 18347 ആണ് തമിഴ്‌നാട്ടിലെ മരണക്കണക്ക്. നഗരങ്ങളുടെ കാര്യത്തില്‍ ഡല്‍ഹിയാണ് ഒന്നാമത്. 1457 മരണങ്ങള്‍ പ്രതിവര്‍ഷം ഡല്‍ഹി നഗരത്തിലുണ്ടാകുന്നു. തൊട്ടുപിന്നാലെ ബെംഗളുരുവും ജയ്‌പൂരുമുണ്ട്.
ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുണ്ടാക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. 64,105 അപകടങ്ങള്‍ അതായത് രാജ്യത്തുണ്ടാകുന്ന അപകടങ്ങളില്‍ 13.9ശതമാനം. തൊട്ടുപിന്നാലെ മധ്യപ്രദേശുണ്ട്. 54,432 അപകടങ്ങളാണ് മധ്യപ്രദേശില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നത് (11.8ശതമാനം), കേരളത്തില്‍ 43910(9.3ശതമാനം)ഉത്തര്‍പ്രദേശില്‍ 41746(9ശതമാനം). കര്‍ണാടകയില്‍ 39762(8.6ശതമാനം)
നമുക്ക് എവിടെയാണ് വീഴ്‌ച സംഭവിക്കുന്നത്?
റോഡ് നിര്‍മ്മാണത്തിലെ വിശദായ പദ്ധതി (ഡിപിആര്‍) കളുടെ നിലവാരമില്ലായ്‌മയെ ആണ് ഗഡ്‌കരി കുറ്റപ്പെടുത്തുന്നത്. ഇത്തരം അപകടങ്ങള്‍ക്ക് ഡിപിആര്‍ കണ്‍സള്‍ട്ടന്‍റുമാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറയുന്നു. മിക്കവരും മൂലകള്‍ ഒഴിവാക്കുന്നു. മോശം ആസൂത്രണവും സുരക്ഷയ്ക്കുള്ള മോശം പദ്ധതികളുമാണ് അവര്‍ തയാറാക്കുന്നത്.
ഛിക്രയും ഗഡ്‌ക്കരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇത് കേവലം അടിസ്ഥാന സൗകര്യങ്ങളോട് മാത്രം ബന്ധപ്പെട്ട കാര്യമല്ല. ഇന്ത്യയിലെ പരിശീലനങ്ങള്‍ക്കുംം ലൈസന്‍സിങ് സംവിധാനങ്ങള്‍ക്കും തുല്യ പങ്കുണ്ട്. വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് കൃത്യമായ പരിശീലനം കിട്ടുന്നത്. ഇവര്‍ റോഡുപയോക്താക്കളുടെ കേവലം 2.5 ശതമാനം മാത്രമാണ്. അവശേഷിക്കുന്ന 97.5ശതമാനവും സ്വകാര്യ ഡ്രൈവര്‍മാരു ഇരുചക്രവാഹന ഉപയോക്താക്കളുമാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും പരിശീലനം കിട്ടുന്നില്ല. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
താഴെത്തട്ടില്‍ തന്നെ സാംസ്‌കാരിക പരിഷ്‌കാരം ആവശ്യമാണെന്നും ഛിക്ര ഊന്നിപ്പറയുന്നു. സുരക്ഷ എന്നത് നമ്മുടെ ഡിഎന്‍എയല്‍ ഉണ്ടാകണം. ഇത് സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Also Read: മലപ്പുറത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്