ETV Bharat / bharat

എല്ലാ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി - PAHALGAM TERROR ATTACK

ഏപ്രില്‍ 22ന് 26 പേരെയാണ് ജമ്മുകശ്‌മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ വകവരുത്തിയത്.

PRIME MINISTER NARENDRA MODI  JAMMU AND KASHMIR  TERRORISTS  pahagam VICTIMS
Prime Minister Narendra Modi addressing a gathering in Madhubani in Bihar (ANI)
author img

By ETV Bharat Kerala Team

Published : April 24, 2025 at 2:34 PM IST

2 Min Read

മധുബാനി: പഹല്‍ഗ്രാമിലെ കൊടുംക്രൂരതയ്ക്ക് കാരണക്കാരായ എല്ലാ ഭീകരരെയും ശിക്ഷിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ ആത്മാവ് ഒരു ഭീകരാക്രമണത്തിനും തകര്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ മധുബാനിയില്‍ നടന്ന പഞ്ചായത്തി രാജിന്‍റെ പരിപാടിയില്‍ പ്രധാനമന്ത്രിയും അവിടെ കൂടിയിരുന്നവരും പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അല്‍പ്പനേരം മൗനമാചരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി ശക്തമായി ആഞ്ഞടിച്ചു. ഏപ്രില്‍ 22ന് നിരപരാധികളായ കുറേ മനുഷ്യരെയാണ് പഹല്‍ഗാമില്‍ ഭീകരര്‍ കൊന്നു തള്ളിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ അതിന്‍റെ ആഘാതത്തിലാണ്. രാജ്യം മുഴുവന്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ക്ക് എല്ലാ വിധ ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അവരെ എത്രയും പെട്ടെന്ന് സുഖമാക്കും. ഈ ഭീകരാക്രമണത്തില്‍ ചിലര്‍ക്ക് തങ്ങളുടെ പങ്കാളികളെ നഷ്‌ടമായി. ഇരയായവരില്‍ ബംഗാളിയും കന്നഡയും മറാത്തിയും ഒഡിയയും ഗുജറാത്തിയും സംസാരിക്കുന്നവരുണ്ട്. ബിഹാറില്‍ നിന്നുള്ളവരും ആക്രമണത്തിനിരയായിട്ടുണ്ട്. കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ ഒരേ സങ്കടക്കടലിലാണ്. ഈ ആക്രമണം ഭീകരര്‍ക്ക് മേലല്ല. അവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഭീകരരെയും തങ്ങള്‍ ശിക്ഷിക്കും. പഹല്‍ഗാം ആക്രമണം നടത്തിയവരെയും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവര്‍ ചിന്തിക്കുന്നതിനുമപ്പുറമുള്ള വിധത്തില്‍ ശിക്ഷിച്ചിരിക്കും. ഭീകരത തുടച്ച് മാറ്റാനുള്ള സമയമാണിത്. നീതിയുറപ്പാക്കും. ഭീകരത ഇല്ലാതാക്കാന്‍ രാജ്യം മുഴുവന്‍ ഒന്നിക്കണം. മാനവികതയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഭീകരരെയും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും തങ്ങള്‍ കണ്ടെത്തുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യുമെന്ന് ലോകത്തോട് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ തങ്ങള്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ച് നീക്കും. തങ്ങളുടെ ഈ കഠിനകാലത്ത് ഒപ്പം നിന്ന മുഴുവന്‍ ലോകരാജ്യങ്ങളോടും അവരുടെ നേതാക്കളോടും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ മനഃസാക്ഷിയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒരു പൊതുവേദിയിലെത്തിയത്. ഏപ്രില്‍ 23ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ സുരക്ഷ സമിതി യോഗം പാകിസ്ഥാനെതിരെ നിരവധി നടപടികള്‍ കൈക്കൊണ്ടു.

ബിഹാറിലെ മധുബാനിയില്‍ നടന്ന റാലിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ബിഹാറിലെ നിരവധി റെയില്‍വേസ്റ്റേഷനുകള്‍ ആധുനികവത്ക്കരിച്ചു. വികസന പ്രവര്‍ത്തനങ്ങളിലൂടെ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി ജനതാദള്‍(യു) നേതാവുമായ നിതീഷ് കുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Also Read: പഹല്‍ഗാം ഭീകരാക്രണം; അസമിലെ ഒരു ബ്രാഹ്മണ കുടംബത്തെ കലിമ മരണമുഖത്ത് നിന്ന് രക്ഷിച്ചത് ഇങ്ങനെ

മധുബാനി: പഹല്‍ഗ്രാമിലെ കൊടുംക്രൂരതയ്ക്ക് കാരണക്കാരായ എല്ലാ ഭീകരരെയും ശിക്ഷിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ ആത്മാവ് ഒരു ഭീകരാക്രമണത്തിനും തകര്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ മധുബാനിയില്‍ നടന്ന പഞ്ചായത്തി രാജിന്‍റെ പരിപാടിയില്‍ പ്രധാനമന്ത്രിയും അവിടെ കൂടിയിരുന്നവരും പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അല്‍പ്പനേരം മൗനമാചരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി ശക്തമായി ആഞ്ഞടിച്ചു. ഏപ്രില്‍ 22ന് നിരപരാധികളായ കുറേ മനുഷ്യരെയാണ് പഹല്‍ഗാമില്‍ ഭീകരര്‍ കൊന്നു തള്ളിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ അതിന്‍റെ ആഘാതത്തിലാണ്. രാജ്യം മുഴുവന്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ക്ക് എല്ലാ വിധ ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അവരെ എത്രയും പെട്ടെന്ന് സുഖമാക്കും. ഈ ഭീകരാക്രമണത്തില്‍ ചിലര്‍ക്ക് തങ്ങളുടെ പങ്കാളികളെ നഷ്‌ടമായി. ഇരയായവരില്‍ ബംഗാളിയും കന്നഡയും മറാത്തിയും ഒഡിയയും ഗുജറാത്തിയും സംസാരിക്കുന്നവരുണ്ട്. ബിഹാറില്‍ നിന്നുള്ളവരും ആക്രമണത്തിനിരയായിട്ടുണ്ട്. കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ ഒരേ സങ്കടക്കടലിലാണ്. ഈ ആക്രമണം ഭീകരര്‍ക്ക് മേലല്ല. അവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഭീകരരെയും തങ്ങള്‍ ശിക്ഷിക്കും. പഹല്‍ഗാം ആക്രമണം നടത്തിയവരെയും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവര്‍ ചിന്തിക്കുന്നതിനുമപ്പുറമുള്ള വിധത്തില്‍ ശിക്ഷിച്ചിരിക്കും. ഭീകരത തുടച്ച് മാറ്റാനുള്ള സമയമാണിത്. നീതിയുറപ്പാക്കും. ഭീകരത ഇല്ലാതാക്കാന്‍ രാജ്യം മുഴുവന്‍ ഒന്നിക്കണം. മാനവികതയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഭീകരരെയും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും തങ്ങള്‍ കണ്ടെത്തുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യുമെന്ന് ലോകത്തോട് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ തങ്ങള്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ച് നീക്കും. തങ്ങളുടെ ഈ കഠിനകാലത്ത് ഒപ്പം നിന്ന മുഴുവന്‍ ലോകരാജ്യങ്ങളോടും അവരുടെ നേതാക്കളോടും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ മനഃസാക്ഷിയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒരു പൊതുവേദിയിലെത്തിയത്. ഏപ്രില്‍ 23ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ സുരക്ഷ സമിതി യോഗം പാകിസ്ഥാനെതിരെ നിരവധി നടപടികള്‍ കൈക്കൊണ്ടു.

ബിഹാറിലെ മധുബാനിയില്‍ നടന്ന റാലിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ബിഹാറിലെ നിരവധി റെയില്‍വേസ്റ്റേഷനുകള്‍ ആധുനികവത്ക്കരിച്ചു. വികസന പ്രവര്‍ത്തനങ്ങളിലൂടെ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി ജനതാദള്‍(യു) നേതാവുമായ നിതീഷ് കുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Also Read: പഹല്‍ഗാം ഭീകരാക്രണം; അസമിലെ ഒരു ബ്രാഹ്മണ കുടംബത്തെ കലിമ മരണമുഖത്ത് നിന്ന് രക്ഷിച്ചത് ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.