ETV Bharat / bharat

ചരിത്രപരമായ അവഗണന; ആന്ധ്രയിലെ ചരിത്രാതീത കാലത്തെ അഗ്നിപര്‍വത സ്‌ഫോടന അവശിഷ്‌ടങ്ങള്‍ അടക്കമുള്ള പൗരാണിക ശേഷിപ്പുകള്‍ സോപ്പ് നിര്‍മ്മാതാക്കള്‍ക്ക് വിറ്റു - 74000 YEAR OLD VOLCANIC ASH

74000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമാത്രയിലുണ്ടായ ടോബ വന്‍ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ശേഷിപ്പുകള്‍ നമ്മുടെ നാട്ടിലെത്തുകയും ഇവിടെ കല്ലും മറ്റും മൂടിക്കിടക്കുകയുമായിരുന്നുവെന്ന് ശാസ്‌ത്രീയ ഖനനങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

HISTORIC NEGLECT  NANDYAL DISTRICT AP  SUMATRA TOBA SUPER ERUPTION  SANGANAKALLU ARCHAEOLOGICAL MUSEUM
Ancient remains in Jwalapuram (ETV Bharat)
author img

By ETV Bharat Kerala Team

Published : April 21, 2025 at 8:56 PM IST

2 Min Read

നന്ദ്യാല: മാനവരാശിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ഇടമാണ് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലുള്ള ബംഗനപ്പള്ളി മണ്ഡലത്തിന്‍റെ ഹൃദയഭാഗമായ ജ്വാലാപുരം. ഇന്ന് ഈ ചരിത്ര ഭൂമിക നശിപ്പിക്കപ്പെട്ടിരിക്കുന്നു. ചരിത്രാതീത കാലത്തെ കല്ലുകളും മറ്റ് കരകൗശല വസ്‌തുക്കളുമടങ്ങിയ അഗ്‌നിപര്‍വത സ്ഫോടനത്തിന്‍റെ അവശിഷ്‌ടങ്ങളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. റെമത്തി എന്നാണ് ഇതിനെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ഈ പ്രദേശമിപ്പോള്‍ ഒരു സോപ്പ് നിര്‍മ്മാണ കമ്പനിക്ക് വിറ്റിരിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചാരം മൂടിയ പാരമ്പര്യം

സുമാത്രയിലുണ്ടായ ടോബ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ അടിഞ്ഞ ഇന്ത്യയിലെ അപൂര്‍വ ഇടമാണിതെന്ന് 2003ലും 2007ലും നടത്തിയ ഖനനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 74000 കൊല്ലം മുമ്പുണ്ടായ അഗ്നിപര്‍വത സ്ഫോടനമാണിത്. ആ ലാവ പത്ത് മുതല്‍ ഇരുപത് അടി വരെ താഴ്‌ചയില്‍ ഉറച്ച് കിടക്കുകയാണ്. മൂന്ന് മീറ്റര്‍ വരെ ഘനമുണ്ടിതിന്. ആദ്യകാല മനുഷ്യരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ചരിത്ര രേഖകളാണിത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ ചരിത്ര ഭൂമികയെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

പാരമ്പര്യത്തില്‍ നിന്ന് ചരക്കുവത്ക്കരണത്തിലേക്ക്

ജ്വാലാപുരത്തില്‍ അഞ്ച് ചതുരശ്ര കിലോമീറ്ററിലായി ഇത് വ്യാപിച്ച് കിടക്കുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ശരിയായ അവബോധമില്ലായ്‌മയുടെ ഫലമായി ഇവ കുഴിച്ചെടുത്ത് ടണ്ണിന് രണ്ടായിരം രൂപയ്ക്ക് വിറ്റഴിച്ചു. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും സോപ്പ് നിര്‍മ്മാതാക്കള്‍ക്കാണ് ഇത് നല്‍കിയത്. പ്രാദേശിക ഇടനിലക്കാര്‍ ഇതിന് ഒത്താശ ചെയ്‌തു. ലോകോത്തര പൗരാണിക കേന്ദ്രമാണ് ഇങ്ങനെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

അടിയന്തരമായി സംരക്ഷിക്കണമെന്ന ആവശ്യവുമായി വിദഗ്ദ്ധര്‍

ആദ്യഘട്ട ഖനന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന കര്‍ണാടക സര്‍വകലാശാലയിലെ പ്രൊഫ.രവി കോരിസെട്ടാര്‍ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. 1997ലാണ് താന്‍ ആദ്യമായി ബങ്കനപ്പള്ളി സന്ദര്‍ശിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഇവിടുത്തെ പ്രത്യേകതകള്‍ അന്ന് തന്നെ തന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും 74000 വര്‍ഷം മുമ്പുണ്ടായ സ്ഫോടനത്തിന്‍റെ വിവരങ്ങള്‍ നല്‍കി. അന്ന് തങ്ങള്‍ക്ക് ലഭിച്ച ചിലഘടകങ്ങള്‍ കര്‍ണാടകയിലെ ബെല്ലാരിയിലുള്ള റോബര്‍ട്ട് ബ്രൂസ് ഫൂട്ടെ സംഗനക്കല്ല് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ കേടുപാടുകള്‍ വരുത്താതെ ഈ മേഖലയെ സംരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിലെ ശാസ്‌ത്രീയ പഠനങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള ഇടമാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമകാല മനുഷ്യ ജീവിതത്തെക്കുറിച്ച് ഈ മേഖലയ്ക്ക് നമുക്ക് ഏറെ കാര്യങ്ങള്‍ പറഞ്ഞ് തരാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓര്‍മയില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

നന്ദ്യാല: മാനവരാശിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ഇടമാണ് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലുള്ള ബംഗനപ്പള്ളി മണ്ഡലത്തിന്‍റെ ഹൃദയഭാഗമായ ജ്വാലാപുരം. ഇന്ന് ഈ ചരിത്ര ഭൂമിക നശിപ്പിക്കപ്പെട്ടിരിക്കുന്നു. ചരിത്രാതീത കാലത്തെ കല്ലുകളും മറ്റ് കരകൗശല വസ്‌തുക്കളുമടങ്ങിയ അഗ്‌നിപര്‍വത സ്ഫോടനത്തിന്‍റെ അവശിഷ്‌ടങ്ങളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. റെമത്തി എന്നാണ് ഇതിനെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ഈ പ്രദേശമിപ്പോള്‍ ഒരു സോപ്പ് നിര്‍മ്മാണ കമ്പനിക്ക് വിറ്റിരിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചാരം മൂടിയ പാരമ്പര്യം

സുമാത്രയിലുണ്ടായ ടോബ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ അടിഞ്ഞ ഇന്ത്യയിലെ അപൂര്‍വ ഇടമാണിതെന്ന് 2003ലും 2007ലും നടത്തിയ ഖനനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 74000 കൊല്ലം മുമ്പുണ്ടായ അഗ്നിപര്‍വത സ്ഫോടനമാണിത്. ആ ലാവ പത്ത് മുതല്‍ ഇരുപത് അടി വരെ താഴ്‌ചയില്‍ ഉറച്ച് കിടക്കുകയാണ്. മൂന്ന് മീറ്റര്‍ വരെ ഘനമുണ്ടിതിന്. ആദ്യകാല മനുഷ്യരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ചരിത്ര രേഖകളാണിത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ ചരിത്ര ഭൂമികയെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

പാരമ്പര്യത്തില്‍ നിന്ന് ചരക്കുവത്ക്കരണത്തിലേക്ക്

ജ്വാലാപുരത്തില്‍ അഞ്ച് ചതുരശ്ര കിലോമീറ്ററിലായി ഇത് വ്യാപിച്ച് കിടക്കുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ശരിയായ അവബോധമില്ലായ്‌മയുടെ ഫലമായി ഇവ കുഴിച്ചെടുത്ത് ടണ്ണിന് രണ്ടായിരം രൂപയ്ക്ക് വിറ്റഴിച്ചു. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും സോപ്പ് നിര്‍മ്മാതാക്കള്‍ക്കാണ് ഇത് നല്‍കിയത്. പ്രാദേശിക ഇടനിലക്കാര്‍ ഇതിന് ഒത്താശ ചെയ്‌തു. ലോകോത്തര പൗരാണിക കേന്ദ്രമാണ് ഇങ്ങനെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

അടിയന്തരമായി സംരക്ഷിക്കണമെന്ന ആവശ്യവുമായി വിദഗ്ദ്ധര്‍

ആദ്യഘട്ട ഖനന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന കര്‍ണാടക സര്‍വകലാശാലയിലെ പ്രൊഫ.രവി കോരിസെട്ടാര്‍ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. 1997ലാണ് താന്‍ ആദ്യമായി ബങ്കനപ്പള്ളി സന്ദര്‍ശിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഇവിടുത്തെ പ്രത്യേകതകള്‍ അന്ന് തന്നെ തന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും 74000 വര്‍ഷം മുമ്പുണ്ടായ സ്ഫോടനത്തിന്‍റെ വിവരങ്ങള്‍ നല്‍കി. അന്ന് തങ്ങള്‍ക്ക് ലഭിച്ച ചിലഘടകങ്ങള്‍ കര്‍ണാടകയിലെ ബെല്ലാരിയിലുള്ള റോബര്‍ട്ട് ബ്രൂസ് ഫൂട്ടെ സംഗനക്കല്ല് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ കേടുപാടുകള്‍ വരുത്താതെ ഈ മേഖലയെ സംരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിലെ ശാസ്‌ത്രീയ പഠനങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള ഇടമാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമകാല മനുഷ്യ ജീവിതത്തെക്കുറിച്ച് ഈ മേഖലയ്ക്ക് നമുക്ക് ഏറെ കാര്യങ്ങള്‍ പറഞ്ഞ് തരാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓര്‍മയില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.