ഛത്രപതി സംഭാജിനഗര്‍: പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് കുടുംബങ്ങളിലെ പതിനാറു പേര്‍ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് കയറി. ഭീകരാക്രമണം നടന്നതിന് കേവലം ഒരു കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു അവര്‍ അപ്പോള്‍.. ഭക്ഷണം കഴിക്കാമെന്ന അവരുടെ തീരുമാനം അവരെ വലിയ ഒരു ആപത്തില്‍ നിന്നാണ് രക്ഷിച്ചത്. അവര്‍ സുരക്ഷിതരായി സ്വന്തം വീടുകളില്‍ മടങ്ങിയെത്തി. എന്നാലും ആ സംഭവം അവരെ ഇപ്പോഴും വേട്ടയാടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിപ്പോര്‍ട്ടുകള്‍ പ്രകാരം മഗാരെസ്, സത്ദിവ്സ് കുടുംബങ്ങളില്‍ നിന്നുള്ള പതിനാറ് പേരാണ് ഒരാഴ്‌ച അവധിയാഘോഷിക്കാനായി കശ്‌മീരിലേക്ക് പോയത്. സംഘത്തില്‍ ഏഴ് കുട്ടികളുമുണ്ടായിരുന്നു. ഗുല്‍മാര്‍ഗിലെയും സോനംമാര്‍ഗിലെയും എല്ലാം ഭംഗി നുകര്‍ന്ന ശേഷം അവര്‍ ഏപ്രില്‍ 22ന് പഹല്‍ഗാമിലേക്ക് പോകാനായി ശ്രീനഗറിലെത്തി. പുല്‍ത്തകിടിയിലേക്ക് പോകും മുമ്പ് ഭക്ഷണം കഴിക്കാമെന്ന് അവര്‍ കരുതി. കൂട്ടത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അതിന് എല്ലാവരും ഇപ്പോള്‍ അദ്ദേഹത്തിന് നന്ദി പറയുന്നു.
കുട്ടികളടക്കം സംഘത്തിലുണ്ടായിരുന്ന എല്ലാവരും തളര്‍ന്നിരുന്നു. ഇനി അല്‍പ്പം വിശ്രമിച്ചാകാം യാത്രയെന്ന് തന്‍റെ അമ്മയാണ് പറഞ്ഞതെന്നും പ്രശാന്ത് മാര്‍ഗരെ പറയുന്നു. ഭക്ഷണം കഴിക്കാന്‍ കയറി മിനിറ്റുകള്‍ക്കകം വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. രാത്രി മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഹെലികോപ്‌ടറുകള്‍ സ്ഥലത്ത് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. തങ്ങളും ഏറെ ഭയന്നു. മറ്റൊരു ആക്രമണമുണ്ടാകുമെന്ന്. മേഖലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. രാത്രി മുഴുവന്‍ അപായ സൈറനുകള്‍ മുഴക്കുന്നുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഒരു അനുഭവമാണ് തനിക്കുണ്ടായത്. ഉറങ്ങാനായതേയില്ലെന്നും നിതിന്‍ മാര്‍ഗരെ ഓര്‍ത്തെടുക്കുന്നു.
ഏപ്രില്‍ 16 മുതല്‍ 24 വരെയായിരുന്നു ഇവരുടെ യാത്ര ആസൂത്രണം ചെയ്‌തിരുന്നത്. ഭീകരാക്രമണം മൂലം ഇത് വെട്ടിച്ചുരുക്കേണ്ടി വന്നു. മുംബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ തങ്ങളുടെ ബന്ധുക്കളെല്ലാം സന്തോഷത്തോടെ സ്വീകരിക്കാനായി ഓടിയെത്തിയിരുന്നു. തങ്ങളുടെ തിരിച്ച് വരവിനായി ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു അവര്‍.
മനോഹരമായ ഒരു യാത്ര ആയിരുന്നു അതെന്ന് അശ്വിനി സത്ദിവെ പറയുന്നു. കാഴ്‌ചകളെല്ലാം തങ്ങള്‍ ആസ്വദിച്ചു. എന്നാല്‍ പഹല്‍ഗാം എല്ലാം നശിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ കയറിയില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന ചിന്ത തങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഇത് ജീവിത കാലം മൊത്തം തങ്ങളെ പിന്തുടരും. ഈ അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.