ETV Bharat / bharat

ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുടെ അമേരിക്കന്‍ സന്ദര്‍ശനം; യാത്രാനുമതിക്ക് പ്രസംഗം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം - DU PROF PERMISSION TO TRAVEL TO US

സര്‍വകലാശാലയ്ക്ക് യാത്രാനുമതി നല്‍കാനാകില്ലെന്ന് കാട്ടിയുള്ള ഇമെയില്‍ സന്ദേശം പ്രൊഫസര്‍ക്ക് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉപദേശം തേടാനും നിര്‍ദ്ദേശം.

DU PROFESSOR  DU PROFESSOR APOORVANAND JHA  PERMISSION TO TRAVEL TO US  DELHI UNIVERSITY
File photo - Delhi University (ETV Bharat)
author img

By ETV Bharat Kerala Team

Published : April 18, 2025 at 1:33 PM IST

2 Min Read

ന്യൂഡല്‍ഹി: അമേരിക്കയിലെ ഒരു അക്കാദമിക പരിപാടിയില്‍ താന്‍ നടത്താനുദ്ദേശിക്കുന്ന പ്രസംഗം ഹാജരാക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ നിര്‍ദ്ദേശിച്ചതായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദ് ഝാ. എങ്കില്‍ മാത്രമേ അമേരിക്കയിലേക്ക് പോകാന്‍ അനുമതി നല്‍കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം ഡല്‍ഹി സര്‍വകലാശാല അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുന്‍പുണ്ടായിട്ടില്ലാത്ത ഒരു നീക്കമാണിതെന്ന് ഡോ. ഝാ പറഞ്ഞു. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മേലുള്ള കടന്ന് കയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ മാസം 23 മുതല്‍ അടുത്തു മാസം ഒന്ന് വരെ ന്യൂയോര്‍ക്കിലെ ദ ന്യൂ സ്‌കൂളില്‍ നടക്കുന്ന ഇന്ത്യ ചൈന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് 'ദ യൂണിവേഴ്‌സിറ്റി അണ്ടര്‍ എ ഗ്ലോബല്‍ അതോറിറ്റേറിയന്‍ ടേണ്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ സംസാരിക്കാനാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വകുപ്പ് അധ്യാപകനായ ഝായെ ക്ഷണിച്ചിട്ടുള്ളത്.

തന്‍റെ പ്രസംഗം എഴുതിതയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രാറുടെ ഓഫീസില്‍ നിന്ന് തനിക്ക് ഇമെയില്‍ സന്ദേശം കിട്ടിയതായി ഝാ പിടിഐയോട് പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോധപൂര്‍വം സര്‍വകലാശാലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവധി അപേക്ഷ 35 ദിവസം മുമ്പ് തന്നെ സമര്‍ത്ഥ് പോര്‍ട്ടല്‍ വഴി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യാത്രാനുമതി നല്‍കാനാകില്ലെന്ന് കാട്ടി ഈ മാസം രണ്ടിന് തനിക്ക് മറുപടി ലഭിക്കുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉപദേശം ആവശ്യമുണ്ടെന്നും ഇമെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയുടെ സ്ഥാപന സ്വയംഭരണാധികാരം എന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഈ മാസം പതിനഞ്ചിന് ഡല്‍ഹി വൈസ്‌ചാന്‍സലര്‍ യോഗേഷ് സിങിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അവധി അനുവദിക്കണമെങ്കില്‍ പുറത്തുള്ളവരുെട അനുമതി തേടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ അധ്യാപകര്‍ അവധി എടുക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ സര്‍ക്കാര്‍ അനുമതി വേണമെന്ന നിബന്ധനയില്ലെന്നാണ് അദ്ദേഹത്തിന് രജിസ്‌ട്രാറുടെ ഓഫീസ് നല്‍കിയ മറുപടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിയമങ്ങളും ഇല്ലെന്നിരിക്കെ സര്‍വകലാശാല തന്‍റെ അവധി അപേക്ഷ കേന്ദ്രസര്‍ക്കാരിന് അയച്ചെന്നും ഝാ ചോദിക്കുന്നു. ഒരു അക്കാദമിക പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടാനായി അവിടെ താന്‍ സംസാരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ എഴുതി തയാറാക്കി നല്‍കുന്നതിലെ സാംഗത്യവും അദ്ദേഹം ചോദ്യം ചെയ്യുന്നു.

ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്(ഡിടിഎഫ്)ഉം സര്‍വകലാശാലയുടെ നടപടിയെ ചോദ്യം ചെയ്‌ത് രംഗത്ത് എത്തി. ഇത് അക്കാദമിക സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. ഇത് ഒരു തരം സെന്‍സര്‍ഷിപ്പാണ്. ഭരണകൂടം സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തെ ഹനിക്കുകയാണെന്നും ഡിടിഎഫ് പറഞ്ഞു.

ഇത്തരം അക്കാദമിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിക്കുക വഴി സര്‍വകലാശാലയുടെ ആഗോളതലത്തിലുള്ള കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ഒപ്പം സ്ഥാപനത്തിന്‍റെ അഖണ്ഡതയ്ക്ക് കളങ്കം വരുത്തുകയും ചെയ്യുന്നു.

ഝാ സാമൂഹ്യമാധ്യമങ്ങളിലൂടെയും തന്‍റെ ആശങ്കകള്‍ പങ്കുവച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് തന്‍റെ പ്രസംഗം എഴുതി തയാറാക്കി നല്‍കണം. തനിക്ക് അവധി നല്‍കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം വേണം. ഇത്തരം ആവശ്യങ്ങളോട് ഒരു അധ്യാപകന്‍ എങ്ങനെ പ്രതികരിക്കുമെന്നും അദ്ദേഹം എക്‌സിലെ തന്‍റെ പോസ്റ്റില്‍ ചോദിച്ചു.

Also Read: ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഇന്ത്യന്‍ ഗവേഷകനെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് അമേരിക്കന്‍ ന്യായാധിപന്‍

ന്യൂഡല്‍ഹി: അമേരിക്കയിലെ ഒരു അക്കാദമിക പരിപാടിയില്‍ താന്‍ നടത്താനുദ്ദേശിക്കുന്ന പ്രസംഗം ഹാജരാക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ നിര്‍ദ്ദേശിച്ചതായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദ് ഝാ. എങ്കില്‍ മാത്രമേ അമേരിക്കയിലേക്ക് പോകാന്‍ അനുമതി നല്‍കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം ഡല്‍ഹി സര്‍വകലാശാല അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുന്‍പുണ്ടായിട്ടില്ലാത്ത ഒരു നീക്കമാണിതെന്ന് ഡോ. ഝാ പറഞ്ഞു. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മേലുള്ള കടന്ന് കയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ മാസം 23 മുതല്‍ അടുത്തു മാസം ഒന്ന് വരെ ന്യൂയോര്‍ക്കിലെ ദ ന്യൂ സ്‌കൂളില്‍ നടക്കുന്ന ഇന്ത്യ ചൈന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് 'ദ യൂണിവേഴ്‌സിറ്റി അണ്ടര്‍ എ ഗ്ലോബല്‍ അതോറിറ്റേറിയന്‍ ടേണ്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ സംസാരിക്കാനാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വകുപ്പ് അധ്യാപകനായ ഝായെ ക്ഷണിച്ചിട്ടുള്ളത്.

തന്‍റെ പ്രസംഗം എഴുതിതയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രാറുടെ ഓഫീസില്‍ നിന്ന് തനിക്ക് ഇമെയില്‍ സന്ദേശം കിട്ടിയതായി ഝാ പിടിഐയോട് പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോധപൂര്‍വം സര്‍വകലാശാലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവധി അപേക്ഷ 35 ദിവസം മുമ്പ് തന്നെ സമര്‍ത്ഥ് പോര്‍ട്ടല്‍ വഴി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യാത്രാനുമതി നല്‍കാനാകില്ലെന്ന് കാട്ടി ഈ മാസം രണ്ടിന് തനിക്ക് മറുപടി ലഭിക്കുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉപദേശം ആവശ്യമുണ്ടെന്നും ഇമെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയുടെ സ്ഥാപന സ്വയംഭരണാധികാരം എന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഈ മാസം പതിനഞ്ചിന് ഡല്‍ഹി വൈസ്‌ചാന്‍സലര്‍ യോഗേഷ് സിങിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അവധി അനുവദിക്കണമെങ്കില്‍ പുറത്തുള്ളവരുെട അനുമതി തേടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ അധ്യാപകര്‍ അവധി എടുക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ സര്‍ക്കാര്‍ അനുമതി വേണമെന്ന നിബന്ധനയില്ലെന്നാണ് അദ്ദേഹത്തിന് രജിസ്‌ട്രാറുടെ ഓഫീസ് നല്‍കിയ മറുപടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിയമങ്ങളും ഇല്ലെന്നിരിക്കെ സര്‍വകലാശാല തന്‍റെ അവധി അപേക്ഷ കേന്ദ്രസര്‍ക്കാരിന് അയച്ചെന്നും ഝാ ചോദിക്കുന്നു. ഒരു അക്കാദമിക പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടാനായി അവിടെ താന്‍ സംസാരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ എഴുതി തയാറാക്കി നല്‍കുന്നതിലെ സാംഗത്യവും അദ്ദേഹം ചോദ്യം ചെയ്യുന്നു.

ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്(ഡിടിഎഫ്)ഉം സര്‍വകലാശാലയുടെ നടപടിയെ ചോദ്യം ചെയ്‌ത് രംഗത്ത് എത്തി. ഇത് അക്കാദമിക സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. ഇത് ഒരു തരം സെന്‍സര്‍ഷിപ്പാണ്. ഭരണകൂടം സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തെ ഹനിക്കുകയാണെന്നും ഡിടിഎഫ് പറഞ്ഞു.

ഇത്തരം അക്കാദമിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിക്കുക വഴി സര്‍വകലാശാലയുടെ ആഗോളതലത്തിലുള്ള കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ഒപ്പം സ്ഥാപനത്തിന്‍റെ അഖണ്ഡതയ്ക്ക് കളങ്കം വരുത്തുകയും ചെയ്യുന്നു.

ഝാ സാമൂഹ്യമാധ്യമങ്ങളിലൂടെയും തന്‍റെ ആശങ്കകള്‍ പങ്കുവച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് തന്‍റെ പ്രസംഗം എഴുതി തയാറാക്കി നല്‍കണം. തനിക്ക് അവധി നല്‍കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം വേണം. ഇത്തരം ആവശ്യങ്ങളോട് ഒരു അധ്യാപകന്‍ എങ്ങനെ പ്രതികരിക്കുമെന്നും അദ്ദേഹം എക്‌സിലെ തന്‍റെ പോസ്റ്റില്‍ ചോദിച്ചു.

Also Read: ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഇന്ത്യന്‍ ഗവേഷകനെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് അമേരിക്കന്‍ ന്യായാധിപന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.