ETV Bharat / bharat

അബദ്ധത്തിൽ അതിർത്തി കടന്നു; ബിഎസ്‌എഫ് ജവാൻ പാകിസ്ഥാൻ പിടിയിൽ, മോചനത്തിനായി ചർച്ച - BSF JAWAN DETAINED BY PAKISTAN

പാക്ക് റെയ്ഞ്ചേഴ്‌സാണ് ബിഎസ്എഫ് ജവാനെ കസ്‌റ്റഡിയിലെടുത്തത്. ജവാന്‍റെ മോചനത്തിനായി ചർച്ചകൾ ആരംഭിച്ചു.

BSF JAWAN DETAINED  BSF JAWAN IN PAKISTAN  ബിഎസ്‌എഫ് ജവാൻ പാകിസ്ഥാൻ പിടിയിൽ  TALKS FOR BSF JAWAN RELEASE ON
Representative Image (PTI)
author img

By ETV Bharat Kerala Team

Published : April 24, 2025 at 8:38 PM IST

1 Min Read

ന്യൂഡൽഹി: ബിഎസ്‌എഫ് ജവാനെ കസ്‌റ്റഡിയിലെടുത്ത് പാകിസ്ഥാൻ. 182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്‌റ്റബിൾ പികെ സിങ് എന്ന സൈനികനാണ് പിടിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ജവാൻ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്‌സ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ഈ സമയം അദ്ദേഹം യൂണിഫോമിലായിരുന്നു. സര്‍വ്വീസ് റൈഫിളും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. കർഷകർക്കൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് പാകിസ്ഥാ റേഞ്ചേഴ്‌സ് സൈനികനെ പിടികൂടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ബിഎസ്എഫ് ജവാന്‍റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോചനം ഉറപ്പാക്കാൻ ഇരു സേനകളും തമ്മിൽ ഒരു ഫ്ലാഗ് മീറ്റ്ങ് നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെന്നും ഇരുപക്ഷത്തിനുമിടയിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ, പാകിസ്ഥാനെതിരെ നിലപാടുകള്‍ കടുപ്പിച്ച സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് രാജ്യം ഈ സംഭവത്തെ കാണുന്നത്.

Also Read: പഹല്‍ഗാം ഭീകരാക്രമണം; സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും

ന്യൂഡൽഹി: ബിഎസ്‌എഫ് ജവാനെ കസ്‌റ്റഡിയിലെടുത്ത് പാകിസ്ഥാൻ. 182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്‌റ്റബിൾ പികെ സിങ് എന്ന സൈനികനാണ് പിടിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ജവാൻ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്‌സ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ഈ സമയം അദ്ദേഹം യൂണിഫോമിലായിരുന്നു. സര്‍വ്വീസ് റൈഫിളും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. കർഷകർക്കൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് പാകിസ്ഥാ റേഞ്ചേഴ്‌സ് സൈനികനെ പിടികൂടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ബിഎസ്എഫ് ജവാന്‍റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോചനം ഉറപ്പാക്കാൻ ഇരു സേനകളും തമ്മിൽ ഒരു ഫ്ലാഗ് മീറ്റ്ങ് നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെന്നും ഇരുപക്ഷത്തിനുമിടയിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ, പാകിസ്ഥാനെതിരെ നിലപാടുകള്‍ കടുപ്പിച്ച സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് രാജ്യം ഈ സംഭവത്തെ കാണുന്നത്.

Also Read: പഹല്‍ഗാം ഭീകരാക്രമണം; സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.