മനീഷ് ദോദിയ, ജുനഗഡ്: ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ കാലത്ത് അറേബ്യ, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്ക് പുറമെ സിംഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയെ വേട്ടയാടാന്‍ തുടങ്ങുകയും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ തകിടം മറിക്കുകയും ചെയ്‌തതോടെ ഇവയെ ഇപ്പോള്‍ ഗുജറാത്തിലെ ഗിര്‍വനങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.
ഏഷ്യയില്‍ കാണപ്പെടുന്ന ഏക സിംഹമാണ് ഗിര്‍വനങ്ങളിലേത്. ആഫ്രിക്ക കഴിഞ്ഞാല്‍ ഇപ്പോള്‍ ലോകത്ത് സിംഹങ്ങള്‍ അവശേഷിക്കുന്നത് ഇവിടെ മാത്രമാണ് താനും. സിംഹങ്ങളെ വേട്ടയാടുന്നതിന് കര്‍ശനമായ ശിക്ഷ നല്‍കുന്നത് കൊണ്ടാണ് ഇവയെ തൊടാന്‍ ആളുകള്‍ ഭയക്കുന്നത്. നവാബുമാരുടെ കാലം മുതല്‍ തന്നെ സിംഹങ്ങളെ വേട്ടയാടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നല്‍കിയിരുന്നു. ഗിര്‍ വനങ്ങളിലെ സ്വഭാവിക ആവാസ വ്യവസ്ഥ സിംഹങ്ങള്‍ക്ക് അനുകൂലവുമാണ്. ഇവിടെ വേട്ടയാടലിനുള്ള സാധ്യതകളും കുറവാണ്.
ഏഷ്യാറ്റിക് സിംഹങ്ങള്‍ മാത്രമാണ് ഗിര്‍വനത്തിലുള്ളത്
കാട്ടിലെ രാജാവായ സിംഹത്തിന് ഗിറിലെ വനാന്തരങ്ങളില്‍ ഒരു കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. 1910,1911 വര്‍ഷങ്ങളില്‍ ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ എണ്ണം ഇരട്ടയക്കങ്ങളിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജുനഗഡിലെ നവാബ് സിംഹങ്ങളെ വേട്ടയാടുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തി.

പിന്നീട് ഗിറിലെ സിംഹങ്ങളെ സംരക്ഷിക്കാന്‍ പല വിധ പരിപാടികളും കൊണ്ടു വന്നു. ജുനഗഡിലെ നവാബ് 1911ലാണ് ആദ്യമായി സിംഹങ്ങളുടെ സംരക്ഷണത്തിനായി ഒരു പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് വനം വകുപ്പും ജാഗ്രത കാട്ടിത്തുടങ്ങി. ഇതോടെ സിംഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങി. സിംഹങ്ങളുടെ സുരക്ഷ വര്‍ദ്ധിക്കുകയും വനമേഖലയുടെ നാശം കുറയുകയും ചെയ്‌തു.
1911 മുതല്‍ സിംഹങ്ങളുടെ പ്രജനനം വര്‍ദ്ധിക്കാന്‍ തുടങ്ങി
1911 മുതല്‍ സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. നിലവില്‍ ഗിര്‍വനത്തില്‍ മാത്രം 674 സിംഹങ്ങളുണ്ട്. സിംഹങ്ങളുടെ എണ്ണം കൂടിയതോടെ വനമേഖലയുടെ വ്യാപനവും വളരെ പ്രാധാന്യമുള്ളതായി. 1990 മുതല്‍ മുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ വനത്തില്‍ 284 സിംഹങ്ങളാണ് 284 ഉണ്ടായിരുന്നത്. ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും സിംഹങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകാന്‍ തുടങ്ങി.

1990ലെ 284 സിംഹങ്ങള്‍ 2020ല്‍ എത്തിയപ്പോഴേക്കും 2020 674 ആകുകയും വനമേഖലയുടെ വിസ്‌തൃതി 30,000 ചതുരശ്ര കിലോമീറ്ററാകുകയും ചെയ്‌തു. 1911ല്‍ ആരംഭിച്ച ഈ യാത്ര നല്ല ഫലത്തോടെ 2025ലും തുടരുകയാണ്.
സൗരാഷ്‌ട്ര മുഴുവന്‍ സിംഹ സാമ്രാജ്യം
ഒരു കാലത്ത് ഗിര്‍മേഖലയില്‍ മാത്രം കണ്ടിരുന്ന കാട്ടിലെ രാജാവിനെ ഇന്ന് നിരവധിയിടങ്ങളില്‍ കാണാനാകും. 1911ല്‍ ഗിറിലും ജുനഗഡിലും മാത്രമുണ്ടായിരുന്ന സിംഹങ്ങള്‍ ഇന്ന് സൗരാഷ്‌ട്രയിലെ ഒന്‍പത് ജില്ലകളിലെ 53 താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്നു. ഗിറില്‍ കഴിയുന്ന മാല്‍ധരികളുടെ വിജയമാണിത്. ഒപ്പം വനം വകുപ്പും ചില സംഭാവനകള്‍ നല്‍കുന്നു. ഭക്ഷണം, വെള്ളം, സിംഹങ്ങളുടെ സുരക്ഷ എന്നിവയ്ക്ക് ഇവര്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് ഒരുകാലത്ത് ജുനഗഡിലും ഗിറിലും മാത്രം കണ്ടിരുന്ന സിംഹങ്ങളെ ഇന്ന് അംറേലി, ഭാവ്‌നഗര്‍, പോര്‍ബന്തര്‍, ഗിര്‍സോമനാഥ് തുടങ്ങിയ ഇടങ്ങളിലും കാണാനാകുന്നത്.

ഗിറിലെ സിംഹങ്ങളുടെ വംശ വര്‍ദ്ധനയും അവയുടെ സംരക്ഷണവും വനമേഖലയുടെ നാശം തടയാനുള്ള വനം വകുപ്പിന്‍റെ ഉദ്യമങ്ങളും ഫലം കണ്ടു. ഗിറിലെ അടക്കമുള്ള റവന്യൂ വനഭൂമിയില്‍ ഇന്ന് കാട്ടിലെ രാജാവിനെ നിര്‍ലോഭം കാണാം.
1965 മുതല്‍ സിംഹകാഴ്‌ചകളും വിനോദസഞ്ചാരവും
1965 മുതലാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സിങ് ദര്‍ശന് തുടക്കമിട്ടത്. ഇന്ന് സിംഹങ്ങളെ കാണാന്‍ പ്രതിവര്‍ഷമെത്തുന്ന സഞ്ചാരികളുടെ എണ്ണം എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ദേവ്‌ദിയ അമ്പാര്‍ദി, ഗിര്‍നഗര്‍ നേച്ചര്‍ സഫാരി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഈ പദ്ധതികള്‍ക്ക് സഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിംഹങ്ങളുടെ പ്രജനന കേന്ദ്രം പുതു പ്രതീക്ഷ
ഗിര്‍ വനങ്ങളില്‍ മാത്രം വന്‍തോതില്‍ സിംഹങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതിവര്‍ഷം 120 എണ്ണമെങ്കിലും ചാകുന്നുണ്ട്. പലതും പ്രായാധിക്യം മൂലമാണ്. ചിലത് അസുഖം വന്നും മരണത്തിന് കീഴടങ്ങുന്നു. ചിലത് അപകടങ്ങളില്‍ പെട്ടും ജീവന്‍ വെടിയുന്നു. 120 സിംഹങ്ങള്‍ പ്രതിവര്‍ഷം ചാകുന്നുണ്ടെങ്കിലും അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇവയുടെ എണ്ണത്തില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്.

സിംഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ വനമേഖലയിലും ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇരുപത് ശതമാനം വര്‍ദ്ധനയുണ്ടാകുന്നു. കാട്ടിലെ രാജാവിന് ഇപ്പോള്‍ സുഖകരമായി ബ്രിഹത് ഗിറില്‍ നിന്ന് പോര്‍ബന്തറിലേക്കും ചോട്ടിലേയിലേക്കും സഞ്ചരിക്കാം.
സിംഹങ്ങളുടെ പ്രജനനവും വിനോദസഞ്ചാരവും
ശാസനും ദേവ്‌ലിയ അമ്പ്രേദി, ഗിര്‍നര്‍ നേച്വര്‍ സഫാരികളും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒരു വര്‍ഷത്തില്‍ ശാസന്‍ സിങ് ദര്‍ശനത്തിനായി ആറ് മുതല്‍ എട്ട് ലക്ഷം വരെ സഞ്ചാരികളെത്തുന്നു. ഇതിലൂടെ വനം വകുപ്പിന് ഓരോ വര്‍ഷവും പതിനൊന്ന് കോടി രൂപ വരെ വരുമാനം ലഭിക്കുന്നു.

ഈ വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി തന്നെ ഉപയോഗിക്കുന്നു. അത്യാധുനിക രീതിയിലാണ് ഇവയുടെ സംരക്ഷണം. റേഡിയോ കോളര്‍ ജിപിഎസുകള്‍, സിസിടിവികള്‍ എന്നിവ ഇവയ്ക്കായി ഒരുക്കിയിരിക്കുന്നു.
Also Read: അക്ബർ-സീത ഇനി സൂരജ്-തനയ; ബംഗാളില്‍ സിംഹ ദമ്പതികളുടെ പേര് മാറ്റി മമത ബാനർജി