YouTube Removing Dislikes| യുട്യൂബ് ഡിസ്‍ലൈക്ക് ബട്ടന്‌ എന്തുപറ്റി? ഇതാണ്‌ സംഭവം

author img

By

Published : Nov 21, 2021, 11:48 AM IST

youtube remove dislike button  hiding dislike count  hate dislike campaigns  jawed karim tweet  social media control  planned attack towards youtubers  യൂട്യൂബ് ഡിസ്‍ലൈക്ക് ബട്ടണ്‍  എത്ര ഡിസ്‍ലൈക്കുകൾ  ഡിസ്‍ലൈക്ക്‌ ക്യാംപയിന്‍  ജാവേദ് കരീം  യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണങ്ങൾ

നിങ്ങളറിഞ്ഞോ യുട്യൂബിലോ ഡിസ്‌ലൈക്ക് ബട്ടനുകള്‍ക്ക് സംഭവിച്ചതെന്തെന്ന്? ഇല്ലെങ്കില്‍ യുട്യൂബില്‍ കയറി ഒരു വീഡിയോ നോക്കുക. ഒറ്റ ഡിസ്‌ലൈക്ക് പോലും ഇല്ല. അടുത്തത് നോക്കുക... അതിലും ഇല്ല... എന്താണ് പറ്റിയത് ഡിസ്‌ലൈക്കിന്??? |YouTube Removing Dislikes| Jawed Krim| You tube videos

കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുട്യൂബില്‍ (You tube videos) ഡിസ്‌ലൈക്ക് ബട്ടനുകള്‍ ക്ലീൻ...! കണ്ടവര്‍ കണ്ടവര്‍ ആദ്യം കരുതിയത് അതത് പേജ് അഡ്മിന്മാര്‍ ഡിസ്‌ലൈക്ക് നീക്കം ചെയ്തതാവുമെന്ന്. പക്ഷേ കാണുന്ന എല്ലാ വീഡിയോയിലും ഇതുതന്നെയാ സ്ഥിതി. ഒടുവില്‍ കാര്യം പിടികിട്ടി. പേജ് അഡ്മിന്മാരുടെ മനോധൈര്യം കൂട്ടാനും വീഡിയോ അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കാനും യുട്യൂബ് തന്നെ കണ്ടെത്തിയ വഴി (YouTube Removing Dislikes). ഡിസ്‌ലൈക്കുകളുടെ എണ്ണം അഡ്‌മിൻമാര്‍ക്കേ കാണാൻ കഴിയൂ. ഇതോടെ വ്ളോഗര്‍മാര്‍ തമ്മിലെ ചെളിവാരിയെറിലുകള്‍ക്ക് ഒരു പരിധിവരെ ശമനമായി. നവംബര്‍ 11നാണ് യുട്യൂബ് സുപ്രാധാനമായ ഈ തീരുമാനം നടപ്പിലാക്കിയത്. (Jawed Krim)

ഇപ്പോള്‍ ഡിസ്‌ലൈക്ക് ചെയ്തവര്‍ക്ക് അവരവരുടെ ഡിസ്‌ലൈക്ക് മാത്രമേ കാണാനാവു. ആകെയുള്ള ഡിസ്‌ലൈക്കുകള്‍ മറഞ്ഞിരിക്കും. പക്ഷേ ലൈക്കുകള്‍ കാണാനും ആവും. ഇനി ഡിസ്‌ലൈക്ക്‌ സംവിധാനം തിരിച്ചു വരില്ലേ എന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന്‌, ഇപ്പോള്‍ നടത്തിയിരിക്കുന്നത്‌ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു മാറ്റം മാത്രമാണെന്നാണ്‌ കമ്പനിയുടെ പ്രതികരണം.

എന്തുകൊണ്ട്‌ തീരുമാനം

യൂട്യൂബ് വീഡിയോകൾക്കെതിരെ ഡിസ്‍ലൈക്ക്‌ ക്യാമ്പയിനുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്‍റെ കണ്ടെത്തൽ. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നൽകുന്നത് തിരിച്ചറിയാൻ ഡിസ്‍ലൈക്കുകൾ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.

യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണം തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. യൂട്യൂബ് സഹസ്ഥാപകന്‍ തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്ത് എത്തി. ജാവേദ് കരീം ആണ് ഇതിനെതിരെ രംഗത്ത് എത്തിയത്.

ജാവേദ് കരീം

ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍ എന്നിവര്‍ക്കൊപ്പം യൂട്യൂബ് സ്ഥാപിക്കുന്നതില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കരീം. യൂട്യൂബ്‌ പ്ലാറ്റ്‌ഫോമില്‍ ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്‌ത വ്യക്തിയും കരീം ആണ്. 'മീ അറ്റ് സൂ' എന്ന വീഡിയോ ആണ് കരീം അന്ന് അപ്‌ലോഡ് ചെയ്‌തത്.

ഇതിനകം 2 കോടി ആളുകള്‍ കണ്ട യൂട്യൂബിലെ ആദ്യത്തെ വീഡിയോയുടെ ദൈര്‍ഘ്യം 18 സെക്കന്‍റാണ്. ഈ വീഡിയോയില്‍ തന്‍റെ പിന്നിലുള്ള മൃഗശാലയിലെ ആനയെക്കുറിച്ചാണ് കരീം സംസാരിക്കുന്നത്. തന്‍റെ 16 കൊല്ലം പഴക്കമുള്ള യൂട്യൂബിലെ ആദ്യത്തെ വീഡിയോയുടെ ഡിസ്ക്രിപ്ഷന്‍ എ‍ഡിറ്റ് ചെയ്‌താണ്‌ ജാവേദ് ഡിസ്‍ലൈക്ക് എണ്ണം കാണിക്കുന്നത് എടുത്തുകളയാനുള്ള തീരുമാനത്തോട് പ്രതികരിച്ചത്.

ജാവേദ് കരീമിന്‍റെ ട്വീറ്റ്‌

'ഡിസ്‍ലൈക്കില്‍ വരുത്തുന്ന മാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. പക്ഷെ അത് നല്ലതല്ല. ആ കാരണം അവര്‍ പരസ്യമായി പറയില്ല. അതേ സമയം ഈ തീരുമാനത്തെ സാധൂകരിക്കാന്‍ പല പഠനങ്ങളും ചൂണ്ടിക്കാട്ടും. പക്ഷെ അവയെല്ലാം ഒരു യൂട്യൂബറുടെ സാമന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ജനക്കൂട്ടത്തിന്‍റെ അഭിലാഷങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഡിസ് ലൈക്ക്' എന്നാണ് കരീം പറയുന്നത്.

അതേ സമയം കരീം അടക്കമുള്ളവര്‍ യൂട്യൂബ് ഉണ്ടാക്കിയ 2005 ല്‍ അതില്‍ ലൈക്കും ഡിസ് ലൈക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അന്ന് പകരം ഉണ്ടായത് 5 സ്റ്റാര്‍ റൈറ്റിംഗ് ആയിരുന്നു. 2006 ല്‍ യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുത്തു. അതിന് ശേഷം 2009 ലാണ്‌ ഗൂഗിള്‍ യൂട്യൂബില്‍ ലൈക്ക്, ഡിസ് ലൈക്ക് സംവിധാനം അവതരിപ്പിച്ചത്‌.

ALSO READ: Rena Fathima: നീന്തി വാ മക്കളെ; കൗതുകമായി റെന ഫാത്തിമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.