Fishermen crisis in Kerala| വറച്ചട്ടിയില്‍ നിന്നും കണ്ണീര്‍ക്കയത്തിലേക്ക്; ദുരിതം തീരാത്ത തീരം

author img

By

Published : Nov 20, 2021, 2:22 PM IST

Updated : Nov 20, 2021, 3:22 PM IST

Low Pressure In Kerala  മത്സ്യത്തൊഴിലാളികള്‍  കേരള കടല്‍ തീരം  ന്യൂനമർദം ട്രോളിങ് നിരോധനം  കടലാക്രമണം കനത്ത മഴ  വെള്ളപ്പൊക്കം തിരുവനന്തപുരം  Kerala Fishermen facing crisis  kerala weather  kerala news  Thiruvananthapuram news  കേരള വാര്‍ത്ത  തിരുവനന്തപുരം വാര്‍ത്ത

അടിക്കടി ന്യൂനമർദത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്ക് വരുന്നതോടെ മത്സ്യത്തൊഴിലാളികള്‍(Fishermen in Kerala) പ്രതിസന്ധിയില്‍

തിരുവനന്തപുരം: പ്രവചിക്കാനാകാത്ത കാലാവസ്‌ഥ, അടിക്കടിയുണ്ടാകുന്ന ന്യൂനമർദം ഇങ്ങനെ പല കാരണങ്ങളാൽ കടലിൽ പോകാനാവാതെ തീരാദുരിതത്തിലാണ് (Fishermen in crisis) സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ (Fishermen in crisis). കഴിഞ്ഞ ജൂൺ മാസം മുതൽ ഇതേവരെ 90 ദിവസം കടലിൽ പോകാനായില്ല. വർഷത്തിൽ 100 ദിവസം ട്രോളിങ് നിരോധനമുണ്ട് (Trawling Ban in Kerala). ഇതിനുപുറമെ കടലാക്രമണവും.

വറച്ചട്ടിയില്‍ നിന്നും കണ്ണീര്‍ക്കയത്തിലേക്ക്; ദുരിതം തീരാത്ത തീരം

കടൽ ശാന്തമായി കിടക്കേണ്ട നവംബർ-ഡിസംബർ മാസങ്ങളിൽ യാനങ്ങൾ കടലിലേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്. കരയിൽ ബന്ധിപ്പിച്ചിരിക്കുന്ന തങ്ങളുടെ വള്ളങ്ങൾ ഇരുട്ടി വെളുക്കുമ്പോൾ കടലിൽ ഒഴുകി നടക്കുന്ന സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അറബിക്കടലിന്‍റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി കടലിനെ അടുത്തറിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് കടലിനെ തിരിച്ചറിയാൻ കഴിയുന്നില്ല. ന്യൂനമർദങ്ങളുടെ എണ്ണം വർധിച്ചു. ക്രമാതീതമായി കടലിൽ ചൂട് കൂടിയതോടെ മത്സ്യങ്ങൾ പുറം കടലിലേക്ക് പിൻവാങ്ങുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണുള്ളത്.

ഇരട്ടപ്രഹരമായി ഇന്ധനവില വര്‍ധനവ്

വിഴിഞ്ഞം തുറമുഖനിർമാണം തീരമേഖലയെ വറുതിയിലാക്കിയെന്നും കടലിന്‍റെ മക്കൾ പറയുന്നു. സർക്കാർ കണക്കുപ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം 55,000 മത്സ്യത്തൊഴിലാളികളാണ് ദിവസവും കടലിൽ പോകുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റംമൂലം ദുരിതം നേരിടുന്ന ഏറ്റവും വലിയ ജനവിഭാഗമായി മത്സ്യത്തൊഴിലാളികൾ മാറുകയാണ്. ദിവസവും മാറിമാറിവരുന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ വള്ളമിറക്കാൻ ആവുന്നില്ല.

ALSO READ: Attack on journalists| മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്

പല മുന്നറിയിപ്പുകളും അനാവശ്യമാണെന്ന പരാതിയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. ഇതിനുപുറമെയാണ് ഇന്ധന വിലക്കയറ്റം. നേരത്തെ ചെറുബോട്ടുകൾക്ക് പ്രതിദിനം 4000 രൂപ വരെയായിരുന്നു ഇന്ധനച്ചെലവ് എങ്കിൽ ഇന്ന് 10000 രൂപയ്ക്ക് മുകളിലാണ്. മാറിമാറിവരുന്ന സർക്കാരുകൾ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന രോഷമാണ് പലർക്കും പങ്കുവക്കാനുള്ളത്.

Last Updated :Nov 20, 2021, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.