Kerala Assembly Ruckus case| ജഡ്‌ജി എത്തിയില്ല ; മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾക്ക് ആശ്വാസം

author img

By

Published : Nov 22, 2021, 4:17 PM IST

Kerala Assembly ruckus case  hearing postponed  assembly ruckus case ldf leaders news  minister v sivankutty news  Thiruvananthapuram CJM Court  നിയമസഭ കയ്യാങ്കളി കേസ് വാര്‍ത്ത  മന്ത്രി ശിവന്‍കുട്ടി  തിരുവനന്തപുരം സിജെഎം കോടതി വാര്‍ത്ത  ഇടതു നേതാക്കള്‍ക്ക് ആശ്വാസം  കയ്യാങ്കളി കേസ് മാറ്റിവച്ചു വാര്‍ത്ത  assembly ruckus case hearing postponed  ഇടതു നേതാക്കള്‍ പ്രതികള്‍  ldf leaders

ജഡ്‌ജി അവധിയിലായതിനെ തുടര്‍ന്ന് ഇടതു നേതാക്കള്‍ (ldf leaders) പ്രതികളായ നിയമസഭ കയ്യാങ്കളി കേസ് (Kerala Assembly ruckus case) പരിഗണിക്കുന്നത് ഡിസംബർ 22 ലേക്ക് മാറ്റി (assembly ruckus case hearing postponed).

തിരുവനന്തപുരം : മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ (Kerala Assembly ruckus case) മന്ത്രി ശിവൻകുട്ടി (Minister V Sivankutty) അടക്കമുള്ള ഇടതു നേതാക്കൾക്ക് ആശ്വാസം. കേസ് പരിഗണിക്കുന്നത് ഡിസംബർ 22 ലേക്ക് മാറ്റി. ജഡ്‌ജി അവധിയിലായതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത് (assembly ruckus case hearing postponed).

കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. മുഴുവൻ പ്രതികളും തിങ്കളാഴ്‌ച ഹാജരായാൽ കുറ്റപത്രം കോടതി വായിക്കുമെന്ന് കഴിഞ്ഞ തവണ വ്യക്തമാക്കിയതുമാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് (Thiruvananthapuram CJM Court) കേസ് പരിഗണിക്കുന്നത്.

Also read: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് പ്രതികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.