പത്തനംതിട്ട: ശബരി സന്നിധിയിൽ ഭക്തിയുടെ നാദവിസ്‌മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്‌മയത്തിൽ സമന്വയിച്ചു. കൂട്ടിന് ഭക്തജന സാഗരവും. സന്നിധാനം ശ്രീ ശാസ്‌താ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്.
കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്‍റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. ശിവമണിക്ക് കൂട്ടായി മലയാളികളുടെ പ്രിയ ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്‌മയത്തിൽ പങ്കുചേർന്നു.
നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്തുന്നുണ്ട്.