കാസർകോട്: കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 7 ദിവസം ഐസൊലേഷൻ നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. മംഗളൂരുവിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ജില്ലയിൽ പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിന് പുറമേയാണ് ഐസൊലേഷൻ.
എട്ടാം ദിവസം ടെസ്റ്റ് നടത്തി പുറത്തിറങ്ങാമെന്ന് ജില്ല ഡപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. മെഡിക്കൽ-പാരാമെഡിക്കൽ വിദ്യാർഥികളടക്കം എല്ലാവർക്കും ഉത്തരവ് ബാധകമാണ്.
Also read: Omicron Home Care: ഒമിക്രോണ്‍, കൊവിഡ്: രോഗികളും ക്വാറന്‍റൈനില്‍ ഉള്ളവരും ശ്രദ്ധിക്കേണ്ടവ