എന്നും വിസ്‌മയമാണ് ഈ മകൾ, സുമംഗലിയാകുമ്പോഴും അച്ഛനൊപ്പമുണ്ടാകുമെന്ന ഉറപ്പ്

author img

By

Published : Aug 19, 2021, 6:53 PM IST

Vismaya got married in cherthala  take care paralyzed father in cherthala  അരക്ക് താഴേക്ക് തളർന്ന് അച്ഛനെ പരിചരിച്ച് വിസ്മയ  വിസ്മയമായി വിസ്മയ

ചേർത്തലയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിയാണ് വിസ്‌മയ്ക്കും കുടുംബത്തിനും ആശ്വാസമായത്. ലോട്ടറി കച്ചവടത്തിനായി അച്ഛനെ തോളിലേറ്റി 15 അടി മുകളിലുള്ള റോഡിലേക്ക് എത്തിക്കുന്ന കാഴ്ച ലോകം കണ്ടത് സ്നേഹത്തോടെ മാത്രം

ആലപ്പുഴ: അരയ്ക്ക് താഴെ തളർന്നു പോയ അച്ഛനെ തോളിലേറ്റി വീല്‍ ചെയറിലേക്ക് മാറ്റിയിരുത്തുമ്പോൾ വിസ്മയ എന്ന പെൺകുട്ടിക്ക് അത് പറഞ്ഞറിയിക്കാനാകാത്ത സ്നേഹബന്ധം മാത്രമായിരുന്നില്ല, ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു. വിവാഹിതയായി ഭർത്താവിനൊപ്പം പുതിയ ജീവിതം കൊതിക്കുമ്പോഴും വിസ്‌മയയുടെ മനസില്‍ അച്ഛനാണ്. വിട്ടുപിരിയാനാകാത്ത സ്നേഹം മാത്രമല്ല അത്. അച്ഛനും അനിയത്തിയും ചേരുന്ന മൂന്ന് ജീവിതങ്ങളുടെ സ്നേഹ കഥയാണത്.

2007ലാണ് 49 കാരനായ ചേർത്തല നഗരസഭയിലെ പതിനെട്ടാം വാർഡിൽ ആഞ്ഞിലി പാലത്തിന് സമീപം താമസിക്കുന്ന വിനോദിന്‍റെ ശരീരത്തില്‍ മരം വീണ് അരക്ക് താഴേക്ക് തളർന്ന് പോയത്. മൂത്ത മകൾ വിസ്‌മയ്ക്ക് അന്ന് എട്ട് വയസ്. അനിയത്തി വിനയയ്ക്ക് അഞ്ച് വയസ്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അമ്മ പോയതോടെ ജീവിതം ദുരിത പൂർണം. അതോടെ വിസ്‌മയയും വിനയയും അനാഥാലയത്തില്‍. വിനോദ് വർഷങ്ങളോളം ചികിത്സയില്‍. ഒമ്പതാം ക്ലാസിലെത്തിയപ്പോൾ കനാൽക്കരയിലെ പുറംപോക്ക് ഭൂമിയിലുള്ള ഒറ്റമുറി വീട്ടിലേക്ക് അച്ഛനൊടൊപ്പം വിസ്മയയും അനിയത്തിയും എത്തി.

എന്നും വിസ്‌മയമാണ് ഈ മകൾ, സുമംഗലിയാകുമ്പോഴും അച്ഛനൊപ്പമുണ്ടാകുമെന്ന ഉറപ്പ്

Also read: പൂവിനായി തമിഴ്‌നാടിനെ ആശ്രയിക്കണ്ട ; കേരളത്തിൽ വിളയിച്ച് വിജയിച്ച് കർണാടക സ്വദേശി

ചേർത്തലയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിയാണ് വിസ്‌മയ്ക്കും കുടുംബത്തിനും ആശ്വാസമായത്. ലോട്ടറി കച്ചവടത്തിനായി അച്ഛനെ തോളിലേറ്റി 15 അടി മുകളിലുള്ള റോഡിലേക്ക് എത്തിക്കുന്ന കാഴ്ച ലോകം കണ്ടത് സ്നേഹത്തോടെ മാത്രം. ഇന്നവൾ വിവാഹിതയാണ്. മാരാരിക്കുളം സ്വദേശി ജോംസന്‍റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോഴും ഇതുവരെ കഴിഞ്ഞതൊന്നും കൈവിടാൻ ഈ മകൾ ഒരുക്കമല്ല.

വീടിന് മുന്നിൽ കെട്ടിയ ചെറിയ പന്തലിൽ ആരവങ്ങളും, ആർഭാടങ്ങളും, ആഭരണപ്പകിട്ടും ഒന്നുമില്ലാത്ത വിസ്മയ ജോംസന്‍റെ ഭാര്യയായി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ എ. അലക്സാണ്ടറും, ചേർത്തല തഹസീൽദാർ ആർ. ഉഷയും നേരിട്ടെത്തി ആശംസകൾ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആശംസയുമായെത്തി. വിനോദിനും കുടുംബത്തിനും എല്ലാ പിന്തുണയും പ്രഖ്യാപിച്ച് 25000 രൂപയുടെ ചെക്കും കൈമാറിയാണ് കലക്ടർ മടങ്ങിയത്.

Also read: 'ഓണച്ചെലവിന്' ; കൊവിഡിൽ കർഷകരെ പിഴിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവ്, ദൃശ്യങ്ങൾ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.