IND VS SA: ടി20യില്‍ പുത്തന്‍ റെക്കോഡിട്ട് രോഹിത്തും രാഹുലും; പഴങ്കഥയായി പാക് താരങ്ങളുടെ നേട്ടം

author img

By

Published : Oct 3, 2022, 10:40 AM IST

IND VS SA  Babar Azam  Mohammad Rizwan  Rohit Sharma  KL Rahul  Rohit Sharma KL Rahul T20I Record  രോഹിത് ശര്‍മ  കെഎല്‍ രാഹുല്‍  ബാബര്‍ അസം  മുഹമ്മദ് റിസ്‌വാന്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  രോഹിത് ശര്‍മ കെഎല്‍ രാഹുല്‍ ടി20 റെക്കോഡ്

അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ അധികം റണ്‍സ് കൂട്ടുകെട്ട് എന്ന റെക്കോഡ് രോഹിത് ശര്‍മ-കെഎല്‍ രാഹുല്‍ സഖ്യത്തിന്.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടിയതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അടിയും തിരിച്ചടിയും കണ്ട ഗുവാഹത്തിയിലെ സൂപ്പര്‍ ത്രില്ലറില്‍ 16 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 238 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് 221 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു ഇരുവരും ഉയര്‍ത്തിയത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഒരു റെക്കോഡും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി.

ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ അധികം റണ്‍സ് കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഇത് 15-ാം തവണയായിരുന്നു രാഹുലും രോഹിത്തും ടി20യില്‍ 50ല്‍ അധികം റണ്‍സ് ഒരുമിച്ച് ടീം ടോട്ടലിലേക്ക് ചേര്‍ക്കുന്നത്. ഇതോടെ പാക് ഓപ്പണര്‍മാരായ ബാബർ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യത്തിന്‍റെ റെക്കോഡാണ് പൊളിഞ്ഞത്.

14 തവണയാണ് ഇരുവരും ചേര്‍ന്ന് 50ല്‍ അധികം റണ്‍സ് നേടിയിട്ടുള്ളത്. അയർലൻഡ് ജോഡിയായ പോൾ സ്റ്റെർലിങ്‌- കെവിൻ ഒബ്രിയാൻ സഖ്യമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 13 തവണയാണ് പ്രസ്‌തുത നേട്ടം ഇരുവരും കൈവരിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്‍റെയും കെഎല്‍ രാഹുലിന്‍റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 237 റണ്‍സ് എന്ന വമ്പന്‍ ടോട്ടലില്‍ എത്തിച്ചത്.

22 പന്തില്‍ നിന്നും 61 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. 28 പന്തില്‍ നിന്ന് 57 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. വിരാട് കോലി (28 പന്തില്‍ 49), രോഹിത് ശര്‍മ (37 പന്തില്‍ 43) എന്നിവരും നിര്‍ണായകമായി.

മറുപടിക്കിറങ്ങിയ പ്രോട്ടീസിനായി അപരാജിത സെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു. 47 പന്തില്‍ 106 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 48 പന്തില്‍ 69 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്കും പൊരുതി.

also read: മില്ലര്‍ സെഞ്ച്വറി അടിച്ചിട്ടും പ്രോട്ടീസ് തോറ്റു, രണ്ടാം ടി20യില്‍ 16 റണ്‍സ് ജയവുമായി ഇന്ത്യയ്‌ക്ക് പരമ്പര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.