ബൂസ്റ്റര്‍ ഡോസ് പൊതു ജനങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ശാസ്‌ത്രജ്ഞര്‍

author img

By

Published : Sep 14, 2021, 10:21 AM IST

ബൂസ്റ്റര്‍ ഡോസ് വാര്‍ത്ത  ബൂസ്റ്റര്‍ ഡോസ് ലോകാരോഗ്യ സംഘടന വര്‍ത്ത  ലാന്‍സെറ്റ് ബൂസ്റ്റര്‍ ഡോസ് ലേഖനം വാര്‍ത്ത  ബൂസ്റ്റര്‍ ഡോസ് ശാസ്‌ത്രജ്ഞര്‍ വാര്‍ത്ത  booster dose news  covid vaccine boosters news  scientists vaccine boosters news

മഹാമാരിയുടെ ഈ ഘട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ ഉചിതമല്ലെന്ന് ശാസ്‌ത്രജ്ഞര്‍

വാഷിങ്ടണ്‍: കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ നല്‍കിയതിന് ശേഷം അധിക പ്രതിരോധത്തിനായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടനയിലെ ശാസ്‌ത്രജ്ഞര്‍. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മഹാമാരിയുടെ ഈ ഘട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ ഉചിതമല്ലെന്ന നിര്‍ദേശം ശാസ്‌ത്രജ്ഞര്‍ മുന്നോട്ട് വച്ചത്.

ക്ലിനിക്കൽ അല്ലെങ്കിൽ എപ്പിഡെമോളജിക്കൽ ഡാറ്റ അല്ലെങ്കില്‍ രണ്ടും കൂടിയുള്ള ഡാറ്റ സൂക്ഷ്‌മമായി വിശകലനം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ വേണം ബൂസ്റ്റിങോ അല്ലെങ്കിൽ ബൂസ്റ്റിങിന്‍റെ സമയത്തെക്കുറിച്ചുള്ള ഏത് തീരുമാനങ്ങളും എടുക്കാനെന്നും ലേഖനത്തില്‍ ശാസ്‌ത്രജ്ഞര്‍ പറയുന്നു.

നിലവിലെ വാക്‌സിന്‍ ഫലപ്രദം

നിലവിൽ ഉപയോഗിക്കുന്ന വാക്‌സിനുകൾക്ക് രോഗപ്രതിരോധ ശേഷി ഉണ്ടെന്നും പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മൂന്നാം ഡോസിന് പകരം പ്രത്യേകം പരിഷ്‌ക്കരിച്ച വാക്‌സിന്‍ ബൂസ്റ്ററുകൾ നൽകുന്നതാണ് നല്ലതെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

ഡെൽറ്റ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വൈറസ് വകഭേദങ്ങളുടേയും ലക്ഷണങ്ങൾക്കെതിരെ നിലവിലെ വാക്‌സിനുകൾ വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ബൂസ്റ്ററുകളുടെ ആവശ്യകതയെ ന്യായീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്.

വാക്‌സിനെടുക്കാത്തവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു. ശാസ്ത്രജ്ഞരായ സൗമ്യ സ്വാമിനാഥന്‍, അന മരിയ ഹെനോ റെസ്ട്രെപോ, മൈക്ക് റയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയത്. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഗുണം ചെയ്യുമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

വാക്‌സിന്‍ അസമത്വം

ഡെല്‍റ്റ വകഭേദത്തെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് ചില രാജ്യങ്ങള്‍ അധിക പ്രതിരോധത്തിനായി ബൂസ്റ്റിങ് ഡോസുകള്‍ നല്‍കാന്‍ ആരംഭിച്ചത്. അതേസമയം, ദരിദ്ര രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കാനുള്ളത്. ഈ വർഷം അവസാനം വരെ രാജ്യങ്ങൾക്ക് അധിക കോവിഡ് ഡോസുകള്‍ നൽകുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ രാജ്യങ്ങളും ഈ മാസാവസാനത്തോടെ അവരുടെ ജനസംഖ്യയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 40 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്നും യുഎന്‍ പറയുന്നു.

Also read: ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഷോട്ടുമായി സ്‌പുട്‌നിക് വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.