നയതന്ത്ര ബാഗേജിൽ സ്വർണം; 30 കിലോ സ്വർണം ഇഡി കണ്ടുകെട്ടി

author img

By

Published : Sep 16, 2021, 6:50 AM IST

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ്  സ്വർണക്കടത്ത് കേസ്  30 കിലോ സ്വർണം ഇഡി കണ്ടുകെട്ടി  നയതന്ത്ര ബാഗേജിൽ സ്വർണം  കസ്റ്റംസ് പിടികൂടിയ സ്വർണം ഇഡി കണ്ടെടുത്തു  ഇഡി  കസ്റ്റംസ്  നയതന്ത്ര ബാഗേജ്  gold smuggling case  gold smuggling in Thiruvananthapuram airport  gold smuggling case kochi  Thiruvananthapuram airport gold smuggling  gold smuggling case

നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിക്കവെ കസ്റ്റംസ് പിടികൂടിയ സ്വർണമാണ് ഇ.ഡി കണ്ടുകെട്ടിയത്.

എറണാകുളം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ഒന്നാം പ്രതി സരിത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കസ്റ്റംസ് പിടികൂടിയ 30.245 കിലോ സ്വര്‍ണവും ഇ ഡി കണ്ടുകെട്ടിയത്.

കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണത്തിനായി നിക്ഷേപിച്ചതെന്നാണ് ഇ.ഡിയുടെ നിലപാട്. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസ്‌ അയച്ചിട്ടുണ്ട്. റബിൻസ്, അബ്‌ദു പി ടി, അബ്‌ദുൽ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് സ്വർണം

ക‍ഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിച്ച 15 കോടിയോളം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയും കേസെടുത്ത് അന്വേഷണം നടത്തുന്നത്. സ്വപ്ന, സരിത്ത്‌, സന്ദീപ്, എം.ശിവശങ്കര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എം.ശിവശങ്കറിന് ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു.

READ MORE: സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.