ലക്‌നൗ: രാജ്യാന്തര അതിർത്തി കടന്നുള്ള പ്രണയത്തിന് ഒടുവിൽ മംഗല്യ സാഫല്യം. ഉത്തർപ്രദേശ് ഫറൂഖാബാദ് സ്വദേശി മുഹമ്മദ് ജമാലും കറാച്ചി സ്വദേശി ഇറാമുമാണ് ദേശത്തിന്‍റെ അതിർവരമ്പുകള്‍ കടന്ന് വിവാഹിതരായത്. മുഹമ്മദും, ഇറാമും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
ഫറൂഖാബാദിൽ എംബ്രോയറി കലാകാരനാണ് മുഹമ്മദ് ജമാൽ. ഇറാമുമായി ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വീട്ടിൽ അറിയച്ചതോടെ ദീർഘ നാളായി നിലനിന്ന ബന്ധത്തിന് മാതാപിതാക്കളും സമ്മതം മൂളി.
ഇതോടെയാണ് അതിർത്തിക്കപ്പറുമുള്ള വിവാഹം സഫലമായത്. ജൂൺ 17ന് കറാച്ചിയിലെ ഗരിബാബാദിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാണ് ഇരുവരുടെയും തീരുമാനം. ആറ് മാസം മുതൽ 3 വർഷം വരെ നീട്ടാവുന്ന താൽകാലിക വിസ നിലവിൽ ഇറാമിന് ലഭിച്ചിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയിൽ പൗരത്വം നേടാനാണ് ഇറാമിന്‍റെ ശ്രമം.