ബിഹാറിൽ കുടുംബത്തിന് നേരെ യുവാവ് വെടിയുതിർത്തു; 3 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

ബിഹാറിൽ കുടുംബത്തിന് നേരെ യുവാവ് വെടിയുതിർത്തു; 3 പേർ മരിച്ചു, 3 പേർക്ക് പരിക്ക്
Family Shot At During Chhath puja: പ്രദേശവാസിയായ ആശിഷ് ചൗധരിയാണ് കേസില്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള പകപോക്കലാണ് സംഭവമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ലഖിസാരായി: ബിഹാറിലെ ലഖി ജില്ലയിൽ ഛാത് പൂജയോടനുബന്ധിച്ച് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ പ്രദേശവാസിയുടെ വെടിയേറ്റ് ഒരേ വീട്ടിലെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. മറ്റ് 3 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ കവയ്യ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള പഞ്ചാബി മൊഹല്ല വാർഡ് നമ്പർ 15 ൽ താമസിക്കുന്ന ആശിഷ് ചൗധരിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പഞ്ചാബി മൊഹല്ലയിലെ ഛാത്ത് ഘട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് അക്രമി വെടിയുതിർത്തതെന്നാണ് വിവരം. തിങ്കളാഴ് രാവിലെയായിരുന്നു സംഭവം (shot dead while returning from Chhath puja in bihar).
കൊല്ലപ്പെട്ടത് ശശിഭൂഷൻ ഝായുടെ മക്കളായ ചന്ദൻ ഝാ (11), രാജ്‌നന്ദൻ എന്നിവരാണെന്ന് ജില്ലാ പൊലീസ് ലഖിസാരായി വക്താവ് പറഞ്ഞു. സംഭവത്തിൽ ശശിഭൂഷണിനും അദ്ദേഹത്തിന്‍റെ മറ്റൊരു മകനായ ദുർഗ ഝാ, മരുമകൾ ലൗലി ദേവി, ഭാര്യ രാജ്‌നന്ദൻ, കുന്ദൻ ഝായുടെ ഭാര്യ പ്രീതി ദേവി എന്നിവർക്കാണ് വെടിയേറ്റതെന്ന് പൊലീസ് കൂട്ടിച്ചർത്തു.
പരിക്കേറ്റവരെ ലഖിസരയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി പട്‌നയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്നയുടൻ ജില്ലാ മജിസ്‌ട്രേറ്റ് അമരേന്ദ്ര കുമാർ, എസ്‌പിമാരായ പങ്കജ് കുമാർ, റോഷൻ കുമാർ എന്നിവർ ദാരുണമായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സേനയുമായി എത്തിയിരുന്നു.
ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശിഷ് ചൗധരിയെ അറസ്‌റ്റ് ചെയ്യാനുളള നടപടികൾ നടത്തുകയാണ്. സമാധാനം നിലനിർത്താൻ പൊലീസുമായി സഹകരിക്കാൻ ലക്ഷിസരായ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
