അഗ്‌നിപഥ് സൈന്യത്തിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണി; റിട്ട ബ്രിഗേഡിയര്‍ ഡോ ബികെ ഖന്ന ഇടിവി ഭാരതിനോട്

author img

By

Published : Jun 17, 2022, 10:53 PM IST

Agnipath scheme will face same fate as Russian soldiers  Dr BK Khanna About Agnipath scheme  അഗ്‌നിപഥ് സൈന്യത്തിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണി  റിട്ട ബ്രിഗേഡിയര്‍ ഡോ ബി കെ ഖന്ന  കേന്ദ് സാധുയ സേന  അഗ്നിപഥുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം  what is agneepath scheme  agneepath yojana protest  Agnipath Recruitment Scheme  Agnipath recruitment new age limit  Army recruitment 2022 news  Agnipath scheme protest reason  Agnipath army recruitment plan  Agnipath scheme criticism

അഗ്നിപഥുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി നടപ്പാക്കിയാല്‍ യുദ്ധ രംഗത്ത് രാജ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിട്ട. ബ്രിഗേഡിയര്‍ ഡോ ബികെ ഖന്ന. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനേറ്റ അതേ രീതിയിലുള്ള പരിക്ക് ഇന്ത്യക്കും ഉണ്ടായേക്കുമെന്നും അദ്ദേഹം ഉദാഹരണ സഹിതം ആരോപിച്ചു.

യുദ്ധം മുന്നില്‍ കണ്ടാണ് റഷ്യന്‍ സേന നിരവധി യുവാക്കളെ താത്കാലികമായി സൈന്യത്തിലേക്ക് എടുത്തത്. യുക്രൈനിലെ വിവിധ നയതന്ത്ര പ്രാധാന്യമുള്ള മേഖലകളില്‍ ഇവരെ ആക്രമണത്തിനായി അയച്ചു. എന്നാല്‍ യുക്രൈന്‍റെ തിരിച്ചടിയിലും അല്ലാതെയുമായി നിരവധി റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് കാരണം സൈനികരുടെ പരിചയകുറവായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.

അഗ്നിപഥുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. 1971 ലെ ബംഗ്ലാദേശ് യുദ്ധം അടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികന്‍ കൂടിയാണ് അദ്ദേഹം.

വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ അവിടങ്ങളിലൊക്കെ രീതി പരാജയപ്പെടുകയാണ് ചെയ്യുന്നത്. റഷ്യയിലും താത്കാലിക സൈനികര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചതോടെ പുടിന്‍ ഇവരെ നയതന്ത്ര മേഖലകളില്‍ നിന്നും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സൈനിക ബറ്റാലിയനെ രൂപപ്പെടുത്തുന്നത് ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ്. ബറ്റാലിയനിലെ സൈനികര്‍ തമ്മില്‍ വലിയ ആത്മബന്ധവും സൗഹൃദവും ഉണ്ടാക്കിയെടുക്കണം. ബഹുമാനത്തോടെയും വിശ്വാസത്തോടെയുമാണ് ഇവരെ രൂപപ്പെടുത്തി എടുക്കുന്നത്. ഇതിന് വര്‍ഷങ്ങള്‍ എടുക്കും. തികച്ചും പ്രൊഫഷണലാണ് സായുധ സൈനിക സേന. അഗ്‌നിപഥ് ഇതെല്ലാം നഷ്ടപ്പെടുത്തിയേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഏകദേശം 35,000 പരിശീലനം നേടിയ സൈനികർ സായുധ സേനയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷമാകും അഗ്നിപഥ് വഴി പുതിയ റിക്രൂട്ട്മെന്‍റ് നടത്തു. ഇത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കാന്‍ ഇടയുണ്ട്. പുതിയ സ്കീമിന് കീഴില്‍ റിക്രൂട്ട് ചെയ്യുന്നവരില്‍ 75 ശതമാനം പേരെ പിരിച്ച് വിട്ടതിന് ശേഷമാകും അടുത്ത ഘട്ട റിക്രൂട്ട്മെന്‍റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സൈനിക ശക്തിയെ ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചു വിടുന്നവരില്‍ നിരാശയും രോഷവും ഉണ്ടാവാനും ഇടയുണ്ട്. അസം റൈഫിള്‍സിലും കേന്ദ്ര സായുധ സേനകളിലും അഗ്നിപഥ് പരിശീലനം നേടിയവര്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംസാരവും നടന്നിട്ടില്ല. സൈനിക റിക്രൂട്ട്മെന്‍റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തിനാണ് എല്ലാവര്‍ക്കും പ്രത്യേക സൈനിക പരിശീലനം. സേനയില്‍ പ്രവേശനം നല്‍കിയ ശേഷം നല്‍കിയാല്‍ മാത്രം പരിശീലനം നല്‍കിയാല്‍ പോരെ എന്നും അദ്ദേഹം ചോദിച്ചു. ഇത് സൈന്യത്തിന്‍റെ കെട്ടുറപ്പിനെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോജിപ്പും പ്രൊഫഷണലിസവുമാണ് സൈന്യത്തിന്‍റെ ബലം. ഇത് പുതിയ നിയമത്തിലൂടെ ഇല്ലാതാകാനാണ് സാധ്യത. സൈനികരുടെ പെന്‍ഷന്‍ അടക്കമുള്ള കാര്യത്തില്‍ കേന്ദ്രത്തിന് വലിയ ചെലവ് വരുന്നു എന്നതാണ് പ്രധാന പ്രശ്നമായി സര്‍ക്കാര്‍ പറയുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ തന്നെ സര്‍ക്കാര്‍ പ്രതിപക്ഷ ആരോപണങ്ങളെ മുഖവിലക്ക് എടുക്കണം. സൈനികരുടെ എണ്ണം കുറച്ച്, പകരം സൈനിക സാങ്കേതിക വിദ്യ വികസിപ്പിച്ച് ചെലവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അഗ്നിപഥ്: പ്രതിഷേധങ്ങള്‍ക്കിടെ ആദ്യ റിക്രൂട്ട്‌മെന്‍റ് നടത്താനൊരുങ്ങി കര നാവിക വ്യോമ സേനകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.