ETV Bharat / state

വിശ്വസം മതസൗഹാർദത്തിന് വേദിയാകുന്ന കാഴ്ച; അയ്യപ്പന് തുണയായി വാവർ

author img

By

Published : Nov 17, 2019, 9:55 PM IST

Updated : Nov 17, 2019, 11:54 PM IST

വാവര്‍ സ്വാമിയുടെ നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകളാണ്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായി ഭക്തര്‍ക്ക് പ്രസാദം നല്‍കും.

മത സൗഹാർദ്ധത്തിന്‍റെ പ്രതീകമായി ശബരിമല വാവർ സ്വാമിയുടെ തിരുനട

പത്തനംതിട്ട: അയ്യപ്പന്‍റെ ശ്രീകോവിലിന് സമീപം മുസ്ലീം ആരാധനാലയം. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത മതസൗഹാർദ അന്തരീക്ഷം. അതാണ് ശബരിമല. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ അയ്യപ്പൻമാരുടെ തിരക്കേറി. അയ്യപ്പനെ കാണാനെത്തുന്നവർ അയ്യപ്പന്‍റെ സുഹൃത്തായി ഭക്തർ വിശ്വസിക്കുന്ന വാവരെ കണ്ട് അനുഗ്രഹം വാങ്ങും. വാവരെ കണ്ട ശേഷം തന്നെ കണ്ടാൽ മതിയെന്ന വിശ്വാസത്തിലാണ് വാവർക്ക് ക്ഷേത്രത്തിന് മുന്നിലെ പതിനെട്ടാം പടിക്ക് സമീപം സ്ഥാനം നൽകിയിരിക്കുന്നത്. വിശ്വസം മതസൗഹാർദത്തിന് വേദിയാകുന്ന അപൂർവ കാഴ്ചയ്ക്കാണ് ശബരിമല വേദിയാകുന്നത്.

വിശ്വസം മതസൗഹാർദത്തിന് വേദിയാകുന്ന കാഴ്ച; അയ്യപ്പന് തുണയായി വാവർ

പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും പിന്നീട് ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്‍റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെ കുടിയിരുത്തി എന്നുമാണ് ഐതീഹ്യം. ശബരിമലയിൽ എത്തുന്ന ഭക്തർ വാവരേയും വണങ്ങുന്ന മത സൗഹാർദ്ദ കാഴ്ച തത്വമസിയുടെ മണ്ണിന് മാത്രം സ്വന്തമാണ്. വാവര്‍ വൈദ്യനും ജ്യോതിഷിയുമായിരുന്നു. വാവര്‍ സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകളാണ്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്ത് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്.

Intro:മത സൗഹാർദ്ധത്തിന്റെ പ്രതീകമായി ശബരിമല വാവർ സ്വാമിയുടെ തിരുനട .
Body:
ശബരിമലയിൽ അല്ലാതെ മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്തതാണ് ശ്രീകോവിലിന് സമീപം തന്നെ ഒരു മുസ്ലീം ആരാധനാലയവും. ശബരിമല അയ്യപ്പന്റെ സുഹൃത്തായി ഭക്തർ വിശ്വസിക്കുന്നയാളാന്ന് വാവർ. വാവരെ കണ്ട ശേഷം തന്നെ കണ്ടാൽ മതിയെന്ന വിശ്വാസത്തിലാണ് വാവർക്ക് ക്ഷേത്രത്തിന് മുന്നിൽ പതിനെട്ടാം പടിക്ക് സമീപം സ്ഥാനം നൽകിയിരിക്കുന്നത്. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യം.ശബരിമലയിൽ എത്തുന്ന ഭക്തർ വാവരേയും വണങ്ങുന്ന മത സൗഹാർദ്ദ കാഴ്ച തത്വമസിയുടെ മണ്ണിന് മാത്രം സ്വന്തം.
വാവര്‍ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്‌സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ് നൽകുന്നത്.

ബൈറ്റ്
വി.എസ്.അബ്ദുള്‍ റഷീദ് മുസലിയാര്‍
മുഖ്യകാര്‍മി


നസീം (ഇംഗ്ലീഷ് ബൈറ്റ്]

വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മ്മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്.

പിടു സി.Conclusion:
Last Updated :Nov 17, 2019, 11:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.